"Love
ആർക്കെങ്കിലും അത് സ്വയം തേടിപ്പിടിക്കാനാവുമോ?
സ്നേഹിക്കുന്നവരെ തേടിപ്പോയാൽ അത് സ്നേഹമല്ല ജെസ്സി...
അത് സ്വയം നടക്കണം...
അത് നമ്മളെ അതിൽ മുക്കണം...
തല കീഴായ് നിറുത്തി വട്ടം കറക്കണം...
നിന്നെക്കണ്ടപ്പോൾ എനിക്ക് സംഭവിച്ചതു പോലെ...Love....
നമ്മൾ രണ്ടുപേർക്കും ഇടയിൽ നടന്നത് was Just Beautiful Jessie
ഈ വേദന എനിക്കിന്ന് ഏറെ ഇഷ്ടമാണ്"
മനസ്സിൽ പ്രതീക്ഷയുടെ കണികപോലും അവശേഷിപ്പിക്കാതെ, മറ്റൊരാളെ തേടിപ്പിടിച്ച് കല്യാണം കഴിക്കണമെന്നു വെറും വാക്ക് പറഞ്ഞ് നടന്നകന്ന ജെസ്സിയെ നോക്കി അവനു അത്രമാത്രമേ പറയാനുണ്ടായിരുന്നുള്ളു. പക്ഷേ അത് അവൾ കേൾക്കാൻ വേണ്ടിയായിരുന്നില്ല. കേട്ടാലും അവൾക്കതൊരിക്കലും മനസ്സിലാവില്ല. മനസ്സിലാവുമായിരുന്നെങ്കിൽ അവൾ അവനെ വിട്ട് പോകില്ലായിരുന്നല്ലോ! സ്നേഹം എന്നും ഒരു വേദനയാണ്, അതു നൽകപ്പെടുന്നവർക്ക് അതിന്റെ വില മനസ്സിലാകാതെ പോകുമ്പോൾ. ഒരു ജീവിതം വ്യർഥമാകുന്നതു പോലെ. ജീവിതത്തിൽ ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്തതു പോലെ.....
കാർത്തിക്കും അങ്ങനെയായിരുന്നു. ഗൗതം മേനോൻ ചിത്രമായ വിണ്ണൈ താണ്ടി വരുവായ (Will You Cross the Skies for Me?) എന്ന തമിഴ് ചിത്രത്തിലെ കാർത്തിക്കിനെയും ജെസ്സിയേയും ആ ചിത്രം കണ്ടവരെല്ലാം നെഞ്ചിലേറ്റിയതും ഒരു തവണയെങ്കിലും ആ സ്നേഹം തന്റേതെന്ന് തോന്നിയതു കൊണ്ടാണ്.
ഒരു തവണയെങ്കിലും മറ്റൊരാളെ സ്നേഹിച്ചുപോയവർക്കറിയാം അതിന്റെ വേദന. സ്വന്തം ഹൃദയം നുറുങ്ങുന്നതുപോലെ....
അതുകൊണ്ടല്ലേ കാർത്തിക് ഇങ്ങനെ പാടിയത്:
"Eeen idhayam .. udaithaai norungave
enn maru idhayam .. tharuven nee udaikave...."
(Meaning:- My Heart broke into pieces…
Let me give you another one to break…
That’s when….something happened…
in the dusky darkness I crossed the skies in search of u
and came back While Dad’s scolding have gone away with the wind
I pray, Coz I went past my doorstep
I Pray, Did nothing else…
I was shaken and shattered into pieces
Once she left I went searching for my heart I pray,
Coz I came closer to life I pray,
I stood next to death I pray, ask why, Coz its love )
അവന് അല്ലെങ്കിൽ അവൾക്ക് സ്നേഹിക്കാൻ മറ്റാരെയും കിട്ടിയില്ലേ എന്ന് ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ ചോദിക്കാറുണ്ട്. അങ്ങനെ എല്ലാ വശങ്ങളും നോക്കി സ്നേഹിക്കാൻ കഴിയുമോ? പുറമേ നിന്ന് നോക്കുന്നവർ മാത്രമല്ല, സ്നേഹിക്കുന്നവരും ഒരിക്കലെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാവാം. കാർത്തിക്ക് ചോദിക്കുന്നു: "ലോകത്തിൽ എത്രയോ പെൺകുട്ടികൾ ഉണ്ട്.... എന്നിട്ടും ഞാനെന്തിന് ജെസ്സിയെത്തന്നെ പ്രണയിച്ചു?"
അതുകൊണ്ടല്ലേ അവന് ഇന്ന് സ്വയം നഷ്ടപ്പെടേണ്ടി വന്നത്?! അവന് അവളുടെ മുടി വളരെ ഇഷ്ടമായിരുന്നു. അൽപ്പം മാത്രം ചുരുണ്ട് നീളവും ബലവും പരിമളവുമുള്ള മുടി. അതിലുമുപരി ,ദേവതയെപ്പോലുള്ള അവളുടെ കാൽപ്പാദങ്ങൾ. വെറുതെ ഇരിക്കുകയും പുറകിൽ കെട്ടില്ലാത്ത പാദുകങ്ങൾ ഇട്ടിരിക്കുകയുമാണെങ്കിൽ അവൾ പാദങ്ങൾ അതിൽ നിന്നും പുറത്തെടുക്കുമെന്നുള്ളത് ഉറപ്പാണ്. അവൾക്ക് ചേരുന്നത് പാദുകങ്ങളേക്കാൾ പാദാരവിന്ദങ്ങളാണ്. അവൾക്ക് നടക്കാൻ അവനൊരു പൂമ്പട്ടുവിതാനമൊരുക്കിയേനെ... അതിനായി അവനൊരു വസന്തം തന്നെ സൃഷ്ടിക്കുമായിരുന്നു.... പക്ഷേ അവളുടെ ഓരോ നടയിലും ആകാശത്തുനിന്ന് പുഷ്പവൃഷ്ടി ഉണ്ടാകുന്നതായി അവന് തോന്നി.ഒരു പൊടിപോലും പറ്റാതെ അതെങ്ങനെ പരിപാലിക്കുന്നു എന്ന് അവൻ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ചിലർക്ക് അങ്ങനെയാണ്.... കാല്പാദത്തിലാണ് സൗന്ദര്യം ഇരിക്കുന്നത് എന്ന് കരുതും. ആ പാദങ്ങൾ സൂക്ഷിക്കുന്നതു കാണുമ്പോൾ അറിയാം അവളുടെ വൃത്തിയും വെടിപ്പും. ആ പാദങ്ങൾ കണ്ടാൽ പരിസരം മറന്ന് നോക്കി നിന്നുപോകും. നീളമുള്ള വിരലുകൾ.... പ്രത്യേകിച്ച് ആ പാദങ്ങളിലെ തള്ളവിരലിനോടൊപ്പം ഏകദേശം നിൽക്കുന്ന ചൂണ്ടാണിവിരൽ - കമാന്റിംഗ് പവറിന്റെയും ഐശ്വര്യത്തിന്റെയും ലക്ഷണം. ഒരു ദേവതയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയവൾ. ആ പാദങ്ങളിലെ ഐശ്വര്യം സ്വന്തമാക്കാൻ അവൻ കൊതിക്കുന്നെങ്കിൽ അതിലെന്താണ് തെറ്റ്? ആ പാദസ്പർശനമേറ്റ് താനോടിക്കളിച്ച മുറ്റം എന്നെന്നും ധന്യമായെങ്കിൽ എന്ന് കരുതിയാൽ അതിലെന്താണ് ന്യൂനത? അവസാന ശ്വാസത്തിലും അവളുടെ മുടിയിഴകളിലെ സുഗന്ധമേറ്റുവാങ്ങണമെന്ന് ആണായി പിറന്ന ആരും ആഗ്രഹിച്ചുപോകില്ലേ? ഭൂമിയിൽ ദേവതമാർ അപൂർവ്വമായല്ലേ ജനിക്കാറുള്ളൂ !!! അവൾ ക്രിസ്ത്യാനിയായിരുന്നു... പക്ഷേ അവനവളെ കണ്ടത് ഒരു ദേവതയെപ്പോലെയായിരുന്നു. അവനവളോട് പ്രേമമായിരുന്നു; എന്നാലതിന്റെ പ്രതീകമായി വെണ്ണക്കൽ ഗോപുരമല്ല... തന്റെ ഹൃദയത്തിൽ അവനെന്നും പൂജിക്കാൻ പരിപാവനമായ ഒരു ശ്രീകോവിലായിരുന്നു പണിതത്. ആ പാദങ്ങൾ വാടാത്ത താമരപ്പൂവുകൾക്ക് മുകളിൽ എടുത്തുവച്ച് ഒരു ദേവിയെപ്പോലെ പൂജിക്കണം എന്നവൻ കൊതിച്ചിരിക്കണം.
അവന്റെ ഓരോ ദിവസവും പിറന്നത് അവൾക്ക് വേണ്ടിയായിരുന്നു. ദൂരെ നിന്നെങ്കിലും അവളെ ഒന്ന് കാണാൻ... അവളുടെ തുറന്ന ചിരി...ഹോ.. ഈ ലോകത്തിലെ യാതൊന്നും അതിനു പകരമാവില്ല... അവൾ ചിരിക്കുമ്പോൾ പകൽ നക്ഷത്രങ്ങൾ മിന്നിമറയും... ഈ പ്രപഞ്ചം മുഴുവൻ അതിൽ ആവാഹിക്കപ്പെട്ടതായി തോന്നും. ഈശ്വരൻ അവൾക്ക് മാത്രമായി ഏതാനും നക്ഷത്രങ്ങൾ കാത്ത് വച്ചതുപോലെ. പ്രകൃതി അവളുടെ നിറഞ്ഞ ചിരിക്കായി എപ്പോഴും കാത്തിരുന്നു... അതിനു നഷ്ടപ്പെട്ട താരകങ്ങളെ തിരയുന്നതിനായ്...കൂടെ അവനും. നക്ഷത്രങ്ങൾ പ്രകാശവർഷം അകലെയല്ല എന്നവനറിയുന്നത് ആ ചിരി കാണുമ്പോഴാണ്.
അവളുടെ നോട്ടം മിന്നല്പിണർ പോലെയാണ്.... അതു താങ്ങാൻ വജ്രത്തിനുപോലും കഴിയില്ല.... അവളുടെ നോട്ടത്തിനായ് ആണായ് പിറന്നവരെല്ലാം കാത്തിരുന്നു... അവാച്യമായ നിർവൃതിയിലലിഞ്ഞില്ലാതാവാൻ. എന്നാൽ, അവൾ ചിലപ്പോൾ കണ്ട ഭാവം പോലും നടിക്കില്ല... അവളുടെ കടാക്ഷമേൽക്കാനും വേണം ഒരു ഭാഗ്യം.ദേവീ, ഒരു നോട്ടം; അതിനുവേണ്ടി എനിക്കുള്ളതെല്ലാം ത്യജിക്കാം എന്നവൻ കരുതിയിട്ടുണ്ട്.
തന്റെ ഇഷ്ടം അവളോട് പറയാൻ അവന് ആദ്യം ഭയമുണ്ടായിരുന്നു. മനസ്സിൽ യഥാർത്ഥ സ്നേഹം വച്ചുപുലർത്തുന്നവർക്കെല്ലാം അങ്ങനെയാണ്. മറുപടി അനുകൂലമല്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലല്ലോ. എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്ക് എന്തും പറയാം. എന്തു പറഞ്ഞാലും, "എന്റെ മുൻപിൽ വരരുത് , എന്നെ കാണരുത്" എന്ന് മാത്രം അവൾ പറയാതിരുന്നാൽ മതിയായിരുന്നു എന്നായിരുന്നു അവന്റെ പ്രാർത്ഥന... താജ്മഹലിന്റെ മുൻപിൽ ചെന്നിട്ട് അങ്ങോട്ട് നോക്കാതിരിക്കുന്നതെങ്ങനെ?
എന്നാൽ ഇനിയൊരിക്കലും അവനവളെ കാണാനാവില്ല... ആ കാലടികൾ പിന്തുടരാനാവില്ല... ആ ശ്രീകോവിൽ അവനു മുൻപിൽ തുറക്കില്ല !! ആ പാദങ്ങളിൽ ഒന്നു തൊടാൻ അവൻ ഏറെ ആഗ്രഹിച്ചിരുന്നു.
ഒരിക്കൽ ട്രെയിനിൽ വച്ചാണ് അവൻ ആ ആഗ്രഹം സാധിച്ചത്. ആദ്യം അറിയാത്തതുപോലേ.... പിന്നെ അവൾക്ക് എതിർപ്പില്ല എന്ന് തോന്നിയപ്പോൾ അവളുടെ മൗനാനുവാദത്തോടെ.... ഒരിക്കൽ ലോകത്തിലെ ഏറ്റവും സുന്ദരമാണെന്ന് അവൻ കരുതുന്ന ആ കാൽപ്പാദങ്ങൾ സ്വന്തം കൈക്കുമ്പിളിൽ കോരിയെടുത്ത് ചുംബിച്ചു. ഒരു പെണ്ണിനെ സ്നേഹിക്കുന്നത് വരെ അവളുടെ സൗന്ദര്യം തിരിച്ചറിയില്ല.... അവളെ സ്നേഹിച്ചു കഴിഞ്ഞാലോ; അവളേക്കാൾ സുന്ദരിയായവൾ ഈ ലോകത്ത് മറ്റാരുമില്ലെന്ന് തോന്നിപ്പോകും.
സ്വന്തമായി ഒരു സിനിമ പിടിക്കുക എന്നതായിരുന്നു കാർത്തിയുടെ മോഹം.... ആ ആഗ്രഹം തലയ്ക്ക് പിടിച്ച് നടക്കുന്നതിനിടയിലാണ് ഒരിക്കൽ അപ്രതീക്ഷിതമായി കാർത്തിക് ജെസ്സിയെ ആദ്യമായി കാണുന്നത് .... അതും തന്റെ വീടിന്റെ പരിസരത്ത് വച്ച്.... അവൾ തന്റെ വീടിന്റെ നേർക്കാണ് വരുന്നതു എന്ന് കണ്ടപ്പോൾ അവന് തന്റെ കണ്ണുകളെ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗേറ്റ് തുറന്ന് അവൾ വീടിന്റെ മുകളിലെ നിലയിലേക്ക് കയറിപ്പോയി. ആദ്യദർശനത്തിൽ തന്നെ അവളുടെ സൗന്ദര്യത്തിൽ അവൻ മയങ്ങിപ്പോയി. അവൾ തന്റെ വീടിന്റെ മുകൾ നിലയിൽ പുതുതായെത്തിയ താമസക്കാരിയാണെന്ന് അവൻ അപ്പോൾ മാത്രമാണ് അറിയുന്നതു.
അവളെ സ്വന്തമാക്കാൻ തീരുമാനിച്ച കാർത്തിക്ക് ഒരുപാട് പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഒന്നാമതു അവൾ മലയാളിയും പിന്നെ അവൾ ക്രിസ്ത്യാനിയും ആയിരുന്നു. പക്ഷേ ഇതൊന്നും അവനെ പരിശ്രമത്തിൽ നിന്നും പിന്നോട്ടുനയിച്ചില്ല. അവൾക്ക് അവനേക്കാൾ രണ്ട് വയസ്സ് കൂടുതലാണെന്ന് അവൻ അതിനുശേഷമാണ് അറിയുന്നത്. വീട്, ടെറസ്സ്, ഓഫീസ്, റസ്റ്റോറന്റ് എന്നിങ്ങനെ പറ്റാവുന്നിടത്തെല്ലാം വച്ച് അവൻ അവളെ കണ്ടുമുട്ടി.
അവളുടെ കുടുംബം വളരെ ഓർത്ഡോക്സ് ആയിരുന്നു. ക്രിസ്തുമത വിശ്വാസത്തിലെ പാരമ്പര്യമായ എല്ലാ ചട്ടക്കൂടുകളും പിന്തുടരുന്ന, വർഷങ്ങൾക്കു മുൻപേ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ വന്ന് താമസമാക്കിയവർ. വർഷത്തിൽ ഒന്നോ രണ്ടോ തവണ മുത്തശ്ശിയെ കാണാൻ വേണ്ടി മാത്രമാണ് ജെസ്സിയും കേരളത്തിൽ പോയിരുന്നത്. സിനിമ കാണുന്നത് തെറ്റാണെന്നായിരുന്നു അവളുടെ കുടുംബത്തിൽ വിശ്വസിച്ചിരുന്നത്. വലിയ വിശ്വാസിയായ അവളുടെ പപ്പ അവളെ സിനിമ കാണാനേ അനുവദിക്കുമായിരുന്നില്ല.അവൾ ജീവിതത്തിൽ ആകെ കണ്ടിട്ടുള്ളത് രണ്ടേ രണ്ട് സിനിമ മാത്രമാണെന്ന് ജെസ്സിയിൽ നിന്ന് ഒരിക്കൽ അറിഞ്ഞ കാർത്തിക്കിന് അത്ഭുതവും ഒപ്പം നിരാശയുമാണ് ഉണ്ടായത്.
ഒരിക്കൽ തന്റെ ഇഷ്ടം ജെസ്സിയോട് തുറന്ന് പറയാൻ തന്നെ കാർത്തിക് തീരുമാനിച്ചു. അന്നവൻ ഏറെ നേരമെടുത്താണ് വസ്ത്രം ധരിച്ചത്, മുഖം മിനുക്കിയത്.... തന്റെ ദേവതയെ പ്രസാദിപ്പിക്കുന്നതിനായി. വെളുപ്പിനെ അമ്പലത്തിൽ പോയി കാര്യഫലസിദ്ധി പൂജയും നടത്തിയിരുന്നു. പിന്നെ അവൾ വീട്ടിൽ നിന്നിറങ്ങുന്നതുവരെ അവനും കാത്തിരുന്നു. പിന്നെ, അവളുടെ പുറകേ അവനും നടന്നു. അവൻ പിന്നിൽ നിന്നു വിളിച്ചപ്പോൾ അവൾക്ക് പക്ഷേ സംഭ്രമമാണുണ്ടായത്, മറ്റാരെയോ ഭയക്കുന്നതു പോലെ. അവന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി അവൾ ചെറിയ വാക്കുകളിൽ ഒതുക്കി.
അവനവളോട് ചോദിച്ചു:"എന്തിനാണ് എപ്പോഴും പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത്?"
അവൾ പറഞ്ഞു: "അപ്പ വീട്ടിലുണ്ട്... ഞാനേതെങ്കിലും ആണുങ്ങളുമായി സംസാരിക്കുന്നത് കണ്ടാൽ എന്നെ കൊന്നുകളയും."
അതു കേട്ടപ്പോൾ അവനും ഒന്ന് ഭയന്നു.ശരിക്കും അവളുടെ അച്ഛനും ചേട്ടനും എല്ലാം അങ്ങനെയായിരുന്നു. പരുക്കൻ പെരുമാറ്റവും സംസാരവും. തികഞ്ഞ മതവിശ്വാസികൾ. അവൾക്കാണെങ്കിൽ വീട്ടുകാരെ ഭയവും ബഹുമാനവും സ്നേഹവുമായിരുന്നു.
ചിലർ സ്നേഹത്തിനു വേണ്ടി സകലതും ത്യജിക്കുന്നു... മറ്റുചിലർ എല്ലാത്തിനും വേണ്ടി സ്നേഹത്തെ ബലികഴിക്കുന്നു. ഏതാണ് ശരി... ഏതാണ് തെറ്റ്? ആർക്കറിയാം?രണ്ടും ഒരുപോലെ വേദനാജനകവും പരിപാവനവുമാണ്. ഇത്രകാലം വരെ സ്നേഹവും സംരക്ഷണവും പിന്നെ വേണ്ടുന്നതെല്ലാം തന്ന് വളർത്തിയ മാതാപിതാക്കളെ ഒരു പെൺകുട്ടിയ്ക്ക് പ്രേമത്തിന് വേണ്ടി വിസ്മരിക്കാനാവുമോ? അഥവാ അങ്ങനെ ചെയ്താൽതന്നെ ഇത്ര സ്നേഹം പുതിയ ആളിൽനിന്ന് കിട്ടുമെന്ന് എന്താണുറപ്പ്? അവളുടെ മനസ്സ് ന്യായാന്യായങ്ങൾ തിരയും.... തിരിച്ചുകിട്ടാത്ത സ്നേഹത്തിനു മുൻപിൽ അവന്റെ ഹൃദയം എത്രമാത്രം മുറിപ്പെടുമെന്ന് മനസ്സിലാക്കുന്ന ചിലർ ആ സ്നേഹത്തിനു മുൻപിൽ മറ്റെല്ലാം ത്യജിക്കും. മറ്റുചിലർ ആത്മസംഘർഷങ്ങൾക്കൊടുവിൽ സ്വന്തം പ്രേമം തന്നെ ത്യജിക്കും. അവനെ ഏകാന്തതയുടെ നരകത്തിലേക്ക് വലിച്ചെറിയും. അപ്പോഴും അവൻ ഉള്ളിൽ ആശ്വസിക്കും, അവൾ നല്ലവളാണ്. വേണ്ടപ്പെട്ടവരെ ഉപേക്ഷിക്കാൻ കഴിയാത്തത് അവളുടെ ഉള്ളിലെ നന്മ കൊണ്ടല്ലേ... എന്റെ സ്നേഹം അവൾക്കെന്നും സ്വന്തമാണ്. സ്വന്തമായതിനെയല്ലേ ഉപേക്ഷിക്കാൻ കഴിയൂ. ജെസ്സിയും ആ ആത്മ സംഘർഷത്തിലായിരുന്നു.
ജെസ്സി അവനോട് പറഞ്ഞതിങ്ങനെയാണ്:"സാരമില്ല, നിനക്കെന്നേക്കാളും രണ്ട് വയസ്സിനിളപ്പമുണ്ടല്ലോ.... അപ്പ ചോദിച്ചാൽ നീ എനിക്കെന്റെ സഹോദരനെപ്പോലെയാണെന്ന് പറഞ്ഞേക്കാം."
കാർത്തി പറഞ്ഞു:"I don't want to be your brother Jessie"
ചുറ്റുപാടും നോക്കിക്കൊണ്ട് ജെസ്സി പറഞ്ഞു:"എനിക്കും വേണ്ടിയിട്ടല്ല... ഒരുത്തനുണ്ട്... അവൻ തന്നെ ധാരാളം."
"എനിക്കും ഉണ്ട് ഒരനിയത്തി.... എന്നാലും സാരമില്ല... ഈ ലോകത്തിലെ എല്ലാ സ്ത്രീകളെയും എന്റെ സഹോദരിയായിട്ടെടുക്കാം... ജെസ്സിയെയൊഴിച്ച്..."
"അതെന്താ?"
"Because I love you..."
അപ്രതീക്ഷിതമായി അതു കേട്ടതേ അവൾ പുറം തിരിഞ്ഞു നടന്നു. എന്തെങ്കിലും ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അവൾ അങ്ങനെയാണ്. "അവളുടെ ഫ്രണ്ടിനേക്കാൾ അധികം ഞാൻ കണ്ടിട്ടുള്ളത് അവളുടെ ബാക്ക് ആണെന്ന്."കാർത്തി ഒരാത്മഗതമെന്നവണ്ണം പറഞ്ഞു.
കേരളത്തിലേക്ക് പോയ അവളെ അവൻ ഏറെ കഷ്ടപ്പെട്ട് അവളുടെ നാട്ടിൽ വച്ച് കണ്ടുമുട്ടി. മറ്റൊരാളുമായി വിവാഹനിശ്ചയം നടത്താനിരുന്നിട്ടുപോലും ഒടുവിൽ അവന്റെ സ്നേഹത്തിനെ അവൾക്ക് അംഗീകരിക്കേണ്ടതായി വന്നു. വിവാഹനിശ്ചയ ദിവസം പള്ളിയിൽ വച്ച് അവൾ പറഞ്ഞു തനിക്ക് തീരുമാനിച്ച കല്യാണം ഇഷ്ട്ടമല്ലെന്ന്. അതോടെ കഥകളൊക്കെ വീട്ടുകാർ അറിഞ്ഞു. അവൾക്കു ചുറ്റും നിയന്ത്രണങ്ങളായി.ഇതിനിടെ ഒരു സിനിമയിൽ അസിസ്റ്റന്റായി ജോലികിട്ടിയ കാർത്തിക്കിന്റെ ഫോണിലേക്ക് ജെസ്സി വിളിച്ചു. അവളറിയാതെ വീട്ടുകാർ അവൾക്ക് മറ്റൊരു വിഹാഹം ആലോചിക്കുകയാണ് എന്ന് പറയാനായിരുന്നു അവൾ വിളിച്ചത്. എന്നാൽ ആ കോളുകൾ അറ്റന്റ് ചെയ്യാൻ അവന് സാധിച്ചില്ല. ഏകാകിയായിരുന്ന് അവൾ കുറെ കരഞ്ഞു, കുറെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞ് വിളിച്ച കാർത്തിക്കിനോട് , ഇനിയെന്നെ ശല്യം ചെയ്യരുത്, എല്ലാം ഇതോടെ അവസാനിച്ചു എന്ന മറുപടിയാണ് അവൾക്ക് നൽകാനുണ്ടായിരുന്നത്. കാർത്തിക് അവളുടെ വീട്ടിൽ പോയി വിളിച്ചിട്ടും അവളുടെ തീരുമാനത്തിനു മാറ്റമുണ്ടായില്ല.വിവാഹത്തിനായി അവൾ നാട്ടിലേക്ക് പോയി.
കഷ്ടപ്പെട്ട് നേടുന്ന സ്നേഹം എപ്പോഴും അങ്ങനെയാണ്. എത്ര സ്നേഹം കൊടുത്താലും ആ സ്നേഹത്തിന്റെ വില മറ്റേയാൾക്ക് മനസ്സിലാവില്ല. അവനെ / അവളെ വിട്ട് പോകാൻ മറ്റേ ആൾക്ക് ഒരു പ്രയാസവുമുണ്ടാവില്ല. കാരണം ആത്മാർത്ഥമായി സ്നേഹിച്ചത് ഒരാൾ മാത്രം ആയിരിക്കുമല്ലോ.
പ്രണയത്തിന്റെ വേദന പ്രണയിച്ചവർക്കേ അറിയൂ... അതു നഷ്ടപ്പെട്ടവർക്ക് ആ നഷ്ടത്തിന്റെയും. കറപറ്റിയ ഒരു തൂവാല വലിച്ചെറിഞ്ഞതുപോലെ ആ സ്നേഹത്തെ അവൾ വലിച്ചെറിഞ്ഞാലും ഒരു കൈരേഖപോലെ അതവന്റെ ഉള്ളിൽ നിലനിൽക്കുമെന്ന് അവൾക്ക് മനസ്സിലാകാതെ പോയതെന്തേ? അല്ല, അറിഞ്ഞിട്ടും അറിയാത്തതു പോലെ പോയാൽ ആർക്കെന്ത് ചെയ്യാൻ കഴിയും? പ്രണയത്തിൽ ഇങ്ങനെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുണ്ട്. ഒരു പെണ്ണിന് അവൾ സ്നേഹിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. എന്നാലും അറിഞ്ഞ ഭാവം നടിക്കില്ല.... പിന്നെ തന്റെ ഇഷ്ടം അറിയിക്കാൻ അവൻ ഓരോ വഴികൾ ആലോചിക്കുകയാണ്... അവന്റെ ഓരോ പ്രവർത്തികളും അവൾ അറിയാത്തതു പോലെ ആസ്വദിക്കും. അങ്ങനെ എത്ര നാൾ? ഒരാഴ്ച?, ഒരു മാസം?, ഒരു വർഷം? ഇഷ്ടം തുറന്നുപറഞ്ഞാൽ തന്നെ അതിന് വിലകല്പിക്കുന്ന എത്ര പേരുണ്ട്? സ്നേഹം തിരസ്കരിച്ച് പോകുന്ന പെൺകുട്ടികളെല്ലാം ചിന്തിക്കണം.... നിന്നെ ഒന്ന് കാണാൻ, നിന്റെ ഇഷ്ടം സമ്പാദിക്കാൻ അവൻ എത്ര വട്ടം നിന്റെ അരികിൽ വന്നിട്ടുണ്ട്? എന്തെല്ലാം ചെയ്തിട്ടുണ്ട്? എത്ര വട്ടം നീയവനെ അവഗണിച്ചു? എത്രവട്ടം നീയവന്റെ കണ്ണുകളിലെ തിളക്കം കണ്ടു? ഒന്നോർത്തു നോക്ക്... എന്നിട്ട് ഇതുകൂടി ചിന്തിക്ക്... ഈ ലോകത്ത് എത്ര പെൺകുട്ടികളുണ്ട്- എന്നിട്ടും അവൻ നിന്നെത്തന്നെ സ്നേഹിക്കുന്നു എന്ന്... ഒരു ദിവസം അവനേക്കാളേറെ നിന്നെയോർക്കുന്ന മറ്റാരാണുള്ളതെന്ന്... നിനക്കു വേണ്ടി മറ്റെല്ലാം ത്യജിക്കാൻ അവനല്ലാതെ വേറാരുണ്ടെന്ന്...എന്നിട്ട് പറയൂ, ആ ഓർമ്മകൾ നിന്നെ വേട്ടയാടാതിരിക്കുമോ? ജീവിതം ഒന്നല്ലേയുള്ളൂ... ഇഷ്ടപ്പെടുന്നവരുടെ കൂടെയല്ലാതുള്ള ജീവിതം- അതൊരു ജീവിതമാണോ?
പ്രിയപ്പെട്ട ജെസ്സീ... നീയിന്നെവിടെയാണ്? ഓരോ നിമിഷവും നിന്റെ സന്തോഷം കാണുമ്പോൾ ഞാൻ കരുതിയിരുന്നു... ആ സന്തോഷം നമ്മുടേതാവുമെന്ന് ...എന്നിട്ടിപ്പോൾ നീയെന്താണ് ചെയ്തത്? നീയാണിന്നെന്റെ ഏകാന്തമായ വേദന. ഇന്നെന്റെ ഹൃദയത്തിൽ നിന്നൊഴുകുന്നത് രക്തമല്ല ... തിളച്ചൊഴുകുന്ന ലാവയാണ്.നീയെന്റെ ഏറ്റവും പ്രിയപ്പെട്ട വേദനയാണ്. ഒരിക്കൽ നിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് ഒരു സ്വർഗ്ഗമാണ് കാണാൻ കഴിഞ്ഞത്, നിന്റെ ഹൃദയം ഇന്നെനിക്ക് സമ്മാനിച്ചത് വേദനയുടെ നരകമാണ്. നീയീലോകത്തിന്റെ മാധുര്യമായിരുന്നു.... നീയെനിക്ക് പകർന്നുതന്നത് ഏകാന്തയുടെ കൈപ്പുനീരാണ്.നീയെനിക്കൊരു റോസാപ്പൂവായിരുന്നു.... അതിന്റെ മുള്ളുകളാണിന്നെന്റെ ഹൃദയം തുളച്ചത്.നീയെന്റെ ജീവിതത്തിലെ പ്രകാശമായിരുന്നു... ഒരിടിമിന്നലായതെന്റെ സ്വപ്നങ്ങളെ കൊന്നൊടുക്കിയിരിക്കുന്നു.പ്രേമം കണ്ണീരിലൂടുള്ള യാത്രയാണെന്ന് നീയെന്നെ പഠിപ്പിച്ചു. നിന്നോടുള്ള പ്രേമത്തിന്റെ അന്ത്യം എന്താണെന്നറിയാതെ ഒരു വിഡ്ഢിയെപ്പോലെ ഞാനതിലേക്ക് നടന്നുകയറി... അതിന് ഞാനേറെ വില നൽകി, എന്റെ ജീവിതം തന്നെ.നിനക്ക് വേണ്ടി ഞാനെന്റെ ശരീരം പരിപാവനമായ ശ്രീകോവിൽ പോലെ കാത്തു സൂക്ഷിച്ചു... ആ ദേവതയുടെ കഴുത്തിലെ മാല ഇന്നൊരു സർപ്പമായി പരിണമിച്ച് എന്റെ ഹൃദയം കൊത്തിപ്പറിക്കുകയാണ്...
സ്വന്തമായി ഒരു സിനിമ പിടിക്കാൻ ആഗ്രഹിച്ചപ്പോഴും അവന് ജെസ്സിയെ മാത്രമാണ് ഓർമ്മവന്നത്. അതവൾക്കുള്ള സ്നേഹസമ്മാനമാണ്. തന്റെ മനസ്സിന്റെ ചിത്രമായത് മാറണം; അവൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും മൂന്നു വർഷങ്ങൾ കഴിഞ്ഞുപോയിരുന്നു. ഇതിനിടയിലെന്തെല്ലാം സംഭവിച്ചു!! ആദ്യചിത്രം മുതൽ തന്റെ സഹപ്രവർത്തകയായിരുന്ന അവന്റെ കൂട്ടുകാരി അവനുമായി നല്ലൊരാത്മബന്ധത്തിലായി. അവൾക്ക് അവനെ ഇഷ്ടമായിരുന്നു. അവന്റെ ജീവിതം അടുത്തറിഞ്ഞിട്ടും അവളവനെ സ്നേഹിച്ചു. ഒരിക്കൽ അവന്റെ അനുവാദമില്ലാതെ അവളവനെ ചുംബിക്കുക കൂടി ചെയ്തു.
ഒരിക്കൽ അവൻ അവളോട് പറഞ്ഞു:"എന്റെ പുതിയ ചിത്രത്തിൽ ജെസ്സിയായഭിനയിക്കുന്നത് നീയായിരിക്കും."
അവൾക്കത് വിശ്വസിക്കാൻ പ്രയാസം തോന്നി.
നിരാശ തോന്നുമ്പോൾ ഈശ്വരനോട് ചോദിക്കും:"ദൈവമേ... എന്തിനാണ് എനിക്കീ വിധി തന്നത്? അവളെ ഒരു ദേവതയാക്കി എന്റെയടുത്തേയ്ക്കയച്ചത് അവിടുന്നല്ലേ? എന്റെയുള്ളിൽ സ്നേഹത്തിന്റെ വിത്ത് പാകാൻ അവസരങ്ങളുണ്ടാക്കിത്തന്നത് അങ്ങല്ലേ? എന്നിട്ടിപ്പോൾ അവളെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചാൽ അത് സാധിച്ച് തരാത്തതെന്തേ? "
ജീവിതം ആകസ്മികതകളുടെ സംഗമമാണല്ലോ. അങ്ങനെയൊരു ആകസ്മികതയിൽ കാർത്തി ജെസ്സിയെ വീണ്ടും കണ്ടുമുട്ടി.... ഷൂട്ടിംഗിനിടെ, ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ വച്ച്. അൽപ്പനേരം അവർ സ്തബ്ധരായി നിന്നുപോയി. അവർ പരസ്പരം നോക്കി നിന്നു. പിന്നെയവൾ അവന്റെയടുത്തേക്ക് നടന്നുവന്നു. അവർ പഴയതുപോലെ ഒന്നിച്ചിരുന്ന് സംസാരിച്ചു.
"ജെസ്സീ... നീയെന്നെ കണ്ടിട്ട്, എന്റെയടുത്ത് വരാതെ മിണ്ടാതെ പോയിരുന്നെങ്കിൽ ഞാൻ നിന്റെ പുറകേ വരില്ലായിരുന്നു."
"I know Karthik, നീയെപ്പോഴും അങ്ങനെ തന്നെയായിരുന്നല്ലോ... മൂന്നു വർഷം മുൻപും ഞാൻ നിന്നെ കണ്ടിട്ട് , നിന്നോട് എന്തെങ്കിലും കയർത്ത് സംസാരിച്ചതിനുശേഷം ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ നീയൊന്നും പറയാറില്ലല്ലോ... ഒന്ന് വിളിക്കുക പോലും ചെയ്യാതെ എന്നെ നോക്കി നിൽക്കാറല്ലേയുള്ളൂ..."
"അതല്ല ജെസ്സീ... നീയെന്റെയടുത്ത് വന്നത് നല്ല കാര്യമാണ് എന്നാണ് ഞാനുദ്ദേശിച്ചത്... അതുകൊണ്ടല്ലേ എനിക്ക് നിന്നോടിങ്ങനെ സംസാരിക്കാൻ കഴിയുന്നത്... thank you...."
"നിന്നോട് മിണ്ടാതെ ഞാൻ പോകില്ല കാർത്തിക്... എനിക്ക് മതിയായി."
അല്പനേരത്തേക്ക് ഇരുവരും മിണ്ടിയില്ല.
"It's so good to see you Karthik... so, director ആയി അല്ലേ ?"
"യാ... ഫസ്റ്റ് പടമാണ് ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്... മുപ്പത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്.... സമ്മർ റിലീസ് ആണ്."
"നിന്റെ dream ആയിരുന്നില്ലേ? അത് സത്യമായല്ലേ ....
എനിക്ക് ശരിക്കും സന്തോഷമായി.....
അവിടെയെല്ലാവരും എങ്ങനെ?
അച്ഛൻ, അമ്മ.............
നിന്റെയനിയത്തിക്ക് സുഖമല്ലേ?"
അവളുടെ ചോദ്യത്തിൽ അവൾ ചോദിക്കാനാഗ്രഹിച്ചതും പറയാതെ വിട്ടതുമായ ഒരാളുടെ കാര്യമോർത്ത് അവൻ ഒന്ന് മന്ദഹസിച്ചു...
പിന്നെയവൻ പറഞ്ഞു: "ങും... നന്നായിരിക്കുന്നു..."
വീണ്ടും ഇരുവരും മൗനത്തിലായി.
പിന്നെയവൾ തന്നെ ചോദിച്ചു::"നിനക്കെന്തെങ്കിലും പറയാനുണ്ടോ? ഇല്ലെങ്കിൽ എന്തെങ്കിലും ചോദിക്കാനുണ്ടോ?"
അപ്പോഴും മൗനമായിരുന്നു മറുപടി.
അവൾ തുടർന്നു:"വേറാരുമില്ലേ ... കാർത്തിക്?... തീർഛയായും മറ്റാരെങ്കിലും ഉണ്ടാവും നിന്റെ ജീവിതത്തിൽ .... നല്ല അഴകും ബുദ്ധിയുമുള്ള ഒരു പെണ്ണ്... എന്നെപ്പോലല്ലാതെ ... ശരിയല്ലേ? "
"You must have moved on.... അവളേപ്പറ്റി പറയൂ കാർത്തിക്..."
അല്പനേരത്തേക്ക് അവനൊന്നും മിണ്ടിയില്ല... പിന്നെ വികാര നിർഭരനായി പറഞ്ഞു:
"യാ... ജെസ്സീ...ഉണ്ട്..."
അവളുടെ മുഖം പെട്ടെന്ന് വാടിയതുപോലെ തോന്നി.
"She is very beautiful .... വളരെ intense ആയ ഒരു പെണ്ണ്... നന്നായി സംസാരിക്കും... എന്നെ അവൾക്ക് വളരെ ഇഷ്ടമാണ്... കണ്ടപ്പോൾ തന്നെ എന്നെ ഇഷ്ടമായിരുന്നു എന്നാണ് അവൾതന്നെ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നത്.... പക്ഷേ എന്നോട് എപ്പൊഴും ദേഷ്യത്തിലായിരുന്നു പെരുമാറ്റം.... പക്ഷേ ഒരു മൂന്നു മാസത്തിനുള്ളിൽ എല്ലാം ശരിയായി..... അതിനുശേഷം ജീവിതം നന്നായി പോകുന്നു."
"അവളെപ്പറ്റി പറയൂ.... describe her Karthik....."
"നല്ല height ജെസ്സീ.... curly hair ...മുഴുവനുമല്ല, തോളോട് ചേർന്ന് മാത്രം.... അവളുടെ നടപ്പ് കാണാൻ നല്ല രസമാണ്.... അവൾക്ക് നല്ല ശബ്ദമാണ്.... ഒരു ദേവത മണ്ണീലിറങ്ങി വന്നതുപോലെ.... മോശം കാര്യങ്ങൾ പറയുന്നത് അവൾക്കിഷ്ടമല്ല.... അതുകൊണ്ട് എപ്പോഴും ഞാൻ അവളോട് സോറി പറഞ്ഞുകൊണ്ടേയിരിക്കും..... അത് ഒരു വ്യത്യാസമല്ലേ? .... slim, simple ...... make - up ഒന്നും ഉപയോഗിക്കില്ല..... very beautiful..... നോക്കിക്കൊണ്ടേയിരിക്കാൻ തോന്നും.... എന്നെ അവൾക്ക് വല്യ ഇഷ്ടമാണ്.... ബൈക്കിൽ എന്റെ കൂടെ ഒരുപാട് ചുറ്റിയിട്ടുണ്ട്..... സിനിമ കാണുന്നത്.......................... അവൾക്കിഷ്ടമല്ല"
അവൻ പറഞ്ഞതെല്ലാം അവളേക്കുറിച്ച് തന്നെയായിരുന്നു എന്ന് അവൾ മനസ്സിലാക്കുന്നത് അവൻ പറഞ്ഞ അവസാന വാക്ക് കേട്ടപ്പോഴാണ്. വികാരത്തള്ളിലിൽ അവന് വാക്കുകൾ കിട്ടാതായി ... അവന്റെ കണ്ണൂകൾ നിറഞ്ഞിരുന്നു.
"ഞാനവളേ kiss ചെയ്തിട്ടുണ്ട്.... ധാരാളം സംസാരിക്കും.... അവളുടെ സംസാരത്തിൽ മലയാളത്തിന്റെ സുഗന്ധം അടിക്കും.... അതിൽ ഞാൻ കാലിയാകും.... ഒന്നു രണ്ട് മിനിട്ട് കെട്ടിപ്പിടിച്ച് നിന്നിട്ടുണ്ട്.... ഞാൻ അവളുടെ കാലിൽ തൊട്ടിട്ടുണ്ട്..... അവളുടെ പേര് ജെസ്സി .... ജെസ്സീ."
"അവൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഇപ്പോഴും.... നിന്റെയടുത്ത് നിന്ന് പോന്നതിന് ശേഷമാണ് ഞാൻ അവളൂമായി കൂടുതൽ അടുത്തതു... ഇപ്പോൾ പിരിയാൻ പറ്റാത്തതുപോലായി...... First LOVE Jessei .... അത്ര ഈസിയായി പോകില്ല.... എന്നാൽ അവൾക്കങ്ങനെയല്ല.... അവൾക്ക് അവളുടെ അപ്പനെയും അമ്മയെയും വല്യ ഇഷ്ടമാണ്.... ഞാൻ മോശമായി പറയുകയല്ല.... നല്ല കാര്യം തന്നെ... എത്ര പേർ ഇന്നത്തെ കാലത്ത് അങ്ങനെ കാണും? അവർ എന്നെ അംഗീകരിക്കില്ല എന്ന് മനസ്സിലാക്കി എന്നെ വേണ്ട എന്ന് പറഞ്ഞ് അവർ പോയി.... ഇപ്പോ കല്യാണം കഴിഞ്ഞു എന്ന് തോന്നുന്നു, അല്ലെങ്കിലും എന്നെ വേണ്ട എന്നു പറഞ്ഞല്ലെ പോയത്?"
അവന്റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴെ വീണു... അതുകണ്ടിട്ടെന്നവണ്ണം അവൾ പറഞ്ഞു:
"ഞാൻ കല്യാണം കഴിച്ചിട്ടില്ല കാർത്തിക്....
നിന്നെ വേണ്ട എന്ന് പറഞ്ഞ് പോയി... അത് സത്യമാ...
എന്നാൽ ഞാൻ കല്യാണം കഴിച്ചിട്ടില്ല....
കാർത്തിക്കിന്റെ കാര്യം ഞാൻ അപ്പയോട് പറഞ്ഞു.അതൊരിക്കലും നടക്കില്ല എന്ന് അപ്പ പറഞ്ഞു. അപ്പോൾ നിങ്ങൾ കണ്ടെത്തിയ ആളെ കെട്ടാൻ എനിക്കും കഴിയില്ല എന്ന് പറഞ്ഞാണ് ഞാൻ ന്യൂയോർക്കിൽ വന്നത്... ജോലി ചെയ്യാൻ... ഇവിടെ വന്നിട്ടിപ്പോൾ രണ്ടര വർഷമായി.... കഴിഞ്ഞ മാസവും അച്ഛനും അമ്മയും എന്നോടൊപ്പം ഉണ്ടായിരുന്നു...അപ്പോഴും ചോദിച്ചു.... ഞാൻ പറ്റില്ലെന്നു പറഞ്ഞു...
ദേഷ്യപ്പെട്ടാണ് പോയത്....
I haven't moved on Karthik.......
ആരും ഇല്ല എനിക്ക് .... നീ മാത്രമേയുള്ളൂ...
സത്യമായും first love അംഗീകരിക്കുന്നു....
മറക്കാനാവില്ല.... നീയെന്റെ കൂടെയില്ലാതെ എനിക്ക് ഒരു നിമിഷം ഇല്ല കാർത്തിക്.... and I am so sorry ...
വേണ്ടെന്ന് പറഞ്ഞ് പോയതിന്...
അതിനു ശേഷം ഞാൻ നിന്നോട് മിണ്ടിയില്ല.... ഫോൺകോളുകൾ പോലും എടുത്തില്ല.... നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ല .... നീയെന്നെ മറന്നു പോയിരിക്കും എന്ന് തന്നെ ഞാൻ കരുതി...
I am so sorry ....നമ്മൾ തമ്മിൽ കണ്ടുമുട്ടാനേ പാടില്ലായിരുന്നു... ഞാൻ ഇങ്ങനെ തന്നെ ജീവിച്ചേനെ.... നീയെന്തിനാണിപ്പോൾ വന്നത് കാർത്തിക്?
This is not good... I dont need this .... In fact I am going"
അവൾ പോകാനായെഴുന്നേറ്റു.
അവനവളുടെ കൈകൾ ചേർത്ത് പിടിച്ചു. "ജെസ്സീ.... നമുക്ക് കല്യാണം കഴിക്കാം ജെസ്സീ... ഇപ്പൊ, ഇന്നുതന്നെ... എന്നെ കല്യാണം കഴിക്കമോ ജെസ്സീ...പ്ലീസ്..."
"കാർത്തിക്?"
"പത്തു വർഷം കഴിഞ്ഞ് നമ്മൾ ഇവിടെ കണ്ടുമുട്ടിയാൽ, നീയെന്തുകൊണ്ട് അന്നെന്നോടിതു പറഞ്ഞില്ല എന്നു നീ ചോദിക്കും...ഞാൻ രണ്ടാമതും ചൊദിക്കുകയാണ്... കല്യാണം കഴിക്കാം ജെസ്സീ?ഇപ്പോ കല്യാണം കഴിക്കാം....ഇന്നു മുതൽ ജീവിതം ഒന്നായി ആരംഭിക്കാം..."
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു:"യെസ്... നമുക്ക് കല്യാണം കഴിക്കാം... യെസ്"
അതവന് വിശ്വസിക്കാൻ കഴിഞ്ഞില്ല... "നീ ഈ പറയുന്നത് സത്യമാണോ ജെസ്സീ... നിന്റെ അച്ഛനും അമ്മയും... പിന്നെ നിന്നോട് മിണ്ടിയെന്നുപോലും വരില്ല...?"
അവൾ പറഞ്ഞു:"എനിക്കറിയില്ല... നോക്കാം.... എല്ലാം ഞാൻ നോക്കിക്കൊള്ളാം... വാ കല്യാണം കഴിക്കാം.Let just get married." അതു പറഞ്ഞതും ഇരുവരും കെട്ടിപ്പുണർന്നു.... വീണ്ടെടുത്ത പ്രണയത്തിന്റെ നിർവൃതിയിൽ. അവർ വിവാഹിതരായി....കൈകോർത്ത് പിടിച്ചുകോണ്ട് പുതിയ ജീവിതത്തിലേക്ക് യാത്ര ആരംഭിച്ചു.
തീയേറ്ററിൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരെല്ലാം കൈയ്യടിച്ചു.അവർ ജെസ്സിയുടെയും കാർത്തിക്കിന്റെയും ജീവിതങ്ങൾ ഒന്നു ചേർന്ന സന്തോഷത്തിൽ തീയേറ്റർ വിട്ടിറങ്ങി.ഒപ്പം കാർത്തിക്കും ജെസ്സിയും.... പക്ഷേ എല്ലാം കഴിയുമ്പോളാണ് ഇതെല്ലാം കാർത്തിക് തന്റെ സിനിമയിൽ സൃഷ്ടിച്ചതാണെന്ന് നമുക്ക് മനസ്സിലാവുന്നതു .... യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
കാർത്തിക്കിനെ കാണാൻ വന്നതുകൊണ്ടാകാം ജെസ്സി അന്ന് പഴയതുപോലെ സാരിയാണുടുത്തിരുന്നത്. സിനിമ കണ്ടിറങ്ങിയ രണ്ടുപേരുടെയും കണ്ണുകൾ കലങ്ങിയിരുന്നു. ആ നൊമ്പരങ്ങൾ ഒരിക്കൽക്കൂടി അനുഭവിച്ചതുപോലെ....
ജെസ്സി അവനോട് പറഞ്ഞു:"ന്യൂയോർക്കിൽ നിന്നെ റോഡിൽ കണ്ടപ്പോൾ ഞാൻ നിന്നോട് സംസാരിച്ചിരുന്നില്ല.... നേരെ നടന്നുപോയി...."
"എന്റെ ഹസ്ബന്റ് എന്റെ കൂടെയുണ്ടായിരുന്നു.... അദ്ദേഹമാണ് എന്നെ പെട്ടെന്ന് വിളിച്ചുകൊണ്ടുപോയത്..... യാ... അദ്ദേഹം തന്നെ... എബ്രഹാം... നിന്നോട് പറയണം എന്നു തോന്നി...എന്നാൽ ഞാൻ നിന്റെ അടുത്ത് വന്ന് നിന്നോട് സംസാരിക്കുന്നതായി സിനിമയിൽ വച്ചു. സെൻട്രൽ പാർക്കിലെ ആ സീൻ വളരെ നന്നായിരുന്നു. ഒരോ ഡയലോഗും ഞാൻ ആസ്വദിച്ചു... അതു കണ്ട് കരഞ്ഞു.... എന്നെ ഇങ്ങനെ കരയിക്കാതെ കാർത്തിക്...."
അവൾ പിന്നീട് പറയുന്നതൊന്നും കേൾക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവൻ പറഞ്ഞു:"Your car is there... I....."
പക്ഷേ ഇത്ര കൂടി അവനോട് പറയേണ്ടത് ആവശ്യമാണെന്ന് അവൾക്ക് തോന്നി, കടമയാണെന്ന് തോന്നി...അവളുടെ കുറ്റബോധം കൊണ്ടായിരിക്കാം.
"Somehow എന്റെ ഫോണടിച്ചപ്പോൾ നീയായിരിക്കും എന്ന് എനിക്ക് തോന്നി.എന്റെ നമ്പർ എങ്ങനെ കിട്ടി കാർത്തിക്?"
അവൻ പതിയെ പറഞ്ഞു:"എന്റെ അടുത്ത പടത്തിൽ പറയാം... അന്ന് കണ്ടാലറിയാം."
പണ്ടൊരിക്കൽ എന്നെ എന്തുകൊണ്ടാണ് നിനക്കിഷ്ടപ്പെട്ടത് എന്ന അവളുടെ ചോദ്യത്തിനും അവൻ ഇതേ ഉത്തരമായിരുന്നു നൽകിയത്, എന്റെ ആദ്യ പടത്തിൽ പറയാമെന്ന്... ഇന്നത് സത്യമായി എന്നവൾ മനസ്സിലോർത്തു.
"I am sorry Karthik.... എല്ലാത്തിനും..."
"പ്ലീസ് ജെസ്സി.... don't say that"
അവസാനമായി അവൾക്ക് ഇത്ര മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ... "വേഗം ആരെയെങ്കിലും തേടിപ്പിടിക്കണം.... കല്യാണം കഴിക്കണം....fall in Love... move on Please...."
അവൾ അവന്റെ മുഖത്തേക്ക് നോക്കി... പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം അവന്റെ മുഖത്ത് തങ്ങി നിന്നു....അവൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു.... അതിന്റെ അർത്ഥം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല....
"നിന്റെ അടുത്ത പടം വരുമ്പോഴും എന്നെ വിളിക്കണം..... "
അത് പറഞ്ഞ് അവന് കൈകൊടുത്ത ശേഷം മനസ്സില്ലാമനസ്സോടെ അവൾ യാത്രയായി.... അവൻ അവളെ തന്നെ നോക്കിനിന്നു.... എന്നത്തെയും പോലെ... അവസാനമായി.... ഇടയ്ക്കവൾ ഒന്നു അവനെ തിരിഞ്ഞു നോക്കി... പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞതു പോലെ.... അവനെ ഈ ലോകത്ത് തനിച്ചാക്കിയതിന്റെ വേദനയോടെ.... ആ കണ്ണുകൾ അവനോട് മാപ്പ് ചോദിച്ചു.... ഒരു മാപ്പ് പറച്ചിലിൽ , കുറ്റബോധത്തിൽ നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടാൻ പോകുന്നില്ല... പ്രണയം, അത് വേണ്ട സമയത്ത് തന്നെ തിരിച്ചറിയണം.
"Love
ആർക്കെങ്കിലും അത് സ്വയം തേടിപ്പിടിക്കാനാവുമോ?
സ്നേഹിക്കുന്നവരെ തേടിപ്പോയാൽ അത് സ്നേഹമല്ല ജെസ്സി...
അത് സ്വയം നടക്കണം...
അത് നമ്മളെ അതിൽ മുക്കണം...
തല കീഴായ് നിറുത്തി വട്ടം കറക്കണം...
നിന്നെക്കണ്ടപ്പോൾ എനിക്ക് സംഭവിച്ചതു പോലെ...
Love.... നമ്മൾ രണ്ടുപേർക്കും ഇടയിൽ നടന്നത് was Just Beautiful Jessie ഈ വേദന എനിക്കിന്ന് ഏറെ ഇഷ്ടമാണ്"
"ജെസ്സീ.... നീ പറഞ്ഞില്ലേ.... പാർക്കിൽ വച്ച് നമ്മൾ കണ്ട് മുട്ടിയ രംഗം സിനിമയിൽ കണ്ട് നീയൊരുപാട് കരഞ്ഞു എന്ന്... അത് എനിക്ക് നിന്നോടുള്ള അണയാത്ത സ്നേഹം നീയൊരു നിമിഷമെങ്കിലും അനുഭവിച്ചതു കൊണ്ടല്ലേ? പ്രേമം ഒരിക്കലും പരാജയപ്പെടുന്നില്ല... നിന്റെ ഭർത്താവുമൊത്തിരിക്കുമ്പോൾ അല്ലെങ്കിൽ എനിക്ക് നിനക്കായി തരാൻ കഴിയുമായിരുന്നത് നിനക്ക് കിട്ടാതെ വരുന്ന ഒരു ദിവസമെങ്കിലും നിന്റെ ജീവിതത്തിൽ ഉണ്ടാവാതിരിക്കില്ല.... ഒരു നിമിഷമെങ്കിലും അന്ന് നീയെന്നെക്കുറിച്ച് ചിന്തിച്ചാൽ അതെന്റെ വിജയമാണ്.... നിനക്ക് നഷ്ടപ്പെട്ട സ്നേഹത്തെയോർത്ത് ഒരു നിമിഷമെങ്കിലും നിന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ അതെന്റെ സ്നേഹത്തിനുള്ള അംഗീകാരമാണ്; നീയൊരിക്കലും കരയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും.... ആദ്യമായി ഞാൻ നിനക്ക് തന്ന ചുംബനം നിനക്ക് മറക്കാനാവുമോ? ജെസ്സീ... ഒന്നോർത്തു നോക്ക്...നിന്റെ എല്ലാ വഴികളിലും നിന്നെ പിന്തുടർന്ന , നിന്റെ ഒരു നോട്ടത്തിനായ്, പുഞ്ചിരിക്കായ് നിന്റെയരികിൽ വന്നിരുന്ന എന്നെ... നിനക്ക് മറക്കാനാവുമോ? നിന്റെ ഭർത്താവിന് കഴിയുമോ അത്? അദ്ദേഹം നിന്റെ മുടിയിഴകളെ തഴുകാറുണ്ടോ...അതിൽ മുഖമമർത്തി കിടക്കാറുണ്ടോ.... നിന്റെ പാദങ്ങളെ തഴുകാറുണ്ടോ...അവയിൽ ചുംബിക്കാറുണ്ടോ....നിന്നെയൊരു ദേവതയെപ്പോലെ പരിപാലിക്കാറുണ്ടോ....നീ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല...കഴിയില്ല ജെസ്സീ.... ഞാൻ നിനക്ക് തന്ന ഓർമ്മകൾ മറ്റാർക്കും നിനക്ക് നൽകാനാവില്ല.... എന്റെ സ്നേഹത്തിന് വിലയിടാൻ നിന്റെ കയ്യിലൊന്നുമില്ല ജെസ്സീ.... എന്നെങ്കിലും നീയത് തിരിച്ചറിയും. ഈ വേദന ഞാനിഷ്ടപ്പെടുന്നു.... കാരണം ഞാനിന്ന് ജീവിക്കുന്നത് അതിലാണ്.... അതെനിക്ക് തന്നിട്ട് പോയതിന് നന്ദി.... കാരണം അതെനിക്ക് തരാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയില്ല.... ഒരിക്കലും...."
ആർക്കെങ്കിലും അത് സ്വയം തേടിപ്പിടിക്കാനാവുമോ?
സ്നേഹിക്കുന്നവരെ തേടിപ്പോയാൽ അത് സ്നേഹമല്ല ജെസ്സി...
അത് സ്വയം നടക്കണം...
അത് നമ്മളെ അതിൽ മുക്കണം...
തല കീഴായ് നിറുത്തി വട്ടം കറക്കണം...
നിന്നെക്കണ്ടപ്പോൾ എനിക്ക് സംഭവിച്ചതു പോലെ...Love....
നമ്മൾ രണ്ടുപേർക്കും ഇടയിൽ നടന്നത് was Just Beautiful Jessie
ഈ വേദന എനിക്കിന്ന് ഏറെ ഇഷ്ടമാണ്"
മനസ്സിൽ പ്രതീക്ഷയുടെ കണികപോലും അവശേഷിപ്പിക്കാതെ, മറ്റൊരാളെ തേടിപ്പിടിച്ച് കല്യാണം കഴിക്കണമെന്നു വെറും വാക്ക് പറഞ്ഞ് നടന്നകന്ന ജെസ്സിയെ നോക്കി അവനു അത്രമാത്രമേ പറയാനുണ്ടായിരുന്നുള്ളു. പക്ഷേ അത് അവൾ കേൾക്കാൻ വേണ്ടിയായിരുന്നില്ല. കേട്ടാലും അവൾക്കതൊരിക്കലും മനസ്സിലാവില്ല. മനസ്സിലാവുമായിരുന്നെങ്കിൽ അവൾ അവനെ വിട്ട് പോകില്ലായിരുന്നല്ലോ! സ്നേഹം എന്നും ഒരു വേദനയാണ്, അതു നൽകപ്പെടുന്നവർക്ക് അതിന്റെ വില മനസ്സിലാകാതെ പോകുമ്പോൾ. ഒരു ജീവിതം വ്യർഥമാകുന്നതു പോലെ. ജീവിതത്തിൽ ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്തതു പോലെ.....
കാർത്തിക്കും അങ്ങനെയായിരുന്നു. ഗൗതം മേനോൻ ചിത്രമായ വിണ്ണൈ താണ്ടി വരുവായ (Will You Cross the Skies for Me?) എന്ന തമിഴ് ചിത്രത്തിലെ കാർത്തിക്കിനെയും ജെസ്സിയേയും ആ ചിത്രം കണ്ടവരെല്ലാം നെഞ്ചിലേറ്റിയതും ഒരു തവണയെങ്കിലും ആ സ്നേഹം തന്റേതെന്ന് തോന്നിയതു കൊണ്ടാണ്.
ഒരു തവണയെങ്കിലും മറ്റൊരാളെ സ്നേഹിച്ചുപോയവർക്കറിയാം അതിന്റെ വേദന. സ്വന്തം ഹൃദയം നുറുങ്ങുന്നതുപോലെ....
അതുകൊണ്ടല്ലേ കാർത്തിക് ഇങ്ങനെ പാടിയത്:
"Eeen idhayam .. udaithaai norungave
enn maru idhayam .. tharuven nee udaikave...."
(Meaning:- My Heart broke into pieces…
Let me give you another one to break…
That’s when….something happened…
in the dusky darkness I crossed the skies in search of u
and came back While Dad’s scolding have gone away with the wind
I pray, Coz I went past my doorstep
I Pray, Did nothing else…
I was shaken and shattered into pieces
Once she left I went searching for my heart I pray,
Coz I came closer to life I pray,
I stood next to death I pray, ask why, Coz its love )
അവന് അല്ലെങ്കിൽ അവൾക്ക് സ്നേഹിക്കാൻ മറ്റാരെയും കിട്ടിയില്ലേ എന്ന് ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ ചോദിക്കാറുണ്ട്. അങ്ങനെ എല്ലാ വശങ്ങളും നോക്കി സ്നേഹിക്കാൻ കഴിയുമോ? പുറമേ നിന്ന് നോക്കുന്നവർ മാത്രമല്ല, സ്നേഹിക്കുന്നവരും ഒരിക്കലെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാവാം. കാർത്തിക്ക് ചോദിക്കുന്നു: "ലോകത്തിൽ എത്രയോ പെൺകുട്ടികൾ ഉണ്ട്.... എന്നിട്ടും ഞാനെന്തിന് ജെസ്സിയെത്തന്നെ പ്രണയിച്ചു?"
അതുകൊണ്ടല്ലേ അവന് ഇന്ന് സ്വയം നഷ്ടപ്പെടേണ്ടി വന്നത്?! അവന് അവളുടെ മുടി വളരെ ഇഷ്ടമായിരുന്നു. അൽപ്പം മാത്രം ചുരുണ്ട് നീളവും ബലവും പരിമളവുമുള്ള മുടി. അതിലുമുപരി ,ദേവതയെപ്പോലുള്ള അവളുടെ കാൽപ്പാദങ്ങൾ. വെറുതെ ഇരിക്കുകയും പുറകിൽ കെട്ടില്ലാത്ത പാദുകങ്ങൾ ഇട്ടിരിക്കുകയുമാണെങ്കിൽ അവൾ പാദങ്ങൾ അതിൽ നിന്നും പുറത്തെടുക്കുമെന്നുള്ളത് ഉറപ്പാണ്. അവൾക്ക് ചേരുന്നത് പാദുകങ്ങളേക്കാൾ പാദാരവിന്ദങ്ങളാണ്. അവൾക്ക് നടക്കാൻ അവനൊരു പൂമ്പട്ടുവിതാനമൊരുക്കിയേനെ... അതിനായി അവനൊരു വസന്തം തന്നെ സൃഷ്ടിക്കുമായിരുന്നു.... പക്ഷേ അവളുടെ ഓരോ നടയിലും ആകാശത്തുനിന്ന് പുഷ്പവൃഷ്ടി ഉണ്ടാകുന്നതായി അവന് തോന്നി.ഒരു പൊടിപോലും പറ്റാതെ അതെങ്ങനെ പരിപാലിക്കുന്നു എന്ന് അവൻ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ചിലർക്ക് അങ്ങനെയാണ്.... കാല്പാദത്തിലാണ് സൗന്ദര്യം ഇരിക്കുന്നത് എന്ന് കരുതും. ആ പാദങ്ങൾ സൂക്ഷിക്കുന്നതു കാണുമ്പോൾ അറിയാം അവളുടെ വൃത്തിയും വെടിപ്പും. ആ പാദങ്ങൾ കണ്ടാൽ പരിസരം മറന്ന് നോക്കി നിന്നുപോകും. നീളമുള്ള വിരലുകൾ.... പ്രത്യേകിച്ച് ആ പാദങ്ങളിലെ തള്ളവിരലിനോടൊപ്പം ഏകദേശം നിൽക്കുന്ന ചൂണ്ടാണിവിരൽ - കമാന്റിംഗ് പവറിന്റെയും ഐശ്വര്യത്തിന്റെയും ലക്ഷണം. ഒരു ദേവതയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയവൾ. ആ പാദങ്ങളിലെ ഐശ്വര്യം സ്വന്തമാക്കാൻ അവൻ കൊതിക്കുന്നെങ്കിൽ അതിലെന്താണ് തെറ്റ്? ആ പാദസ്പർശനമേറ്റ് താനോടിക്കളിച്ച മുറ്റം എന്നെന്നും ധന്യമായെങ്കിൽ എന്ന് കരുതിയാൽ അതിലെന്താണ് ന്യൂനത? അവസാന ശ്വാസത്തിലും അവളുടെ മുടിയിഴകളിലെ സുഗന്ധമേറ്റുവാങ്ങണമെന്ന് ആണായി പിറന്ന ആരും ആഗ്രഹിച്ചുപോകില്ലേ? ഭൂമിയിൽ ദേവതമാർ അപൂർവ്വമായല്ലേ ജനിക്കാറുള്ളൂ !!! അവൾ ക്രിസ്ത്യാനിയായിരുന്നു... പക്ഷേ അവനവളെ കണ്ടത് ഒരു ദേവതയെപ്പോലെയായിരുന്നു. അവനവളോട് പ്രേമമായിരുന്നു; എന്നാലതിന്റെ പ്രതീകമായി വെണ്ണക്കൽ ഗോപുരമല്ല... തന്റെ ഹൃദയത്തിൽ അവനെന്നും പൂജിക്കാൻ പരിപാവനമായ ഒരു ശ്രീകോവിലായിരുന്നു പണിതത്. ആ പാദങ്ങൾ വാടാത്ത താമരപ്പൂവുകൾക്ക് മുകളിൽ എടുത്തുവച്ച് ഒരു ദേവിയെപ്പോലെ പൂജിക്കണം എന്നവൻ കൊതിച്ചിരിക്കണം.
അവന്റെ ഓരോ ദിവസവും പിറന്നത് അവൾക്ക് വേണ്ടിയായിരുന്നു. ദൂരെ നിന്നെങ്കിലും അവളെ ഒന്ന് കാണാൻ... അവളുടെ തുറന്ന ചിരി...ഹോ.. ഈ ലോകത്തിലെ യാതൊന്നും അതിനു പകരമാവില്ല... അവൾ ചിരിക്കുമ്പോൾ പകൽ നക്ഷത്രങ്ങൾ മിന്നിമറയും... ഈ പ്രപഞ്ചം മുഴുവൻ അതിൽ ആവാഹിക്കപ്പെട്ടതായി തോന്നും. ഈശ്വരൻ അവൾക്ക് മാത്രമായി ഏതാനും നക്ഷത്രങ്ങൾ കാത്ത് വച്ചതുപോലെ. പ്രകൃതി അവളുടെ നിറഞ്ഞ ചിരിക്കായി എപ്പോഴും കാത്തിരുന്നു... അതിനു നഷ്ടപ്പെട്ട താരകങ്ങളെ തിരയുന്നതിനായ്...കൂടെ അവനും. നക്ഷത്രങ്ങൾ പ്രകാശവർഷം അകലെയല്ല എന്നവനറിയുന്നത് ആ ചിരി കാണുമ്പോഴാണ്.
അവളുടെ നോട്ടം മിന്നല്പിണർ പോലെയാണ്.... അതു താങ്ങാൻ വജ്രത്തിനുപോലും കഴിയില്ല.... അവളുടെ നോട്ടത്തിനായ് ആണായ് പിറന്നവരെല്ലാം കാത്തിരുന്നു... അവാച്യമായ നിർവൃതിയിലലിഞ്ഞില്ലാതാവാൻ. എന്നാൽ, അവൾ ചിലപ്പോൾ കണ്ട ഭാവം പോലും നടിക്കില്ല... അവളുടെ കടാക്ഷമേൽക്കാനും വേണം ഒരു ഭാഗ്യം.ദേവീ, ഒരു നോട്ടം; അതിനുവേണ്ടി എനിക്കുള്ളതെല്ലാം ത്യജിക്കാം എന്നവൻ കരുതിയിട്ടുണ്ട്.
തന്റെ ഇഷ്ടം അവളോട് പറയാൻ അവന് ആദ്യം ഭയമുണ്ടായിരുന്നു. മനസ്സിൽ യഥാർത്ഥ സ്നേഹം വച്ചുപുലർത്തുന്നവർക്കെല്ലാം അങ്ങനെയാണ്. മറുപടി അനുകൂലമല്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലല്ലോ. എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്ക് എന്തും പറയാം. എന്തു പറഞ്ഞാലും, "എന്റെ മുൻപിൽ വരരുത് , എന്നെ കാണരുത്" എന്ന് മാത്രം അവൾ പറയാതിരുന്നാൽ മതിയായിരുന്നു എന്നായിരുന്നു അവന്റെ പ്രാർത്ഥന... താജ്മഹലിന്റെ മുൻപിൽ ചെന്നിട്ട് അങ്ങോട്ട് നോക്കാതിരിക്കുന്നതെങ്ങനെ?
എന്നാൽ ഇനിയൊരിക്കലും അവനവളെ കാണാനാവില്ല... ആ കാലടികൾ പിന്തുടരാനാവില്ല... ആ ശ്രീകോവിൽ അവനു മുൻപിൽ തുറക്കില്ല !! ആ പാദങ്ങളിൽ ഒന്നു തൊടാൻ അവൻ ഏറെ ആഗ്രഹിച്ചിരുന്നു.
ഒരിക്കൽ ട്രെയിനിൽ വച്ചാണ് അവൻ ആ ആഗ്രഹം സാധിച്ചത്. ആദ്യം അറിയാത്തതുപോലേ.... പിന്നെ അവൾക്ക് എതിർപ്പില്ല എന്ന് തോന്നിയപ്പോൾ അവളുടെ മൗനാനുവാദത്തോടെ.... ഒരിക്കൽ ലോകത്തിലെ ഏറ്റവും സുന്ദരമാണെന്ന് അവൻ കരുതുന്ന ആ കാൽപ്പാദങ്ങൾ സ്വന്തം കൈക്കുമ്പിളിൽ കോരിയെടുത്ത് ചുംബിച്ചു. ഒരു പെണ്ണിനെ സ്നേഹിക്കുന്നത് വരെ അവളുടെ സൗന്ദര്യം തിരിച്ചറിയില്ല.... അവളെ സ്നേഹിച്ചു കഴിഞ്ഞാലോ; അവളേക്കാൾ സുന്ദരിയായവൾ ഈ ലോകത്ത് മറ്റാരുമില്ലെന്ന് തോന്നിപ്പോകും.
സ്വന്തമായി ഒരു സിനിമ പിടിക്കുക എന്നതായിരുന്നു കാർത്തിയുടെ മോഹം.... ആ ആഗ്രഹം തലയ്ക്ക് പിടിച്ച് നടക്കുന്നതിനിടയിലാണ് ഒരിക്കൽ അപ്രതീക്ഷിതമായി കാർത്തിക് ജെസ്സിയെ ആദ്യമായി കാണുന്നത് .... അതും തന്റെ വീടിന്റെ പരിസരത്ത് വച്ച്.... അവൾ തന്റെ വീടിന്റെ നേർക്കാണ് വരുന്നതു എന്ന് കണ്ടപ്പോൾ അവന് തന്റെ കണ്ണുകളെ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗേറ്റ് തുറന്ന് അവൾ വീടിന്റെ മുകളിലെ നിലയിലേക്ക് കയറിപ്പോയി. ആദ്യദർശനത്തിൽ തന്നെ അവളുടെ സൗന്ദര്യത്തിൽ അവൻ മയങ്ങിപ്പോയി. അവൾ തന്റെ വീടിന്റെ മുകൾ നിലയിൽ പുതുതായെത്തിയ താമസക്കാരിയാണെന്ന് അവൻ അപ്പോൾ മാത്രമാണ് അറിയുന്നതു.
അവളെ സ്വന്തമാക്കാൻ തീരുമാനിച്ച കാർത്തിക്ക് ഒരുപാട് പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഒന്നാമതു അവൾ മലയാളിയും പിന്നെ അവൾ ക്രിസ്ത്യാനിയും ആയിരുന്നു. പക്ഷേ ഇതൊന്നും അവനെ പരിശ്രമത്തിൽ നിന്നും പിന്നോട്ടുനയിച്ചില്ല. അവൾക്ക് അവനേക്കാൾ രണ്ട് വയസ്സ് കൂടുതലാണെന്ന് അവൻ അതിനുശേഷമാണ് അറിയുന്നത്. വീട്, ടെറസ്സ്, ഓഫീസ്, റസ്റ്റോറന്റ് എന്നിങ്ങനെ പറ്റാവുന്നിടത്തെല്ലാം വച്ച് അവൻ അവളെ കണ്ടുമുട്ടി.
അവളുടെ കുടുംബം വളരെ ഓർത്ഡോക്സ് ആയിരുന്നു. ക്രിസ്തുമത വിശ്വാസത്തിലെ പാരമ്പര്യമായ എല്ലാ ചട്ടക്കൂടുകളും പിന്തുടരുന്ന, വർഷങ്ങൾക്കു മുൻപേ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ വന്ന് താമസമാക്കിയവർ. വർഷത്തിൽ ഒന്നോ രണ്ടോ തവണ മുത്തശ്ശിയെ കാണാൻ വേണ്ടി മാത്രമാണ് ജെസ്സിയും കേരളത്തിൽ പോയിരുന്നത്. സിനിമ കാണുന്നത് തെറ്റാണെന്നായിരുന്നു അവളുടെ കുടുംബത്തിൽ വിശ്വസിച്ചിരുന്നത്. വലിയ വിശ്വാസിയായ അവളുടെ പപ്പ അവളെ സിനിമ കാണാനേ അനുവദിക്കുമായിരുന്നില്ല.അവൾ ജീവിതത്തിൽ ആകെ കണ്ടിട്ടുള്ളത് രണ്ടേ രണ്ട് സിനിമ മാത്രമാണെന്ന് ജെസ്സിയിൽ നിന്ന് ഒരിക്കൽ അറിഞ്ഞ കാർത്തിക്കിന് അത്ഭുതവും ഒപ്പം നിരാശയുമാണ് ഉണ്ടായത്.
ഒരിക്കൽ തന്റെ ഇഷ്ടം ജെസ്സിയോട് തുറന്ന് പറയാൻ തന്നെ കാർത്തിക് തീരുമാനിച്ചു. അന്നവൻ ഏറെ നേരമെടുത്താണ് വസ്ത്രം ധരിച്ചത്, മുഖം മിനുക്കിയത്.... തന്റെ ദേവതയെ പ്രസാദിപ്പിക്കുന്നതിനായി. വെളുപ്പിനെ അമ്പലത്തിൽ പോയി കാര്യഫലസിദ്ധി പൂജയും നടത്തിയിരുന്നു. പിന്നെ അവൾ വീട്ടിൽ നിന്നിറങ്ങുന്നതുവരെ അവനും കാത്തിരുന്നു. പിന്നെ, അവളുടെ പുറകേ അവനും നടന്നു. അവൻ പിന്നിൽ നിന്നു വിളിച്ചപ്പോൾ അവൾക്ക് പക്ഷേ സംഭ്രമമാണുണ്ടായത്, മറ്റാരെയോ ഭയക്കുന്നതു പോലെ. അവന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി അവൾ ചെറിയ വാക്കുകളിൽ ഒതുക്കി.
അവനവളോട് ചോദിച്ചു:"എന്തിനാണ് എപ്പോഴും പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത്?"
അവൾ പറഞ്ഞു: "അപ്പ വീട്ടിലുണ്ട്... ഞാനേതെങ്കിലും ആണുങ്ങളുമായി സംസാരിക്കുന്നത് കണ്ടാൽ എന്നെ കൊന്നുകളയും."
അതു കേട്ടപ്പോൾ അവനും ഒന്ന് ഭയന്നു.ശരിക്കും അവളുടെ അച്ഛനും ചേട്ടനും എല്ലാം അങ്ങനെയായിരുന്നു. പരുക്കൻ പെരുമാറ്റവും സംസാരവും. തികഞ്ഞ മതവിശ്വാസികൾ. അവൾക്കാണെങ്കിൽ വീട്ടുകാരെ ഭയവും ബഹുമാനവും സ്നേഹവുമായിരുന്നു.
ചിലർ സ്നേഹത്തിനു വേണ്ടി സകലതും ത്യജിക്കുന്നു... മറ്റുചിലർ എല്ലാത്തിനും വേണ്ടി സ്നേഹത്തെ ബലികഴിക്കുന്നു. ഏതാണ് ശരി... ഏതാണ് തെറ്റ്? ആർക്കറിയാം?രണ്ടും ഒരുപോലെ വേദനാജനകവും പരിപാവനവുമാണ്. ഇത്രകാലം വരെ സ്നേഹവും സംരക്ഷണവും പിന്നെ വേണ്ടുന്നതെല്ലാം തന്ന് വളർത്തിയ മാതാപിതാക്കളെ ഒരു പെൺകുട്ടിയ്ക്ക് പ്രേമത്തിന് വേണ്ടി വിസ്മരിക്കാനാവുമോ? അഥവാ അങ്ങനെ ചെയ്താൽതന്നെ ഇത്ര സ്നേഹം പുതിയ ആളിൽനിന്ന് കിട്ടുമെന്ന് എന്താണുറപ്പ്? അവളുടെ മനസ്സ് ന്യായാന്യായങ്ങൾ തിരയും.... തിരിച്ചുകിട്ടാത്ത സ്നേഹത്തിനു മുൻപിൽ അവന്റെ ഹൃദയം എത്രമാത്രം മുറിപ്പെടുമെന്ന് മനസ്സിലാക്കുന്ന ചിലർ ആ സ്നേഹത്തിനു മുൻപിൽ മറ്റെല്ലാം ത്യജിക്കും. മറ്റുചിലർ ആത്മസംഘർഷങ്ങൾക്കൊടുവിൽ സ്വന്തം പ്രേമം തന്നെ ത്യജിക്കും. അവനെ ഏകാന്തതയുടെ നരകത്തിലേക്ക് വലിച്ചെറിയും. അപ്പോഴും അവൻ ഉള്ളിൽ ആശ്വസിക്കും, അവൾ നല്ലവളാണ്. വേണ്ടപ്പെട്ടവരെ ഉപേക്ഷിക്കാൻ കഴിയാത്തത് അവളുടെ ഉള്ളിലെ നന്മ കൊണ്ടല്ലേ... എന്റെ സ്നേഹം അവൾക്കെന്നും സ്വന്തമാണ്. സ്വന്തമായതിനെയല്ലേ ഉപേക്ഷിക്കാൻ കഴിയൂ. ജെസ്സിയും ആ ആത്മ സംഘർഷത്തിലായിരുന്നു.
ജെസ്സി അവനോട് പറഞ്ഞതിങ്ങനെയാണ്:"സാരമില്ല, നിനക്കെന്നേക്കാളും രണ്ട് വയസ്സിനിളപ്പമുണ്ടല്ലോ.... അപ്പ ചോദിച്ചാൽ നീ എനിക്കെന്റെ സഹോദരനെപ്പോലെയാണെന്ന് പറഞ്ഞേക്കാം."
കാർത്തി പറഞ്ഞു:"I don't want to be your brother Jessie"
ചുറ്റുപാടും നോക്കിക്കൊണ്ട് ജെസ്സി പറഞ്ഞു:"എനിക്കും വേണ്ടിയിട്ടല്ല... ഒരുത്തനുണ്ട്... അവൻ തന്നെ ധാരാളം."
"എനിക്കും ഉണ്ട് ഒരനിയത്തി.... എന്നാലും സാരമില്ല... ഈ ലോകത്തിലെ എല്ലാ സ്ത്രീകളെയും എന്റെ സഹോദരിയായിട്ടെടുക്കാം... ജെസ്സിയെയൊഴിച്ച്..."
"അതെന്താ?"
"Because I love you..."
അപ്രതീക്ഷിതമായി അതു കേട്ടതേ അവൾ പുറം തിരിഞ്ഞു നടന്നു. എന്തെങ്കിലും ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അവൾ അങ്ങനെയാണ്. "അവളുടെ ഫ്രണ്ടിനേക്കാൾ അധികം ഞാൻ കണ്ടിട്ടുള്ളത് അവളുടെ ബാക്ക് ആണെന്ന്."കാർത്തി ഒരാത്മഗതമെന്നവണ്ണം പറഞ്ഞു.
കേരളത്തിലേക്ക് പോയ അവളെ അവൻ ഏറെ കഷ്ടപ്പെട്ട് അവളുടെ നാട്ടിൽ വച്ച് കണ്ടുമുട്ടി. മറ്റൊരാളുമായി വിവാഹനിശ്ചയം നടത്താനിരുന്നിട്ടുപോലും ഒടുവിൽ അവന്റെ സ്നേഹത്തിനെ അവൾക്ക് അംഗീകരിക്കേണ്ടതായി വന്നു. വിവാഹനിശ്ചയ ദിവസം പള്ളിയിൽ വച്ച് അവൾ പറഞ്ഞു തനിക്ക് തീരുമാനിച്ച കല്യാണം ഇഷ്ട്ടമല്ലെന്ന്. അതോടെ കഥകളൊക്കെ വീട്ടുകാർ അറിഞ്ഞു. അവൾക്കു ചുറ്റും നിയന്ത്രണങ്ങളായി.ഇതിനിടെ ഒരു സിനിമയിൽ അസിസ്റ്റന്റായി ജോലികിട്ടിയ കാർത്തിക്കിന്റെ ഫോണിലേക്ക് ജെസ്സി വിളിച്ചു. അവളറിയാതെ വീട്ടുകാർ അവൾക്ക് മറ്റൊരു വിഹാഹം ആലോചിക്കുകയാണ് എന്ന് പറയാനായിരുന്നു അവൾ വിളിച്ചത്. എന്നാൽ ആ കോളുകൾ അറ്റന്റ് ചെയ്യാൻ അവന് സാധിച്ചില്ല. ഏകാകിയായിരുന്ന് അവൾ കുറെ കരഞ്ഞു, കുറെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞ് വിളിച്ച കാർത്തിക്കിനോട് , ഇനിയെന്നെ ശല്യം ചെയ്യരുത്, എല്ലാം ഇതോടെ അവസാനിച്ചു എന്ന മറുപടിയാണ് അവൾക്ക് നൽകാനുണ്ടായിരുന്നത്. കാർത്തിക് അവളുടെ വീട്ടിൽ പോയി വിളിച്ചിട്ടും അവളുടെ തീരുമാനത്തിനു മാറ്റമുണ്ടായില്ല.വിവാഹത്തിനായി അവൾ നാട്ടിലേക്ക് പോയി.
കഷ്ടപ്പെട്ട് നേടുന്ന സ്നേഹം എപ്പോഴും അങ്ങനെയാണ്. എത്ര സ്നേഹം കൊടുത്താലും ആ സ്നേഹത്തിന്റെ വില മറ്റേയാൾക്ക് മനസ്സിലാവില്ല. അവനെ / അവളെ വിട്ട് പോകാൻ മറ്റേ ആൾക്ക് ഒരു പ്രയാസവുമുണ്ടാവില്ല. കാരണം ആത്മാർത്ഥമായി സ്നേഹിച്ചത് ഒരാൾ മാത്രം ആയിരിക്കുമല്ലോ.
പ്രണയത്തിന്റെ വേദന പ്രണയിച്ചവർക്കേ അറിയൂ... അതു നഷ്ടപ്പെട്ടവർക്ക് ആ നഷ്ടത്തിന്റെയും. കറപറ്റിയ ഒരു തൂവാല വലിച്ചെറിഞ്ഞതുപോലെ ആ സ്നേഹത്തെ അവൾ വലിച്ചെറിഞ്ഞാലും ഒരു കൈരേഖപോലെ അതവന്റെ ഉള്ളിൽ നിലനിൽക്കുമെന്ന് അവൾക്ക് മനസ്സിലാകാതെ പോയതെന്തേ? അല്ല, അറിഞ്ഞിട്ടും അറിയാത്തതു പോലെ പോയാൽ ആർക്കെന്ത് ചെയ്യാൻ കഴിയും? പ്രണയത്തിൽ ഇങ്ങനെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുണ്ട്. ഒരു പെണ്ണിന് അവൾ സ്നേഹിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. എന്നാലും അറിഞ്ഞ ഭാവം നടിക്കില്ല.... പിന്നെ തന്റെ ഇഷ്ടം അറിയിക്കാൻ അവൻ ഓരോ വഴികൾ ആലോചിക്കുകയാണ്... അവന്റെ ഓരോ പ്രവർത്തികളും അവൾ അറിയാത്തതു പോലെ ആസ്വദിക്കും. അങ്ങനെ എത്ര നാൾ? ഒരാഴ്ച?, ഒരു മാസം?, ഒരു വർഷം? ഇഷ്ടം തുറന്നുപറഞ്ഞാൽ തന്നെ അതിന് വിലകല്പിക്കുന്ന എത്ര പേരുണ്ട്? സ്നേഹം തിരസ്കരിച്ച് പോകുന്ന പെൺകുട്ടികളെല്ലാം ചിന്തിക്കണം.... നിന്നെ ഒന്ന് കാണാൻ, നിന്റെ ഇഷ്ടം സമ്പാദിക്കാൻ അവൻ എത്ര വട്ടം നിന്റെ അരികിൽ വന്നിട്ടുണ്ട്? എന്തെല്ലാം ചെയ്തിട്ടുണ്ട്? എത്ര വട്ടം നീയവനെ അവഗണിച്ചു? എത്രവട്ടം നീയവന്റെ കണ്ണുകളിലെ തിളക്കം കണ്ടു? ഒന്നോർത്തു നോക്ക്... എന്നിട്ട് ഇതുകൂടി ചിന്തിക്ക്... ഈ ലോകത്ത് എത്ര പെൺകുട്ടികളുണ്ട്- എന്നിട്ടും അവൻ നിന്നെത്തന്നെ സ്നേഹിക്കുന്നു എന്ന്... ഒരു ദിവസം അവനേക്കാളേറെ നിന്നെയോർക്കുന്ന മറ്റാരാണുള്ളതെന്ന്... നിനക്കു വേണ്ടി മറ്റെല്ലാം ത്യജിക്കാൻ അവനല്ലാതെ വേറാരുണ്ടെന്ന്...എന്നിട്ട് പറയൂ, ആ ഓർമ്മകൾ നിന്നെ വേട്ടയാടാതിരിക്കുമോ? ജീവിതം ഒന്നല്ലേയുള്ളൂ... ഇഷ്ടപ്പെടുന്നവരുടെ കൂടെയല്ലാതുള്ള ജീവിതം- അതൊരു ജീവിതമാണോ?
പ്രിയപ്പെട്ട ജെസ്സീ... നീയിന്നെവിടെയാണ്? ഓരോ നിമിഷവും നിന്റെ സന്തോഷം കാണുമ്പോൾ ഞാൻ കരുതിയിരുന്നു... ആ സന്തോഷം നമ്മുടേതാവുമെന്ന് ...എന്നിട്ടിപ്പോൾ നീയെന്താണ് ചെയ്തത്? നീയാണിന്നെന്റെ ഏകാന്തമായ വേദന. ഇന്നെന്റെ ഹൃദയത്തിൽ നിന്നൊഴുകുന്നത് രക്തമല്ല ... തിളച്ചൊഴുകുന്ന ലാവയാണ്.നീയെന്റെ ഏറ്റവും പ്രിയപ്പെട്ട വേദനയാണ്. ഒരിക്കൽ നിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് ഒരു സ്വർഗ്ഗമാണ് കാണാൻ കഴിഞ്ഞത്, നിന്റെ ഹൃദയം ഇന്നെനിക്ക് സമ്മാനിച്ചത് വേദനയുടെ നരകമാണ്. നീയീലോകത്തിന്റെ മാധുര്യമായിരുന്നു.... നീയെനിക്ക് പകർന്നുതന്നത് ഏകാന്തയുടെ കൈപ്പുനീരാണ്.നീയെനിക്കൊരു റോസാപ്പൂവായിരുന്നു.... അതിന്റെ മുള്ളുകളാണിന്നെന്റെ ഹൃദയം തുളച്ചത്.നീയെന്റെ ജീവിതത്തിലെ പ്രകാശമായിരുന്നു... ഒരിടിമിന്നലായതെന്റെ സ്വപ്നങ്ങളെ കൊന്നൊടുക്കിയിരിക്കുന്നു.പ്രേമം കണ്ണീരിലൂടുള്ള യാത്രയാണെന്ന് നീയെന്നെ പഠിപ്പിച്ചു. നിന്നോടുള്ള പ്രേമത്തിന്റെ അന്ത്യം എന്താണെന്നറിയാതെ ഒരു വിഡ്ഢിയെപ്പോലെ ഞാനതിലേക്ക് നടന്നുകയറി... അതിന് ഞാനേറെ വില നൽകി, എന്റെ ജീവിതം തന്നെ.നിനക്ക് വേണ്ടി ഞാനെന്റെ ശരീരം പരിപാവനമായ ശ്രീകോവിൽ പോലെ കാത്തു സൂക്ഷിച്ചു... ആ ദേവതയുടെ കഴുത്തിലെ മാല ഇന്നൊരു സർപ്പമായി പരിണമിച്ച് എന്റെ ഹൃദയം കൊത്തിപ്പറിക്കുകയാണ്...
സ്വന്തമായി ഒരു സിനിമ പിടിക്കാൻ ആഗ്രഹിച്ചപ്പോഴും അവന് ജെസ്സിയെ മാത്രമാണ് ഓർമ്മവന്നത്. അതവൾക്കുള്ള സ്നേഹസമ്മാനമാണ്. തന്റെ മനസ്സിന്റെ ചിത്രമായത് മാറണം; അവൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും മൂന്നു വർഷങ്ങൾ കഴിഞ്ഞുപോയിരുന്നു. ഇതിനിടയിലെന്തെല്ലാം സംഭവിച്ചു!! ആദ്യചിത്രം മുതൽ തന്റെ സഹപ്രവർത്തകയായിരുന്ന അവന്റെ കൂട്ടുകാരി അവനുമായി നല്ലൊരാത്മബന്ധത്തിലായി. അവൾക്ക് അവനെ ഇഷ്ടമായിരുന്നു. അവന്റെ ജീവിതം അടുത്തറിഞ്ഞിട്ടും അവളവനെ സ്നേഹിച്ചു. ഒരിക്കൽ അവന്റെ അനുവാദമില്ലാതെ അവളവനെ ചുംബിക്കുക കൂടി ചെയ്തു.
ഒരിക്കൽ അവൻ അവളോട് പറഞ്ഞു:"എന്റെ പുതിയ ചിത്രത്തിൽ ജെസ്സിയായഭിനയിക്കുന്നത് നീയായിരിക്കും."
അവൾക്കത് വിശ്വസിക്കാൻ പ്രയാസം തോന്നി.
നിരാശ തോന്നുമ്പോൾ ഈശ്വരനോട് ചോദിക്കും:"ദൈവമേ... എന്തിനാണ് എനിക്കീ വിധി തന്നത്? അവളെ ഒരു ദേവതയാക്കി എന്റെയടുത്തേയ്ക്കയച്ചത് അവിടുന്നല്ലേ? എന്റെയുള്ളിൽ സ്നേഹത്തിന്റെ വിത്ത് പാകാൻ അവസരങ്ങളുണ്ടാക്കിത്തന്നത് അങ്ങല്ലേ? എന്നിട്ടിപ്പോൾ അവളെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചാൽ അത് സാധിച്ച് തരാത്തതെന്തേ? "
ജീവിതം ആകസ്മികതകളുടെ സംഗമമാണല്ലോ. അങ്ങനെയൊരു ആകസ്മികതയിൽ കാർത്തി ജെസ്സിയെ വീണ്ടും കണ്ടുമുട്ടി.... ഷൂട്ടിംഗിനിടെ, ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ വച്ച്. അൽപ്പനേരം അവർ സ്തബ്ധരായി നിന്നുപോയി. അവർ പരസ്പരം നോക്കി നിന്നു. പിന്നെയവൾ അവന്റെയടുത്തേക്ക് നടന്നുവന്നു. അവർ പഴയതുപോലെ ഒന്നിച്ചിരുന്ന് സംസാരിച്ചു.
"ജെസ്സീ... നീയെന്നെ കണ്ടിട്ട്, എന്റെയടുത്ത് വരാതെ മിണ്ടാതെ പോയിരുന്നെങ്കിൽ ഞാൻ നിന്റെ പുറകേ വരില്ലായിരുന്നു."
"I know Karthik, നീയെപ്പോഴും അങ്ങനെ തന്നെയായിരുന്നല്ലോ... മൂന്നു വർഷം മുൻപും ഞാൻ നിന്നെ കണ്ടിട്ട് , നിന്നോട് എന്തെങ്കിലും കയർത്ത് സംസാരിച്ചതിനുശേഷം ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ നീയൊന്നും പറയാറില്ലല്ലോ... ഒന്ന് വിളിക്കുക പോലും ചെയ്യാതെ എന്നെ നോക്കി നിൽക്കാറല്ലേയുള്ളൂ..."
"അതല്ല ജെസ്സീ... നീയെന്റെയടുത്ത് വന്നത് നല്ല കാര്യമാണ് എന്നാണ് ഞാനുദ്ദേശിച്ചത്... അതുകൊണ്ടല്ലേ എനിക്ക് നിന്നോടിങ്ങനെ സംസാരിക്കാൻ കഴിയുന്നത്... thank you...."
"നിന്നോട് മിണ്ടാതെ ഞാൻ പോകില്ല കാർത്തിക്... എനിക്ക് മതിയായി."
അല്പനേരത്തേക്ക് ഇരുവരും മിണ്ടിയില്ല.
"It's so good to see you Karthik... so, director ആയി അല്ലേ ?"
"യാ... ഫസ്റ്റ് പടമാണ് ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്... മുപ്പത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്.... സമ്മർ റിലീസ് ആണ്."
"നിന്റെ dream ആയിരുന്നില്ലേ? അത് സത്യമായല്ലേ ....
എനിക്ക് ശരിക്കും സന്തോഷമായി.....
അവിടെയെല്ലാവരും എങ്ങനെ?
അച്ഛൻ, അമ്മ.............
നിന്റെയനിയത്തിക്ക് സുഖമല്ലേ?"
അവളുടെ ചോദ്യത്തിൽ അവൾ ചോദിക്കാനാഗ്രഹിച്ചതും പറയാതെ വിട്ടതുമായ ഒരാളുടെ കാര്യമോർത്ത് അവൻ ഒന്ന് മന്ദഹസിച്ചു...
പിന്നെയവൻ പറഞ്ഞു: "ങും... നന്നായിരിക്കുന്നു..."
വീണ്ടും ഇരുവരും മൗനത്തിലായി.
പിന്നെയവൾ തന്നെ ചോദിച്ചു::"നിനക്കെന്തെങ്കിലും പറയാനുണ്ടോ? ഇല്ലെങ്കിൽ എന്തെങ്കിലും ചോദിക്കാനുണ്ടോ?"
അപ്പോഴും മൗനമായിരുന്നു മറുപടി.
അവൾ തുടർന്നു:"വേറാരുമില്ലേ ... കാർത്തിക്?... തീർഛയായും മറ്റാരെങ്കിലും ഉണ്ടാവും നിന്റെ ജീവിതത്തിൽ .... നല്ല അഴകും ബുദ്ധിയുമുള്ള ഒരു പെണ്ണ്... എന്നെപ്പോലല്ലാതെ ... ശരിയല്ലേ? "
"You must have moved on.... അവളേപ്പറ്റി പറയൂ കാർത്തിക്..."
അല്പനേരത്തേക്ക് അവനൊന്നും മിണ്ടിയില്ല... പിന്നെ വികാര നിർഭരനായി പറഞ്ഞു:
"യാ... ജെസ്സീ...ഉണ്ട്..."
അവളുടെ മുഖം പെട്ടെന്ന് വാടിയതുപോലെ തോന്നി.
"She is very beautiful .... വളരെ intense ആയ ഒരു പെണ്ണ്... നന്നായി സംസാരിക്കും... എന്നെ അവൾക്ക് വളരെ ഇഷ്ടമാണ്... കണ്ടപ്പോൾ തന്നെ എന്നെ ഇഷ്ടമായിരുന്നു എന്നാണ് അവൾതന്നെ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നത്.... പക്ഷേ എന്നോട് എപ്പൊഴും ദേഷ്യത്തിലായിരുന്നു പെരുമാറ്റം.... പക്ഷേ ഒരു മൂന്നു മാസത്തിനുള്ളിൽ എല്ലാം ശരിയായി..... അതിനുശേഷം ജീവിതം നന്നായി പോകുന്നു."
"അവളെപ്പറ്റി പറയൂ.... describe her Karthik....."
"നല്ല height ജെസ്സീ.... curly hair ...മുഴുവനുമല്ല, തോളോട് ചേർന്ന് മാത്രം.... അവളുടെ നടപ്പ് കാണാൻ നല്ല രസമാണ്.... അവൾക്ക് നല്ല ശബ്ദമാണ്.... ഒരു ദേവത മണ്ണീലിറങ്ങി വന്നതുപോലെ.... മോശം കാര്യങ്ങൾ പറയുന്നത് അവൾക്കിഷ്ടമല്ല.... അതുകൊണ്ട് എപ്പോഴും ഞാൻ അവളോട് സോറി പറഞ്ഞുകൊണ്ടേയിരിക്കും..... അത് ഒരു വ്യത്യാസമല്ലേ? .... slim, simple ...... make - up ഒന്നും ഉപയോഗിക്കില്ല..... very beautiful..... നോക്കിക്കൊണ്ടേയിരിക്കാൻ തോന്നും.... എന്നെ അവൾക്ക് വല്യ ഇഷ്ടമാണ്.... ബൈക്കിൽ എന്റെ കൂടെ ഒരുപാട് ചുറ്റിയിട്ടുണ്ട്..... സിനിമ കാണുന്നത്.......................... അവൾക്കിഷ്ടമല്ല"
അവൻ പറഞ്ഞതെല്ലാം അവളേക്കുറിച്ച് തന്നെയായിരുന്നു എന്ന് അവൾ മനസ്സിലാക്കുന്നത് അവൻ പറഞ്ഞ അവസാന വാക്ക് കേട്ടപ്പോഴാണ്. വികാരത്തള്ളിലിൽ അവന് വാക്കുകൾ കിട്ടാതായി ... അവന്റെ കണ്ണൂകൾ നിറഞ്ഞിരുന്നു.
"ഞാനവളേ kiss ചെയ്തിട്ടുണ്ട്.... ധാരാളം സംസാരിക്കും.... അവളുടെ സംസാരത്തിൽ മലയാളത്തിന്റെ സുഗന്ധം അടിക്കും.... അതിൽ ഞാൻ കാലിയാകും.... ഒന്നു രണ്ട് മിനിട്ട് കെട്ടിപ്പിടിച്ച് നിന്നിട്ടുണ്ട്.... ഞാൻ അവളുടെ കാലിൽ തൊട്ടിട്ടുണ്ട്..... അവളുടെ പേര് ജെസ്സി .... ജെസ്സീ."
"അവൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഇപ്പോഴും.... നിന്റെയടുത്ത് നിന്ന് പോന്നതിന് ശേഷമാണ് ഞാൻ അവളൂമായി കൂടുതൽ അടുത്തതു... ഇപ്പോൾ പിരിയാൻ പറ്റാത്തതുപോലായി...... First LOVE Jessei .... അത്ര ഈസിയായി പോകില്ല.... എന്നാൽ അവൾക്കങ്ങനെയല്ല.... അവൾക്ക് അവളുടെ അപ്പനെയും അമ്മയെയും വല്യ ഇഷ്ടമാണ്.... ഞാൻ മോശമായി പറയുകയല്ല.... നല്ല കാര്യം തന്നെ... എത്ര പേർ ഇന്നത്തെ കാലത്ത് അങ്ങനെ കാണും? അവർ എന്നെ അംഗീകരിക്കില്ല എന്ന് മനസ്സിലാക്കി എന്നെ വേണ്ട എന്ന് പറഞ്ഞ് അവർ പോയി.... ഇപ്പോ കല്യാണം കഴിഞ്ഞു എന്ന് തോന്നുന്നു, അല്ലെങ്കിലും എന്നെ വേണ്ട എന്നു പറഞ്ഞല്ലെ പോയത്?"
അവന്റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴെ വീണു... അതുകണ്ടിട്ടെന്നവണ്ണം അവൾ പറഞ്ഞു:
"ഞാൻ കല്യാണം കഴിച്ചിട്ടില്ല കാർത്തിക്....
നിന്നെ വേണ്ട എന്ന് പറഞ്ഞ് പോയി... അത് സത്യമാ...
എന്നാൽ ഞാൻ കല്യാണം കഴിച്ചിട്ടില്ല....
കാർത്തിക്കിന്റെ കാര്യം ഞാൻ അപ്പയോട് പറഞ്ഞു.അതൊരിക്കലും നടക്കില്ല എന്ന് അപ്പ പറഞ്ഞു. അപ്പോൾ നിങ്ങൾ കണ്ടെത്തിയ ആളെ കെട്ടാൻ എനിക്കും കഴിയില്ല എന്ന് പറഞ്ഞാണ് ഞാൻ ന്യൂയോർക്കിൽ വന്നത്... ജോലി ചെയ്യാൻ... ഇവിടെ വന്നിട്ടിപ്പോൾ രണ്ടര വർഷമായി.... കഴിഞ്ഞ മാസവും അച്ഛനും അമ്മയും എന്നോടൊപ്പം ഉണ്ടായിരുന്നു...അപ്പോഴും ചോദിച്ചു.... ഞാൻ പറ്റില്ലെന്നു പറഞ്ഞു...
ദേഷ്യപ്പെട്ടാണ് പോയത്....
I haven't moved on Karthik.......
ആരും ഇല്ല എനിക്ക് .... നീ മാത്രമേയുള്ളൂ...
സത്യമായും first love അംഗീകരിക്കുന്നു....
മറക്കാനാവില്ല.... നീയെന്റെ കൂടെയില്ലാതെ എനിക്ക് ഒരു നിമിഷം ഇല്ല കാർത്തിക്.... and I am so sorry ...
വേണ്ടെന്ന് പറഞ്ഞ് പോയതിന്...
അതിനു ശേഷം ഞാൻ നിന്നോട് മിണ്ടിയില്ല.... ഫോൺകോളുകൾ പോലും എടുത്തില്ല.... നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ല .... നീയെന്നെ മറന്നു പോയിരിക്കും എന്ന് തന്നെ ഞാൻ കരുതി...
I am so sorry ....നമ്മൾ തമ്മിൽ കണ്ടുമുട്ടാനേ പാടില്ലായിരുന്നു... ഞാൻ ഇങ്ങനെ തന്നെ ജീവിച്ചേനെ.... നീയെന്തിനാണിപ്പോൾ വന്നത് കാർത്തിക്?
This is not good... I dont need this .... In fact I am going"
അവൾ പോകാനായെഴുന്നേറ്റു.
അവനവളുടെ കൈകൾ ചേർത്ത് പിടിച്ചു. "ജെസ്സീ.... നമുക്ക് കല്യാണം കഴിക്കാം ജെസ്സീ... ഇപ്പൊ, ഇന്നുതന്നെ... എന്നെ കല്യാണം കഴിക്കമോ ജെസ്സീ...പ്ലീസ്..."
"കാർത്തിക്?"
"പത്തു വർഷം കഴിഞ്ഞ് നമ്മൾ ഇവിടെ കണ്ടുമുട്ടിയാൽ, നീയെന്തുകൊണ്ട് അന്നെന്നോടിതു പറഞ്ഞില്ല എന്നു നീ ചോദിക്കും...ഞാൻ രണ്ടാമതും ചൊദിക്കുകയാണ്... കല്യാണം കഴിക്കാം ജെസ്സീ?ഇപ്പോ കല്യാണം കഴിക്കാം....ഇന്നു മുതൽ ജീവിതം ഒന്നായി ആരംഭിക്കാം..."
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു:"യെസ്... നമുക്ക് കല്യാണം കഴിക്കാം... യെസ്"
അതവന് വിശ്വസിക്കാൻ കഴിഞ്ഞില്ല... "നീ ഈ പറയുന്നത് സത്യമാണോ ജെസ്സീ... നിന്റെ അച്ഛനും അമ്മയും... പിന്നെ നിന്നോട് മിണ്ടിയെന്നുപോലും വരില്ല...?"
അവൾ പറഞ്ഞു:"എനിക്കറിയില്ല... നോക്കാം.... എല്ലാം ഞാൻ നോക്കിക്കൊള്ളാം... വാ കല്യാണം കഴിക്കാം.Let just get married." അതു പറഞ്ഞതും ഇരുവരും കെട്ടിപ്പുണർന്നു.... വീണ്ടെടുത്ത പ്രണയത്തിന്റെ നിർവൃതിയിൽ. അവർ വിവാഹിതരായി....കൈകോർത്ത് പിടിച്ചുകോണ്ട് പുതിയ ജീവിതത്തിലേക്ക് യാത്ര ആരംഭിച്ചു.
തീയേറ്ററിൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരെല്ലാം കൈയ്യടിച്ചു.അവർ ജെസ്സിയുടെയും കാർത്തിക്കിന്റെയും ജീവിതങ്ങൾ ഒന്നു ചേർന്ന സന്തോഷത്തിൽ തീയേറ്റർ വിട്ടിറങ്ങി.ഒപ്പം കാർത്തിക്കും ജെസ്സിയും.... പക്ഷേ എല്ലാം കഴിയുമ്പോളാണ് ഇതെല്ലാം കാർത്തിക് തന്റെ സിനിമയിൽ സൃഷ്ടിച്ചതാണെന്ന് നമുക്ക് മനസ്സിലാവുന്നതു .... യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
കാർത്തിക്കിനെ കാണാൻ വന്നതുകൊണ്ടാകാം ജെസ്സി അന്ന് പഴയതുപോലെ സാരിയാണുടുത്തിരുന്നത്. സിനിമ കണ്ടിറങ്ങിയ രണ്ടുപേരുടെയും കണ്ണുകൾ കലങ്ങിയിരുന്നു. ആ നൊമ്പരങ്ങൾ ഒരിക്കൽക്കൂടി അനുഭവിച്ചതുപോലെ....
ജെസ്സി അവനോട് പറഞ്ഞു:"ന്യൂയോർക്കിൽ നിന്നെ റോഡിൽ കണ്ടപ്പോൾ ഞാൻ നിന്നോട് സംസാരിച്ചിരുന്നില്ല.... നേരെ നടന്നുപോയി...."
"എന്റെ ഹസ്ബന്റ് എന്റെ കൂടെയുണ്ടായിരുന്നു.... അദ്ദേഹമാണ് എന്നെ പെട്ടെന്ന് വിളിച്ചുകൊണ്ടുപോയത്..... യാ... അദ്ദേഹം തന്നെ... എബ്രഹാം... നിന്നോട് പറയണം എന്നു തോന്നി...എന്നാൽ ഞാൻ നിന്റെ അടുത്ത് വന്ന് നിന്നോട് സംസാരിക്കുന്നതായി സിനിമയിൽ വച്ചു. സെൻട്രൽ പാർക്കിലെ ആ സീൻ വളരെ നന്നായിരുന്നു. ഒരോ ഡയലോഗും ഞാൻ ആസ്വദിച്ചു... അതു കണ്ട് കരഞ്ഞു.... എന്നെ ഇങ്ങനെ കരയിക്കാതെ കാർത്തിക്...."
അവൾ പിന്നീട് പറയുന്നതൊന്നും കേൾക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവൻ പറഞ്ഞു:"Your car is there... I....."
പക്ഷേ ഇത്ര കൂടി അവനോട് പറയേണ്ടത് ആവശ്യമാണെന്ന് അവൾക്ക് തോന്നി, കടമയാണെന്ന് തോന്നി...അവളുടെ കുറ്റബോധം കൊണ്ടായിരിക്കാം.
"Somehow എന്റെ ഫോണടിച്ചപ്പോൾ നീയായിരിക്കും എന്ന് എനിക്ക് തോന്നി.എന്റെ നമ്പർ എങ്ങനെ കിട്ടി കാർത്തിക്?"
അവൻ പതിയെ പറഞ്ഞു:"എന്റെ അടുത്ത പടത്തിൽ പറയാം... അന്ന് കണ്ടാലറിയാം."
പണ്ടൊരിക്കൽ എന്നെ എന്തുകൊണ്ടാണ് നിനക്കിഷ്ടപ്പെട്ടത് എന്ന അവളുടെ ചോദ്യത്തിനും അവൻ ഇതേ ഉത്തരമായിരുന്നു നൽകിയത്, എന്റെ ആദ്യ പടത്തിൽ പറയാമെന്ന്... ഇന്നത് സത്യമായി എന്നവൾ മനസ്സിലോർത്തു.
"I am sorry Karthik.... എല്ലാത്തിനും..."
"പ്ലീസ് ജെസ്സി.... don't say that"
അവസാനമായി അവൾക്ക് ഇത്ര മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ... "വേഗം ആരെയെങ്കിലും തേടിപ്പിടിക്കണം.... കല്യാണം കഴിക്കണം....fall in Love... move on Please...."
അവൾ അവന്റെ മുഖത്തേക്ക് നോക്കി... പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം അവന്റെ മുഖത്ത് തങ്ങി നിന്നു....അവൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു.... അതിന്റെ അർത്ഥം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല....
"നിന്റെ അടുത്ത പടം വരുമ്പോഴും എന്നെ വിളിക്കണം..... "
അത് പറഞ്ഞ് അവന് കൈകൊടുത്ത ശേഷം മനസ്സില്ലാമനസ്സോടെ അവൾ യാത്രയായി.... അവൻ അവളെ തന്നെ നോക്കിനിന്നു.... എന്നത്തെയും പോലെ... അവസാനമായി.... ഇടയ്ക്കവൾ ഒന്നു അവനെ തിരിഞ്ഞു നോക്കി... പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞതു പോലെ.... അവനെ ഈ ലോകത്ത് തനിച്ചാക്കിയതിന്റെ വേദനയോടെ.... ആ കണ്ണുകൾ അവനോട് മാപ്പ് ചോദിച്ചു.... ഒരു മാപ്പ് പറച്ചിലിൽ , കുറ്റബോധത്തിൽ നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടാൻ പോകുന്നില്ല... പ്രണയം, അത് വേണ്ട സമയത്ത് തന്നെ തിരിച്ചറിയണം.
"Love
ആർക്കെങ്കിലും അത് സ്വയം തേടിപ്പിടിക്കാനാവുമോ?
സ്നേഹിക്കുന്നവരെ തേടിപ്പോയാൽ അത് സ്നേഹമല്ല ജെസ്സി...
അത് സ്വയം നടക്കണം...
അത് നമ്മളെ അതിൽ മുക്കണം...
തല കീഴായ് നിറുത്തി വട്ടം കറക്കണം...
നിന്നെക്കണ്ടപ്പോൾ എനിക്ക് സംഭവിച്ചതു പോലെ...
Love.... നമ്മൾ രണ്ടുപേർക്കും ഇടയിൽ നടന്നത് was Just Beautiful Jessie ഈ വേദന എനിക്കിന്ന് ഏറെ ഇഷ്ടമാണ്"
"ജെസ്സീ.... നീ പറഞ്ഞില്ലേ.... പാർക്കിൽ വച്ച് നമ്മൾ കണ്ട് മുട്ടിയ രംഗം സിനിമയിൽ കണ്ട് നീയൊരുപാട് കരഞ്ഞു എന്ന്... അത് എനിക്ക് നിന്നോടുള്ള അണയാത്ത സ്നേഹം നീയൊരു നിമിഷമെങ്കിലും അനുഭവിച്ചതു കൊണ്ടല്ലേ? പ്രേമം ഒരിക്കലും പരാജയപ്പെടുന്നില്ല... നിന്റെ ഭർത്താവുമൊത്തിരിക്കുമ്പോൾ അല്ലെങ്കിൽ എനിക്ക് നിനക്കായി തരാൻ കഴിയുമായിരുന്നത് നിനക്ക് കിട്ടാതെ വരുന്ന ഒരു ദിവസമെങ്കിലും നിന്റെ ജീവിതത്തിൽ ഉണ്ടാവാതിരിക്കില്ല.... ഒരു നിമിഷമെങ്കിലും അന്ന് നീയെന്നെക്കുറിച്ച് ചിന്തിച്ചാൽ അതെന്റെ വിജയമാണ്.... നിനക്ക് നഷ്ടപ്പെട്ട സ്നേഹത്തെയോർത്ത് ഒരു നിമിഷമെങ്കിലും നിന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ അതെന്റെ സ്നേഹത്തിനുള്ള അംഗീകാരമാണ്; നീയൊരിക്കലും കരയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും.... ആദ്യമായി ഞാൻ നിനക്ക് തന്ന ചുംബനം നിനക്ക് മറക്കാനാവുമോ? ജെസ്സീ... ഒന്നോർത്തു നോക്ക്...നിന്റെ എല്ലാ വഴികളിലും നിന്നെ പിന്തുടർന്ന , നിന്റെ ഒരു നോട്ടത്തിനായ്, പുഞ്ചിരിക്കായ് നിന്റെയരികിൽ വന്നിരുന്ന എന്നെ... നിനക്ക് മറക്കാനാവുമോ? നിന്റെ ഭർത്താവിന് കഴിയുമോ അത്? അദ്ദേഹം നിന്റെ മുടിയിഴകളെ തഴുകാറുണ്ടോ...അതിൽ മുഖമമർത്തി കിടക്കാറുണ്ടോ.... നിന്റെ പാദങ്ങളെ തഴുകാറുണ്ടോ...അവയിൽ ചുംബിക്കാറുണ്ടോ....നിന്നെയൊരു ദേവതയെപ്പോലെ പരിപാലിക്കാറുണ്ടോ....നീ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല...കഴിയില്ല ജെസ്സീ.... ഞാൻ നിനക്ക് തന്ന ഓർമ്മകൾ മറ്റാർക്കും നിനക്ക് നൽകാനാവില്ല.... എന്റെ സ്നേഹത്തിന് വിലയിടാൻ നിന്റെ കയ്യിലൊന്നുമില്ല ജെസ്സീ.... എന്നെങ്കിലും നീയത് തിരിച്ചറിയും. ഈ വേദന ഞാനിഷ്ടപ്പെടുന്നു.... കാരണം ഞാനിന്ന് ജീവിക്കുന്നത് അതിലാണ്.... അതെനിക്ക് തന്നിട്ട് പോയതിന് നന്ദി.... കാരണം അതെനിക്ക് തരാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയില്ല.... ഒരിക്കലും...."
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില് നിങ്ങള്ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില് ഫേസ് ബുക്ക് കമന്റ് ബോക്സില് കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില് അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള് ഈ സൈറ്റിലെ മെമ്പര് ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര് ആയിട്ടുണ്ടെങ്കില് മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന് പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില് മലയാളത്തില് ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.