BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Thursday 23 February 2012

ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ(ഭാഗം 1)


ശ്രീ.  ജിമ്മി ജോസഫ്‌

എന്നത്തെയും പോലെ അന്നും തിക്കിത്തിരക്കി  വന്ന കുറെ  കഥാബീജങ്ങള്‍ ഹരിതയെ അലോസരപ്പെടുത്തി. ഇന്ന് ഒരു ചെറുകഥയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത പേനയെടുത്തത്. കുറെ നാളുകളായി ഇത് അവളെ അലട്ടുവാന്‍ തുടങ്ങിയിട്ട്. എന്നത്തെയും പോലെ ഇന്നും ആ ശ്രമം വിഫലമാവുമോ?
             മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ച് കിടന്നുകൊണ്ട് പകുതി കേട്ട ആ കഥ അവളുടെ മനസ്സിലേക്ക് കടന്നു വന്നു. പണ്ട് ....... വളരെ പണ്ട് ഒരു രാജ്യത്ത് ജീവിച്ചിരുന്ന ഒരു രാജാവിന്റെയും രാജകുമാരിയുടെയും കഥയാണ്‌ മുത്തശ്ശി പറയാറുണ്ടായിരുന്നത്. താളാത്മകമായുള്ള മുത്തശ്ശിയുടെ കഥ പറച്ചിലിനൊപ്പം മുത്തശ്ശിയുടെ കൈവിരലുകള്‍ തന്റെ മുടിയിഴകളെ മെല്ലെ മെല്ലെ തഴുകിക്കൊണ്ടിരിക്കും. ഒരു പക്ഷെ മുത്തശ്ശിക്കും കഥയെങ്ങനെയവസാനിപ്പിക്കണം അറിയില്ലായിരുന്നിരിക്കണം.
            മുത്തശ്ശിക്ക് ഒരിക്കലും കഥ പൂര്‍ത്തിയാക്കേണ്ടുന്ന ഘട്ടം വരെ എത്തേണ്ടി വന്നിട്ടില്ല. അതിനു മുന്‍പ് തന്നെ ഞാന്‍ ഉറക്കം പിടിച്ചിരിക്കും. അടുത്ത ദിവസവും കഥ മുഴുവനും കേള്‍ക്കണമെന്ന് വിചാരിച്ചിരുന്നാലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇന്നുണര്‍ന്നിരുന്നെഴുതി പൂര്‍ത്തിയാക്കണമെന്ന് വിചാരിക്കുന്ന കഥ തന്നില്‍ സമീപനാളുകളിലായി കടുത്ത സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത് .....
അന്നുണര്‍ന്നപ്പോള്‍ എനിക്ക് വസ്ത്രങ്ങളില്ലായിരുന്നു. എന്റെ വസ്ത്രം കിടക്കയിലനാഥമായി കിടക്കുന്നത് സാവധാനം മുകളിലെക്കുയരുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.തട്ടും മേല്‍ക്കൂരയും കടന്നു ഞാന്‍ മുകളിലേക്കുയരുമ്പോളും താഴെയെനിക്കെന്റെ കിടക്കയും വസ്ത്രങ്ങളും കാണാമായിരുന്നു. ഒരു മേഘത്തിലിരുത്തി ആരോ എന്നെ മുകളിലേയ്ക്കുയര്‍ത്തുകയാണോ? ഞാനെന്നെ നോക്കി . എന്റെ ശരീരമൊരു മേഘത്തുണ്ടായിരുന്നു അപ്പോള്‍ . ഞാന്‍ ഞെട്ടിയില്ല , ഭയപ്പെട്ടില്ല. ഭയമെന്താണെന്നു പോലുമറിയില്ലപ്പോഴെനിക്ക് .........
             ഇപ്പോള്‍ ചില കാഴ്ചകള്‍ കാണാമെനിക്കു ...... മലമുകളില്‍ ഒരു വീട്. താഴ്വാരത്തു നിന്നും മലമുകളിലെ വീട്ടിലേയ്ക്ക് വ്യര്‍ഥതയുടെ കല്ലുരുട്ടുന്ന ഒരു ഭ്രാന്തന്‍ ! വ്യര്‍ഥതയുടെ യാത്രാവഴിയില്‍ വിരിഞ്ഞ ചില പുഷ്പങ്ങള്‍ . ചതയുന്നുണ്ടവയെങ്കിലും പിന്നില്‍ ശിരസ്സുയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് .........
അതാ അവിടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമെല്ലാം ചില മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നു. അതാ ..... താഴെക്കാണുന്ന ആ കലാലയത്തില്‍ ഒരു കൊടിമരച്ചുവട്ടില്‍ നിന്നാണത് കേള്‍ക്കുന്നത്. ഒരനുഷ്ഠാനത്തിലെന്നതു പോലെ കൊടിമരത്തിനു ചുറ്റും കൂടിനിന്ന്, ഉയരുന്ന പതാകയിലേയ്ക്ക് നോക്കിക്കൊണ്ട് മുഷ്ടികള്‍ ആകാശത്തെക്കെറിഞ്ഞു , ആവേശത്തിലാണ്ട് പത്തു പതിനഞ്ചോളം വരുന്ന ആ സംഘാംഗങ്ങള്‍ ..........
കാറ്റിലിളകി ഉയരുന്ന പതാകയെ നോക്കി കലാലയത്തിന്റെ ഉരുളന്‍ തൂണില്‍ ചാരി നില്‍ക്കുമ്പോള്‍ ആ മിഴികളില്‍ നിസ്സംഗതയായിരുന്നു ........ സംസാരിക്കുമ്പോള്‍ ഒരു ചെറുതരി വിഷാദത്തോടൊപ്പം വിസ്മയവും ചേര്‍ന്ന് അത്യാകര്‍ഷകമാകാറുണ്ടായിരുന്ന ആ മിഴികള്‍ .......വരാന്തയിലവിടവിടെ വട്ടംകൂടി നിന്ന് സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ....... ആ സംസാരവട്ടത്തിലുള്‍പ്പെട്ട് ഒരു ജാലകക്കാഴ്ച്ച ...... അങ്ങേയറ്റത്തെ ജനാലയ്ക്കരികില്‍ , നിവര്‍ത്തി വച്ച ആനുകാലികത്തിലെ വാക്കുകളില്‍ വീണു ലയിച്ച മുഖം. അവളുടെ വിരലുകള്‍ , പുറത്തു നിന്നും വീശുന്ന ചെറുകാറ്റിലിളകുന്ന താളുകളുടെ മീതേ പ്രതിരോധമാകുന്നതും കണ്ടു.

              അടുത്തു ചെന്നപ്പോള്‍ .............   (തുടരും) 





Presented by: ഗുരു @ കുഴല്‍വിളി  





ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

















മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Wednesday 22 February 2012

പരിസ്ഥിതി ദിനാചരണം (കവിത)

- ശ്രീ. സേവ്യര്‍ മാങ്കുളം
ഭൂമിയാം മാതാവോ വേദന തിന്നുന്നോ -
രൂമയാം മുത്തശ്ചിയാണ് മോനെ
സ്വന്തമാം സന്തതി സന്തതം ചിന്തിച്ചാല്‍
സന്തോഷമമ്മക്കു നല്കിടാമേ !
അമ്മിഞ്ഞപ്പാലിന് കുഞ്ഞുങ്ങളായുമ്പോള്‍
അമ്മക്കുമാനന്ദം വന്നു കൂടും
കുട്ടികള്‍ ചിട്ടയിലല്ലെങ്കില്‍ മാതാവോ
കഷ്ടതയേറെ സഹിച്ചിടേണം
അമ്മിഞ്ഞായുണ്ണുമ്പോള്‍ കുഞ്ഞുങ്ങള്‍ മിക്കോരും
മമ്മിക്കു താഡനമേകീടുമേ
മൂക്ക് ചതയുന്ന നേരത്ത് മാതാവോ
തൂക്കി നിലത്തിടുമോമനയെ
ഇതുപോലെ തന്നെയാ ഭൂദേവി നമ്മേയും
ചിതമില്ലാതായെന്നാല്‍ ദ്രോഹിച്ചീടും
അമ്മയ്ക്കൊരുമ്മ കൊടുക്കുന്ന കുട്ടിയെ
അമ്മ പുണരുന്നതോര്‍മ്മയില്ലേ
സ്നേഹ പീയൂഷത്താലാമോദമേകുന്ന
മോഹന നാമമോ അമ്മ തന്നെ
കുട്ടികള്‍ക്കമ്മയെയിഷ്ടമാണെങ്കിലോ
ചിട്ടകള്‍ കാക്കുക യുക്തമാണ്
അതുപോലെ ഭൂമിയാമമ്മയ്ക്കും നമ്മുടെ
മിതമായ താഡനമിഷ്ടമാണ്
മാന്തുന്ന നേരത്ത് മാതാവിനാനന്ദം
പൂന്തെന്നലൂതുന്ന നേരം പോലെ
ഭൂമാതിന്‍മക്കളോ ജീവജാലങ്ങളു -
മാമരകൂട്ടങ്ങളോര്‍ത്തു കൊള്‍വിന്‍ 
പരിസ്ഥിതി കാത്തെന്നാല്‍ പരിഭവം കാണില്ല
പരിമിത ചൂഷണം മോദമാണ്
വെട്ടി നുറുക്കലും ചുട്ടു കരിക്കലും
വൃഷ്ടി മുടക്കുന്ന കാര്യമാണ്
വൃഷ്ടി മുടങ്ങിയാലഷ്ടി തകരുമെ
പുഷ്ടിയും നഷ്ടമായ് തീര്‍ന്നീടുമേ
കഷ്ടങ്ങള്‍ മാറുവാന്‍ വൃഷ്ടി തുടരുവാന്‍
കുട്ടികള്‍ വൃക്ഷങ്ങള്‍ നട്ടു കൊള്‍വിന്‍
അങ്ങനെ അമ്മയെ സ്നേഹത്താല്‍ നേടേണം
മംഗളം നാടിനു വന്നീടേണം
ജൂണു മാസത്തിലെ അഞ്ചാം നാളെല്ലാരും
ഉണര്‍വിന്റെ ദിനമായ് കാത്തീടേണം  





Presented by: ഗുരു @ കുഴല്‍വിളി  



ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക












മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Tuesday 21 February 2012

യാത്ര (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

ഒരു ദിനം കൂടി കഴിഞ്ഞു പോയി 
മണ്ണിലൊരു ദിനം കൂടി കൊഴിഞ്ഞു വീണു
 വ്യര്‍ദ്ധമാം ജീവിത കളിയരങ്ങില്‍ 
ഇനിയെത്ര നിമിഷങ്ങള്‍ ബാക്കിയായി 
സാഗരത്തിരകളേ നിങ്ങള്‍ക്കായി 
തീരമാം സഖിയിതാ കാത്തുനില്‍പ്പൂ 
ചക്രവാളത്തെ പുല്‍കുവാനായ്
ചെങ്കല്‍ കതിരോനും യാത്രയായി 
സിന്ദൂര ചെപ്പൊന്നു വീണുടഞ്ഞോ ?
മൂവന്തിപ്പെണ്ണിന്‍ മുഖം ചുവക്കാന്‍ 
ഇനി യാത്ര മതിയാക്കു, വിശ്രമിക്കൂ .... 
വീണ്ടും, ഞാനെത്തും വരേയ്ക്കു മാത്രം 
ഈ യാത്ര മതിയാക്കു, വിശ്രമിക്കൂ .....
ഇനി നിന്റെ പാഥേയ മമൃതേത്താക്കൂ ....
നാളത്തെ പുലരിയെ സ്വപ്നം കാണാം 
ദലമര്‍മ്മരം കേട്ടു മിഴി തുറക്കാം 
ഈ യാത്ര ജീവിത തീര്‍ഥയാത്ര 
ലക്ഷ്യത്തിലെത്താന്‍ കൊതിക്കും യാത്ര 
ലക്ഷ്യത്തിലെത്തുമോ ...                 
                                ഈ  തീര്‍ഥയാത്ര?








Presented by: ഗുരു @ കുഴല്‍വിളി







ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക










--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 20 February 2012

വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)

- ശ്രീ. സേവ്യര്‍ മാങ്കുളം
അന്നമ്മേ നിന്നുടെ സന്തോഷം വീതിക്കാന്‍
ഉന്നതന്‍ തന്നൊരു വേളയിതു
ദുഃഖങ്ങള്‍ പങ്കിടാന്‍ ശക്തനെയോര്‍ക്കുവാന്‍
ഒക്കുന്ന പദ്ധതി കണ്ടു നാഥന്‍
ദിക്കിലെ സ്നേഹിതര്‍ വക്കിലെ വന്നിട്ട്
ഒക്കത്ത് തട്ടീട്ടു ചൊന്നതോര്‍ക്കാം
"ഇംഗിത സാദ്ധ്യത മുന്നിലായ് കാണുന്നു
മംഗള സംഗതി വന്നിടുന്നു
നിന്നുടെ ജീവിതം ധന്യമാക്കീടുവാന്‍
ഉന്നതന്‍ നല്‍കുന്നു നല്‍വരങ്ങള്‍ "
ഇത്തരം വാര്‍ത്തകള്‍ കേട്ടല്ലോ നീയിന്നു
സത്യങ്ങള്‍ ചൊല്ലുക സോദരീ നീ
ആഗതനായവന്‍ സ്നേഹിതനാണെങ്കില്‍
വേഗത കൂട്ടുന്നു ഞാനുമിന്ന്
ഉത്തമനായൊരു സത്തമനാണെങ്കില്‍
ഒത്തു ഞാന്‍ പാര്‍ത്തിടും സത്യമാണ്
അന്നമ്മയെന്നത് ഉന്നതമാണെങ്കില്‍
മന്നിലെ രക്ഷകന്‍ സേവ്യറല്ലേ?
അന്നമ്മേ നിന്നുടെ ഇംഗിതം കാക്കുവാന്‍
ഉന്നതന്‍ നല്‍കുന്ന സേവ്യറല്ലേ?
നന്നായി ജീവിക്കു നല്ലത് ചെയ്തോളു
നിന്നുടെ അന്ത്യമോ പുണ്യമാകും





 -------------------------------------





Presented by: ഗുരു @ കുഴല്‍വിളി









ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക


















മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Sunday 19 February 2012

കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)

ശ്രീ. സേവ്യര്‍ മാങ്കുളം 

നാട് നടുക്കിയ കുടിയിറക്ക്........
കഷ്ടിച്ചു മിച്ചിച്ച തുട്ടുകളത്രയും
ഇഷ്ടം പോല്‍ വാരിമുടക്കി കഷ്ടം
കാടു തെളിച്ചതും വീടു ചമച്ചതും
പീഡ സഹിച്ചതും ബാക്കിയായി 
പെട്ടെന്ന് വന്നോരു ഭീഷണി കേട്ടപ്പോള്‍
പൊട്ടിക്കരഞ്ഞവര്‍ നിന്നു പോയി
പഴവും പിറ്റിയുമൊത്തു നടത്തിയ
ചട്ടങ്ങള്‍ നാടിനു കഷ്ടമായി
അയ്യപ്പന്‍ കോവിലില്‍ ചെയ്തോരു ക്രൂരത
അയ്യയ്യോ വര്‍ണിപ്പനാവതില്ല
വീടുകളോരോന്നു തീയിലെരിയുന്നു
റോഡിലോ വാഹനം തിങ്ങിടുന്നു
അംഗനമാരുടെ തിങ്ങിന വേദന
എങ്ങിനെ ചൊല്ലുന്നു ഞാനുമിന്നി
നട്ടുച്ച നേരത്തു നടുവഴി തന്നിലോ
കുട്ടി പിറന്നതും സത്യം തന്നെ
തുള്ളിക്കൊരുകുടം തൂകുന്ന നേരത്തു
തള്ളമാര്‍ കേഴുന്ന കാഴ്ച കാണാം
ഉള്ളിലൊരലിവും തോന്നാത്ത സേവകര്‍
തള്ളിക്കളയുന്നു രോദനത്തെ
പെരുവഴി തന്നിലോ പുരുഷാരം തിങ്ങുന്നു
പെരുമഴ തോരാതെ പെയ്തിടുന്നു
ഇത്തരം കാഴ്ചകള്‍ കണ്ടിട്ടാ നേതാക്കള്‍
ഒത്തൊരുമിച്ചങ്ങു ചൊന്നു പോലും
പാര്‍പ്പിടമില്ലാത്ത പാവങ്ങള്‍ക്കായിട്ടു
പോര്‍ക്കളം സൃഷ്ടിക്കും ഞങ്ങളിന്നു
എ. കെ. ജി. വന്നിട്ടു താക്കീത് നല്‍കുന്നു
കാക്കേണ്ട നിയമങ്ങളെന്ന പോലെ
കര്‍ഷക ദ്രോഹമാം കൃഷി നശിപ്പിക്കല്‍
വര്‍ഷത്തിലാക്കല്ലേ മേലിലെങ്ങും
പാപ്പരായുള്ളോര്‍ക്കു കൂപ്പണോ നല്‍കുന്നു
പാര്‍പ്പിടം വാഗ്ദാനം ചെയ്തിടുന്നു
ഓര്‍ക്കാപ്പുറത്തുള്ള വാര്‍ത്തകള്‍ കേട്ടിട്ട്
ശീഘ്രത്തിലെത്തിയാഫീസ് മുന്നില്‍
കൂപ്പണോ ചോദിച്ചങ്ങാഫീസില്‍ ചെന്നപ്പോള്‍
ആപ്പിലാകാത്തത് ഭാഗ്യമായി
കുട്ടികളുണ്ടല്ലോ പോറ്റുവാന്‍ വകയില്ല
പട്ടിണി കാരണം പെട്ടു പോകും
കുട്ടിയെ പോറ്റുവാന്‍ പറ്റുകയില്ലെങ്കില്‍
കെട്ടിത്തൂങ്ങുക താനിന്നു തന്നെ !!!
ഓഫീസര്‍ തന്നുടെ ആക്രോശം കേട്ടിട്ട്
കൂപ്പാണോ വേണ്ടെന്നു വച്ചു ജോണി
എ. കെ. ജി. ചെന്നാലും പി. കെ. വി. വന്നാലും
പോക്കറ്റില്‍ പണമുണ്ടോ കാര്യമുണ്ട്
കാശില്ലാപ്പാവങ്ങള്‍ ക്ലേശങ്ങള്‍ ചൊല്ലിയാല്‍
മോശമാം ഭീഷണി കേട്ടു പോകും

( കവിയുടെ -"തൊട്ടിലില്‍ നിന്നും പട്ടട വരെ" എന്ന ഖണ്ഡകാവ്യത്തില്‍ നിന്ന് )
 -------------------------------------





Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  
തൃഷാകൃഷ്ണന്‍.പേജ്4.മി





 




ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക













മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Saturday 18 February 2012

അറിവ് (കവിത)

ശ്രീ. രാജേഷ്‌ പി. എ.

അറിവ് - ഒരു വലിയ വാക്ക്
അ എന്നത്
ഒരു ചെറിയ അക്ഷരവും ....
ഇവിടെ
അ എന്നെ ബാല്യത്തിലേക്ക്
ആനയിക്കുന്നു
ഗുരുവിന്റെ കൈ
എന്റെ നാക്കിലിഴയുന്നു
വെളിച്ചം നിറയുന്നു
ഷരമക്ഷരമാവുന്നു
എന്റെ കൈവിരല്‍ തുമ്പിനാല്‍
മണലില്‍
അക്ഷരങ്ങള്‍ നിറയുന്നു
ദിനങ്ങള്‍ കൊഴിയുന്നു
അക്ഷരം മാറുന്നു
സതീര്‍ഥ്യന്റെ തോളിലാ
യെന്‍ കൈയ്യേറുന്നു
ചെറിയ ലോകം
അവിടെ വിരിയുന്നു
പരിഭവങ്ങള്‍ പിണക്കങ്ങള്‍
നനഞ്ഞ കണ്ണിലായ്
ദൈന്യതയേറുന്നു
ഇന്ന് ലോകം മാറുന്നു
അറിവും അക്ഷരവും പോലെ
------------------------








Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  

 









ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക









മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Friday 17 February 2012

കുട്ടികളോട് ഒരു വാക്ക് (കവിത)

ശ്രീ. സേവ്യര്‍ മാങ്കുളം 
 കുട്ടികളായോരു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
പട്ടിണിയാണേലും വിദ്യ വേണം
പാര്‍പ്പിടമില്ലേലും വിദ്യയുണ്ടെങ്കിലോ
ആര്‍പ്പു വിളി കേള്‍ക്കാം സത്യമല്ലേ
വിദ്യ താനുത്തമം സ്വത്തിനും മേലായ്
വിദ്യയാണെന്തിനും മാര്‍ഗ്ഗദീപം
സത്യവും നീതിയും ധര്‍മ്മവും കാത്തിടാന്‍
നിത്യവും പ്രേരകം വിദ്യ തന്നെ
ഓര്‍ക്കുക ബാലരെ ക്ലേശം സഹിച്ചുതാം
മാര്‍ക്കുകള്‍ വാങ്ങുക യോഗ്യമാണ്.
ശിക്ഷണമേറ്റാലും ഭക്ഷണമില്ലേലും
അക്ഷരം നേടുക യുക്തമാണ്








Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  












ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക









മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Wednesday 15 February 2012

കവിതയോട് (കവിത)

                                                       - ശ്രീ. രാജേഷ്‌ പി. എ. 
                ( H.S.A. - Govt. H.S.S. Panickankudi,Idukki)

                                                         ഋതുഭേത  കന്യകേ
                                                        അണിവിരല്‍ തുമ്പിനാല്‍
                                                        ചന്ദനം ചാര്‍ത്തിയ
                                                        ചാരുതയോ നീ ?
                                                               ഇളംമുളം തണ്ടുകള്‍
                                                               അനുരാഗവീണയില്‍
                                                               ചെമ്മേയുതിര്‍ക്കുന്ന
                                                               പല്ലവിയോ ?
                                                       പാടേ വിലോലമാം
                                                       മേഘത്തിന്‍ തുണ്ടുകള്‍
                                                       വിണ്ണില്‍ കുറിക്കും
                                                       തൊടുകുറിയോ?
                                                               പൂക്കളില്‍ പുണ്യവും
                                                               കനവില്‍ മോഹങ്ങളും
                                                               കവിളില്‍ ചെംചായവും
                                                               പൂശി നില്‍ക്കും
                                                       വൃശ്ചിക പുലരിതന്‍
                                                       പൂമേട തന്നിലായ്
                                                       ചെമ്മേ വിരിഞ്ഞൊരു
                                                       പൂന്തളിരോ?
                                                               ശ്രാവണ പൊയ്കയില്‍
                                                               തുള്ളി തുടിച്ചെത്തും
                                                               ഓണനിലാവിന്റെ
                                                               പ്രേയസിയോ?
                                                       ഒഴുകും പുഴയതില്‍
                                                       കണ്ണാടി നോക്കുവാന്‍
                                                       പുളകം പൂണ്ടോടുന്ന
                                                       പുള്ളിമാനോ?
                                                               മഴമേഘം മാനത്ത്
                                                               മലരൊളി വിതറുമ്പോള്‍
                                                               മതിമറന്നാടുന്ന
                                                               മയില്‍പ്പെണ്ണോ ?
                                                       കാമന്റെ കണ്മുന
                                                       കരളാലേ കവരുമ്പോള്‍
                                                       വ്രീളിതയാകും
                                                      ശകുന്തളയോ?
                                                              ഇനിയും കുറിക്കാത്ത
                                                              വരികള്‍ക്കുമപ്പുറം
                                                              മറയും മനസ്സിന്റെ
                                                              ചാഞ്ചട്ടമോ?
                                                      അണയുമോ പ്രേയസി
                                                      നീയെന്റെ ചാരത്തായ്
                                                      മാല്യവുമേന്തി ഞാന്‍
                                                      കാത്തിരിപ്പൂ !!!





Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  




ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക








മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Posts Plugin for WordPress, Blogger...