അന്ന് നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു. ആകാശമുറ്റത്ത് നിറയെ നക്ഷത്രപ്പൂക്കൾ പുഞ്ചിരി തൂകി വിടർന്നു നിന്നു. കുന്നിൻ മുകളിൽ നിന്ന് താഴ്വരക്കാഴ്ച്ചകൾ നോക്കിനിൽക്കവെ ഞാനൊരു പഞ്ഞിത്തുണ്ടായി മുകളിലേക്കുയരാൻ തുടങ്ങി. മേഘങ്ങൾക്ക് അടുത്തെത്തവേ ഞാൻ കണ്ടു, അതാ എന്നെപ്പോലെ മറ്റൊരു പഞ്ഞിത്തുണ്ട്. ഭാരമില്ലാതെ പറന്നുയർന്ന് ആകാശവീഥികളിൽ ഞങ്ങൾ കൈകോർത്ത് നീങ്ങി. മഞ്ഞ് മൂടിയ താഴ്വാരത്തിലേക്ക് നോക്കിയപ്പോൾ ഒരു സുന്ദര ചിത്രം കാണാനായി.
നിറയെ ചിത്രശലഭങ്ങളും വണ്ടുകളും കൊച്ചുകിളികളും പാറിക്കളിക്കുന്നു. പൂമരങ്ങളുടെ ചില്ലകളിൽ വണ്ണാത്തിക്കിളികൾ കൂടുകൂട്ടിയിരിക്കുന്നു. ആ മരങ്ങളിലെ പൂവുകൾക്കെല്ലാം മഞ്ഞനിറം. മഞ്ഞനിറം എനിക്കൊത്തിരി ഇഷ്ടമായിരുന്നില്ല ... ഒരിക്കലും. എന്നിട്ടും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നതേ ഇല്ല. അപ്പോഴതാ ഓരോ തളികയിലായി മഞ്ഞപ്പൂക്കൾ മാനത്തേക്ക് പറന്നുയരുന്നു, ഒപ്പം പറവകളും. നിലാവിൽ കുളിച്ചുനിന്ന പ്രകൃതിയിൽ ഞാൻ കണ്ട കാഴ്ച എങ്ങനെ മറക്കാനാവും?
പെട്ടെന്ന് എന്റൊപ്പം ഉണ്ടായിരുന്ന ആ പഞ്ഞിത്തുണ്ടിനെ കാണാതായി. തേടി തേടി ഞാൻ താഴ്വരയിലൂടൊഴുകുന്ന പുഴയോരത്തെത്തി. പുഴയിൽ നിറയെ തെളിനീർ. പുഴയുടെ ഇരുവശങ്ങളിലും സുഗന്ധമേകി നിൽക്കുന്ന കാട്ടുപൂക്കൾ. അവയ്ക്കെല്ലാം പക്ഷേ മഞ്ഞ നിറമായിരുന്നു. വർണ്ണച്ചിറകുകൾ നീർത്തി ഒരു കൂട്ടം ഹംസങ്ങൾ പുഴയിലൂടെ നിരനിരയായി ഒഴുകിയെത്തുന്നു. അതിനു പിറകിലായ് ചങ്ങാടങ്ങളും വഞ്ചികളും. അവയിലൊന്നിലും തുഴകളോ യാത്രക്കാരോ ഇല്ലായിരുന്നു.
ആരവങ്ങളില്ലാതെ ആ യാത്രയവസാനിക്കുമ്പോൾ എന്റെ മിഴികളിൽ നഷ്ടബോധത്തിന്റെ നനവൂറി. കനവിന്റെ കുസൃതിയായിരുന്നു എന്റെ യാത്രയെന്ന് തിരിച്ചറിയവേ ആലസ്യത്തോടെ ഞാൻ ഉറക്കമുണർന്നു. ജാലക വാതിലിന്റെ വിരി മാറ്റി പുറത്തേക്ക് നോക്കവേ ഞാനിതുവരെ കാണാതിരുന്ന മഞ്ഞപ്പൂക്കൾ ഇതാ ഇളം കാറ്റിലുലഞ്ഞ് എന്നെ നോക്കി പുഞ്ചിരി തൂകുന്നു. എന്നും എന്റെ വീഥികളിൽ, കണ്മുന്നിൽ അവ വിരിഞ്ഞു നിന്നിട്ടും , ഇത്ര നാൾ ആ കാഴ്ച കാണാതെ പോയി, സ്വപ്നങ്ങളിൽ കൈകോർത്ത് നീങ്ങിയ പഞ്ഞിത്തുണ്ടിനെയും.
നിറയെ ചിത്രശലഭങ്ങളും വണ്ടുകളും കൊച്ചുകിളികളും പാറിക്കളിക്കുന്നു. പൂമരങ്ങളുടെ ചില്ലകളിൽ വണ്ണാത്തിക്കിളികൾ കൂടുകൂട്ടിയിരിക്കുന്നു. ആ മരങ്ങളിലെ പൂവുകൾക്കെല്ലാം മഞ്ഞനിറം. മഞ്ഞനിറം എനിക്കൊത്തിരി ഇഷ്ടമായിരുന്നില്ല ... ഒരിക്കലും. എന്നിട്ടും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നതേ ഇല്ല. അപ്പോഴതാ ഓരോ തളികയിലായി മഞ്ഞപ്പൂക്കൾ മാനത്തേക്ക് പറന്നുയരുന്നു, ഒപ്പം പറവകളും. നിലാവിൽ കുളിച്ചുനിന്ന പ്രകൃതിയിൽ ഞാൻ കണ്ട കാഴ്ച എങ്ങനെ മറക്കാനാവും?
പെട്ടെന്ന് എന്റൊപ്പം ഉണ്ടായിരുന്ന ആ പഞ്ഞിത്തുണ്ടിനെ കാണാതായി. തേടി തേടി ഞാൻ താഴ്വരയിലൂടൊഴുകുന്ന പുഴയോരത്തെത്തി. പുഴയിൽ നിറയെ തെളിനീർ. പുഴയുടെ ഇരുവശങ്ങളിലും സുഗന്ധമേകി നിൽക്കുന്ന കാട്ടുപൂക്കൾ. അവയ്ക്കെല്ലാം പക്ഷേ മഞ്ഞ നിറമായിരുന്നു. വർണ്ണച്ചിറകുകൾ നീർത്തി ഒരു കൂട്ടം ഹംസങ്ങൾ പുഴയിലൂടെ നിരനിരയായി ഒഴുകിയെത്തുന്നു. അതിനു പിറകിലായ് ചങ്ങാടങ്ങളും വഞ്ചികളും. അവയിലൊന്നിലും തുഴകളോ യാത്രക്കാരോ ഇല്ലായിരുന്നു.
ആരവങ്ങളില്ലാതെ ആ യാത്രയവസാനിക്കുമ്പോൾ എന്റെ മിഴികളിൽ നഷ്ടബോധത്തിന്റെ നനവൂറി. കനവിന്റെ കുസൃതിയായിരുന്നു എന്റെ യാത്രയെന്ന് തിരിച്ചറിയവേ ആലസ്യത്തോടെ ഞാൻ ഉറക്കമുണർന്നു. ജാലക വാതിലിന്റെ വിരി മാറ്റി പുറത്തേക്ക് നോക്കവേ ഞാനിതുവരെ കാണാതിരുന്ന മഞ്ഞപ്പൂക്കൾ ഇതാ ഇളം കാറ്റിലുലഞ്ഞ് എന്നെ നോക്കി പുഞ്ചിരി തൂകുന്നു. എന്നും എന്റെ വീഥികളിൽ, കണ്മുന്നിൽ അവ വിരിഞ്ഞു നിന്നിട്ടും , ഇത്ര നാൾ ആ കാഴ്ച കാണാതെ പോയി, സ്വപ്നങ്ങളിൽ കൈകോർത്ത് നീങ്ങിയ പഞ്ഞിത്തുണ്ടിനെയും.
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.