( മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ലേഖനം.)
'മലയാളം' എന്ന മധുരമായ പദം കേൾക്കുമ്പോൾ തന്നെ ഓരോ മലയാളിയുടെയും മനസ്സിൽ നവ്യാനുഭൂതി നിറയുന്നു. മഹിമ നിറഞ്ഞ ഈ മലയാളത്തോളം ശ്രേഷ്ഠത വേറേതു ഭാഷയ്ക്കാണ് കല്പ്പിച്ചു നൽകേണ്ടത്? ! മലയാളം നമ്മുടെ പെറ്റമ്മയാണ്. പെറ്റമ്മയെ സ്നേഹിക്കുന്ന ഓരോരുത്തരും മലയാളത്തെയും സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹത്വം വിവരണാതീതവുമാണ്.
നോവൽ, പ്രബന്ധങ്ങൾ, ചെറുകഥ, വിമർശനങ്ങൾ, ജീവചരിത്രം, ആത്മകഥാരചന, ഹാസ്യസാഹിത്യം, സഞ്ചാരകഥകൾ എന്ന് വേണ്ട ; മലയാളികൾക്ക് അറിവിന്റെ അക്ഷയ ഖനികൾ ആവോളം പകർന്നു കൊടുക്കുന്ന വിജ്ഞാന ശാഖകൾ നമ്മുടെ ഗദ്യ സാഹിത്യത്തിൽ ധാരാളമുണ്ട്. സാഹിത്യാസ്വാദകന്മാരുടെയും സാഹിത്യ നിർമ്മാതാക്കളുടെയും എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നമ്മുടെ ഗദ്യസാഹിത്യം മനസ്സിനിണങ്ങും വിധം രൂപഭംഗികൊണ്ട് സ്വച്ഛന്ദം വളരുകയും പുരോഗമിക്കുകയും ചെയ്യുന്നു. അവയെല്ലാം തന്നെ വിശ്വസാഹിത്യങ്ങളോടൊപ്പം നിൽക്കത്തക്ക വിധം വികാസം പ്രാപിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ മുൻതലമുറക്കാർ അനുഷ്ഠിച്ചു പോന്ന സേവനത്തിന്റെ പരിശുദ്ധി കൈവിട്ടുകളയാതെ ഇന്നത്തെ യുവതലമുറയും സാഹിത്യ സൃഷ്ടികൾ നടത്തുന്നതിനായി പരിശ്രമിക്കുന്നു. എത്രയോ കാലമായി കൈരളിയുടെ വളർച്ച, ഇന്നും അഭംഗുരം തുടർന്നു കൊണ്ടേയിരിക്കുന്നു.
മലയാളത്തിന് ആധുനികത്വം കല്പിച്ചുതന്ന മഹാപ്രതിഭകളെ വിസ്മരിക്കാൻ ഒരു മലയാളിക്കും കഴിയില്ല. ഘനഗംഭീര ശൈലിയിൽ - ചരിത്രത്തിന്റെ ഏടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചരിത്രകാരന്മാരെയും നാടുവാഴികളെയും വീരാരാധനാമനോഭാവത്തോടെ നമുക്കു മുമ്പിൽ അവതരിപ്പിച്ച സി. വി. , അസാമാന്യ സർഗ്ഗ ചൈതന്യം കൊണ്ട് ധന്യമായ പ്രതിഭാ വിലാസത്തിന്റെ മാസ്മരികത നമുക്കു മുമ്പിൽ പ്രദർശിപ്പിച്ച ചന്തുമേനോൻ, എന്നിവർ തുടങ്ങി അതുല്യ പ്രതിഭകളായ തകഴി , പൊറ്റക്കാട് , വൈക്കം മുഹമ്മദ് ബഷീർ , പി. സി. കുട്ടികൃഷ്ണൻ , മുണ്ടശ്ശേരി , ചെറുകാട് , നന്തനാർ , പൊൻകുന്നം വർക്കി , കാരൂർ , നാഗവള്ളി , ലളിതാംബിക അന്തർജ്ജനം എന്നീ അസാമാന്യ പ്രതിഭകളെ കൈരളിക്ക് വിസ്മരിക്കാനാവുമോ?
മലയാളത്തിന്റെ മാധുര്യം തൊട്ടറിഞ്ഞ മഹാകവികൾ കൈരളിക്കു സമ്മാനിച്ച വിലയേറിയ കാവ്യ രത്നങ്ങൾ നമ്മുടെ മാത്രം മുതൽക്കൂട്ടാണ്. മലയാളത്തിന്റെതായ മണവും രുചിയും ശക്തിയും ശാലീനതയും നിറച്ച് , മലയാള ഭാഷാശബ്ദങ്ങൾക്കും ദ്രാവിഡ വൃത്തത്തിനും അനവദ്യ മധുരമുണ്ടെന്ന് തെളിയിച്ച മഹാകവി ചെറുശ്ശേരി , മലയാളത്തിന്റെ കാവ്യ സിരകളിൽ നിറ യൗവ്വനത്തിന്റെ ചുടുരക്തം പകർന്ന് നിരവദ്യ കാന്തി പ്രസരിപ്പിച്ച തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ , ശബ്ദവും അർത്ഥവും രൂപവും ഭാവവും ഒത്തിണങ്ങിയ ചൈതന്യയുക്തമായൊരു കലാശില്പം - കുചേലവൃത്തം വഞ്ചിപ്പാട്ട് - അണിയിച്ചൊരുക്കിയ രാമപുരത്തുവാര്യർ , ഹൃദയം തുളച്ചു കയറുന്ന പരിഹാസശരം , പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതം എന്നീ ആയുധങ്ങളുമായി ജീർണ്ണിച്ച സാമൂഹികാചാരങ്ങളോടും ദുഷ് പ്രവണതകളോടും അങ്കം വെട്ടി മലയാള കവിതയെ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിച്ച ജനകീയ കവി കുഞ്ചൻ നമ്പ്യാർ എന്നിവർ മലയാളത്തിനു പകർന്നു തന്നത് ജീവാമൃതമാണ്.
ആശയ ഗാംഭീര്യത്തിന്റെ മുടിചൂടാമന്നനായ , സാമൂഹിക വിപ്ലവകാരിയായ കുമാരനാശാൻ , മാതൃഭാഷാഭിമാനിയായ വള്ളത്തോൾ , 'പൌരാണികത്വമെൻ പൈതൃകസ്വത്തെ' ന്നു കരുതിയ ഉള്ളൂർ എന്നീ ത്രിമൂർത്തികൾ കൈരളിയെ പുളകാങ്കുരങ്ങളണിയിച്ചു. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും ലഘുകവനങ്ങളും മലയാളത്തിന്റെ മലർവാടിയിൽ വിരിഞ്ഞു പൊന്തി. കെട്ടിലും മട്ടിലും കൈരളി നയനാഭിരാമമായി. അവർ തെളിയിച്ച വഴിയിലൂടെ കുറ്റിപ്പുറത്ത് കേശവൻ നായർ , നാലപ്പാട്ട് നാരായണ മേനോൻ , വി. സി. ബാലകൃഷ്ണപ്പണിക്കർ , ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവർ മലയാളത്തെ നയിച്ചു. മായികമായ സംഗീതാംശം നിറച്ച് , കൈരളിയെ കനകച്ചിലങ്കയണിയിച്ച ചങ്ങമ്പുഴ , സുമധുരങ്ങളായ ഭാവഗീതങ്ങളുടെ തുഷാരഹാരം ചാർത്തിച്ച ഇടപ്പള്ളി എന്നിവർ മലയാള കാവ്യവേദിയിലെ മഹാത്ഭുതങ്ങളായ് മാറി. സ്വതന്ത്ര ഭാരതത്തിന്റെ പുലരിത്തുടുപ്പ് കണ്ട് ആഹ്ലാദചിത്തനായി നമ്മെ ആ നവീനാനന്ദ സ്വർഗ്ഗത്തിലേക്ക് നയിച്ച മഹാകവി ജി. ശങ്കരക്കുറുപ്പ് ; മലയാള കവിതയുടെ മഹാസിദ്ധികളെ വിശ്വചക്രവാളങ്ങളിൽ ഓടക്കുഴലിൽ നിന്നു നിർഗ്ഗളിക്കുന്ന സാന്ദ്രസംഗീത ധാരയിലൂടെ ശാശ്വതമായി ആലേഖനം ചെയ്ത് കീർത്തിമാനായിത്തീർന്നു.
ആധുനികമായ കാല്‍പനികതകളിലൂടെ സാഹിത്യ സൃഷ്ടി നടത്തിയ പി. കുഞ്ഞിരാമൻ നായർ ; ശൈശവം - ബാല്യം - കൌമാരം - മാതൃത്വം എന്നീ ജീവനാവസ്ഥകളെ സ്വാനുഭൂതിയുടെ ചൂടു കൊടുത്തു ചിത്രീകരിച്ച മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മ എന്നിവരുടെ സംഭാവനകൾ മലയാളത്തിനു നൽകിയത് വിലയേറിയ പവിഴ മുത്തുകളാണ്. ഓരോ മലയാളിയുടെയും നെഞ്ചിൽ പാട്ടിന്റെ പാലാഴി തീർത്ത് ഇനിയുളള ജന്മങ്ങളിലെല്ലാം ഈ മനോഹര തീരത്ത് തന്നെ ജീവിക്കുവാനാശിച്ച മഹാനായ വയലാർ , താരാട്ടു പാട്ടിന്റെ മധുര സംഗീതം കൊണ്ട് നമ്മെ മയക്കിയ ഇരയിമ്മൻ തമ്പി .... ഇവരെയെല്ലാം മറക്കുവാൻ മലയാളത്തിനു കഴിയുമോ?
മലയാളസാഹിത്യരംഗത്തുടനീളം നമുക്ക് കാണാം - വിശ്വദർശനത്തിലുള്ള അദമ്യമായ അന്തർദാഹം. പ്രപഞ്ചത്തിലെ പരമാണു മുതൽ മഹാപർവ്വതം വരെയുള്ള എല്ലാ വസ്തുക്കളിലും സൌന്ദര്യം കണ്ടെത്താനുള്ള സൂക്ഷ്മദൃഷ്ടിയും ചെങ്കതിരുകളും സൂര്യകാന്തിപ്പൂക്കളും പൂജാപുഷ്പങ്ങളും മേഘഛായകളും അവയിൽ ഒഴുകി നീങ്ങുന്ന പറവകളും , തരുലതാദികളും , പുഴയുടെ കൊഞ്ചലും കാറ്റിന്റെ തലോടലും എല്ലാം ജീവ ചൈതന്യത്തിന്റെ തുടർക്കണ്ണികളായിക്കണ്ട് ചിത്രീകരിക്കാനുള്ള വിലാസ ലഹരിയും ഇന്ന് മലയാളികൾക്കെന്നല്ല ; ഭാരതീയർക്കു മുഴുവൻ , ഈ ലോകത്തിനാകെത്തന്നെ അനുഭവവേദ്യമായിത്തീർന്നിരിക്കുന്നു.
ഇതിൽപരം മഹനീയമായ ഭാഷ വേറെയേതുണ്ട് ? മലയാളത്തിനൊപ്പം മലയാളം മാത്രം. അമ്മേ മലയാളമേ ... നീയെത്ര ധന്യ ! നമിക്കുന്നു ഞാൻ നിന്നെ നമിക്കുന്നു.
***********************************************************
എന്റെ മലയാളമേ .... നിന്റെ മഹത്വം ലോകം മുഴുവൻ വ്യാപിക്കട്ടെ ......മലയാളത്തിനു ശ്രേഷ്ഠഭാഷ പദവി (Classical Language) നൽകാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ട്. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവിക്കായി കേരളത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ വി. എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയും ഉൾപ്പെട്ട സംഘം ഒരുമിച്ചെത്തിയാണ് കേന്ദ്രസർക്കാരിന് നിവേദനം നല്‍കിയത്. എന്നാൽ കേന്ദ്രസാഹിത്യ അക്കാദമി നിയോഗിച്ച ഉപസമിതി കേരളത്തിന്റെ വാദം പരിഗണിക്കാതെ ശുപാർശ തള്ളിയിരുന്നു. ഇതിനെതിരെ ഉമ്മൻചാണ്ടി സർക്കാർ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടർന്നാണ് പുതിയ സമിതി രൂപീകരിക്കുകയും അനുകൂലമായ തീരുമാനമുണ്ടാകുകയും ചെയ്തത്.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകാനുള്ള നിർദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു. ദക്ഷിണേന്ത്യയിൽ തമിഴിനാണ് ആദ്യം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. പിന്നീട് തെലുങ്കിനും കന്നടയ്ക്കും ഈ പദവി നൽകിയിരുന്നു.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനാൽ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടിയോളം രൂപ കേന്ദ്രം കേരളത്തിനു നൽകും. ശ്രേഷ്ഠ ഭാഷാ പഠനത്തിനായി മികവിന്റെ കേന്ദ്രം ആരംഭിക്കാനും കേന്ദ്ര സഹായമുണ്ടാകും. സർവ്വകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കാൻ കേന്ദ്രം യു. ജി. സി. ക്ക് നിർദ്ദേശം നൽകും. കേന്ദ്ര സർവ്വകലാശാലകളിൽ ഇതിനു തുടക്കമിടും. ഇക്കാര്യങ്ങൾക്കായി കേന്ദ്രം ബജറ്റിൽ തുക വകയിരുത്തും.
'മലയാളം' എന്ന മധുരമായ പദം കേൾക്കുമ്പോൾ തന്നെ ഓരോ മലയാളിയുടെയും മനസ്സിൽ നവ്യാനുഭൂതി നിറയുന്നു. മഹിമ നിറഞ്ഞ ഈ മലയാളത്തോളം ശ്രേഷ്ഠത വേറേതു ഭാഷയ്ക്കാണ് കല്പ്പിച്ചു നൽകേണ്ടത്? ! മലയാളം നമ്മുടെ പെറ്റമ്മയാണ്. പെറ്റമ്മയെ സ്നേഹിക്കുന്ന ഓരോരുത്തരും മലയാളത്തെയും സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹത്വം വിവരണാതീതവുമാണ്.
നോവൽ, പ്രബന്ധങ്ങൾ, ചെറുകഥ, വിമർശനങ്ങൾ, ജീവചരിത്രം, ആത്മകഥാരചന, ഹാസ്യസാഹിത്യം, സഞ്ചാരകഥകൾ എന്ന് വേണ്ട ; മലയാളികൾക്ക് അറിവിന്റെ അക്ഷയ ഖനികൾ ആവോളം പകർന്നു കൊടുക്കുന്ന വിജ്ഞാന ശാഖകൾ നമ്മുടെ ഗദ്യ സാഹിത്യത്തിൽ ധാരാളമുണ്ട്. സാഹിത്യാസ്വാദകന്മാരുടെയും സാഹിത്യ നിർമ്മാതാക്കളുടെയും എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നമ്മുടെ ഗദ്യസാഹിത്യം മനസ്സിനിണങ്ങും വിധം രൂപഭംഗികൊണ്ട് സ്വച്ഛന്ദം വളരുകയും പുരോഗമിക്കുകയും ചെയ്യുന്നു. അവയെല്ലാം തന്നെ വിശ്വസാഹിത്യങ്ങളോടൊപ്പം നിൽക്കത്തക്ക വിധം വികാസം പ്രാപിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ മുൻതലമുറക്കാർ അനുഷ്ഠിച്ചു പോന്ന സേവനത്തിന്റെ പരിശുദ്ധി കൈവിട്ടുകളയാതെ ഇന്നത്തെ യുവതലമുറയും സാഹിത്യ സൃഷ്ടികൾ നടത്തുന്നതിനായി പരിശ്രമിക്കുന്നു. എത്രയോ കാലമായി കൈരളിയുടെ വളർച്ച, ഇന്നും അഭംഗുരം തുടർന്നു കൊണ്ടേയിരിക്കുന്നു.
മലയാളത്തിന് ആധുനികത്വം കല്പിച്ചുതന്ന മഹാപ്രതിഭകളെ വിസ്മരിക്കാൻ ഒരു മലയാളിക്കും കഴിയില്ല. ഘനഗംഭീര ശൈലിയിൽ - ചരിത്രത്തിന്റെ ഏടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചരിത്രകാരന്മാരെയും നാടുവാഴികളെയും വീരാരാധനാമനോഭാവത്തോടെ നമുക്കു മുമ്പിൽ അവതരിപ്പിച്ച സി. വി. , അസാമാന്യ സർഗ്ഗ ചൈതന്യം കൊണ്ട് ധന്യമായ പ്രതിഭാ വിലാസത്തിന്റെ മാസ്മരികത നമുക്കു മുമ്പിൽ പ്രദർശിപ്പിച്ച ചന്തുമേനോൻ, എന്നിവർ തുടങ്ങി അതുല്യ പ്രതിഭകളായ തകഴി , പൊറ്റക്കാട് , വൈക്കം മുഹമ്മദ് ബഷീർ , പി. സി. കുട്ടികൃഷ്ണൻ , മുണ്ടശ്ശേരി , ചെറുകാട് , നന്തനാർ , പൊൻകുന്നം വർക്കി , കാരൂർ , നാഗവള്ളി , ലളിതാംബിക അന്തർജ്ജനം എന്നീ അസാമാന്യ പ്രതിഭകളെ കൈരളിക്ക് വിസ്മരിക്കാനാവുമോ?
മലയാളത്തിന്റെ മാധുര്യം തൊട്ടറിഞ്ഞ മഹാകവികൾ കൈരളിക്കു സമ്മാനിച്ച വിലയേറിയ കാവ്യ രത്നങ്ങൾ നമ്മുടെ മാത്രം മുതൽക്കൂട്ടാണ്. മലയാളത്തിന്റെതായ മണവും രുചിയും ശക്തിയും ശാലീനതയും നിറച്ച് , മലയാള ഭാഷാശബ്ദങ്ങൾക്കും ദ്രാവിഡ വൃത്തത്തിനും അനവദ്യ മധുരമുണ്ടെന്ന് തെളിയിച്ച മഹാകവി ചെറുശ്ശേരി , മലയാളത്തിന്റെ കാവ്യ സിരകളിൽ നിറ യൗവ്വനത്തിന്റെ ചുടുരക്തം പകർന്ന് നിരവദ്യ കാന്തി പ്രസരിപ്പിച്ച തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ , ശബ്ദവും അർത്ഥവും രൂപവും ഭാവവും ഒത്തിണങ്ങിയ ചൈതന്യയുക്തമായൊരു കലാശില്പം - കുചേലവൃത്തം വഞ്ചിപ്പാട്ട് - അണിയിച്ചൊരുക്കിയ രാമപുരത്തുവാര്യർ , ഹൃദയം തുളച്ചു കയറുന്ന പരിഹാസശരം , പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതം എന്നീ ആയുധങ്ങളുമായി ജീർണ്ണിച്ച സാമൂഹികാചാരങ്ങളോടും ദുഷ് പ്രവണതകളോടും അങ്കം വെട്ടി മലയാള കവിതയെ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിച്ച ജനകീയ കവി കുഞ്ചൻ നമ്പ്യാർ എന്നിവർ മലയാളത്തിനു പകർന്നു തന്നത് ജീവാമൃതമാണ്.
ആശയ ഗാംഭീര്യത്തിന്റെ മുടിചൂടാമന്നനായ , സാമൂഹിക വിപ്ലവകാരിയായ കുമാരനാശാൻ , മാതൃഭാഷാഭിമാനിയായ വള്ളത്തോൾ , 'പൌരാണികത്വമെൻ പൈതൃകസ്വത്തെ' ന്നു കരുതിയ ഉള്ളൂർ എന്നീ ത്രിമൂർത്തികൾ കൈരളിയെ പുളകാങ്കുരങ്ങളണിയിച്ചു. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും ലഘുകവനങ്ങളും മലയാളത്തിന്റെ മലർവാടിയിൽ വിരിഞ്ഞു പൊന്തി. കെട്ടിലും മട്ടിലും കൈരളി നയനാഭിരാമമായി. അവർ തെളിയിച്ച വഴിയിലൂടെ കുറ്റിപ്പുറത്ത് കേശവൻ നായർ , നാലപ്പാട്ട് നാരായണ മേനോൻ , വി. സി. ബാലകൃഷ്ണപ്പണിക്കർ , ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവർ മലയാളത്തെ നയിച്ചു. മായികമായ സംഗീതാംശം നിറച്ച് , കൈരളിയെ കനകച്ചിലങ്കയണിയിച്ച ചങ്ങമ്പുഴ , സുമധുരങ്ങളായ ഭാവഗീതങ്ങളുടെ തുഷാരഹാരം ചാർത്തിച്ച ഇടപ്പള്ളി എന്നിവർ മലയാള കാവ്യവേദിയിലെ മഹാത്ഭുതങ്ങളായ് മാറി. സ്വതന്ത്ര ഭാരതത്തിന്റെ പുലരിത്തുടുപ്പ് കണ്ട് ആഹ്ലാദചിത്തനായി നമ്മെ ആ നവീനാനന്ദ സ്വർഗ്ഗത്തിലേക്ക് നയിച്ച മഹാകവി ജി. ശങ്കരക്കുറുപ്പ് ; മലയാള കവിതയുടെ മഹാസിദ്ധികളെ വിശ്വചക്രവാളങ്ങളിൽ ഓടക്കുഴലിൽ നിന്നു നിർഗ്ഗളിക്കുന്ന സാന്ദ്രസംഗീത ധാരയിലൂടെ ശാശ്വതമായി ആലേഖനം ചെയ്ത് കീർത്തിമാനായിത്തീർന്നു.
ആധുനികമായ കാല്‍പനികതകളിലൂടെ സാഹിത്യ സൃഷ്ടി നടത്തിയ പി. കുഞ്ഞിരാമൻ നായർ ; ശൈശവം - ബാല്യം - കൌമാരം - മാതൃത്വം എന്നീ ജീവനാവസ്ഥകളെ സ്വാനുഭൂതിയുടെ ചൂടു കൊടുത്തു ചിത്രീകരിച്ച മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മ എന്നിവരുടെ സംഭാവനകൾ മലയാളത്തിനു നൽകിയത് വിലയേറിയ പവിഴ മുത്തുകളാണ്. ഓരോ മലയാളിയുടെയും നെഞ്ചിൽ പാട്ടിന്റെ പാലാഴി തീർത്ത് ഇനിയുളള ജന്മങ്ങളിലെല്ലാം ഈ മനോഹര തീരത്ത് തന്നെ ജീവിക്കുവാനാശിച്ച മഹാനായ വയലാർ , താരാട്ടു പാട്ടിന്റെ മധുര സംഗീതം കൊണ്ട് നമ്മെ മയക്കിയ ഇരയിമ്മൻ തമ്പി .... ഇവരെയെല്ലാം മറക്കുവാൻ മലയാളത്തിനു കഴിയുമോ?
മലയാളസാഹിത്യരംഗത്തുടനീളം നമുക്ക് കാണാം - വിശ്വദർശനത്തിലുള്ള അദമ്യമായ അന്തർദാഹം. പ്രപഞ്ചത്തിലെ പരമാണു മുതൽ മഹാപർവ്വതം വരെയുള്ള എല്ലാ വസ്തുക്കളിലും സൌന്ദര്യം കണ്ടെത്താനുള്ള സൂക്ഷ്മദൃഷ്ടിയും ചെങ്കതിരുകളും സൂര്യകാന്തിപ്പൂക്കളും പൂജാപുഷ്പങ്ങളും മേഘഛായകളും അവയിൽ ഒഴുകി നീങ്ങുന്ന പറവകളും , തരുലതാദികളും , പുഴയുടെ കൊഞ്ചലും കാറ്റിന്റെ തലോടലും എല്ലാം ജീവ ചൈതന്യത്തിന്റെ തുടർക്കണ്ണികളായിക്കണ്ട് ചിത്രീകരിക്കാനുള്ള വിലാസ ലഹരിയും ഇന്ന് മലയാളികൾക്കെന്നല്ല ; ഭാരതീയർക്കു മുഴുവൻ , ഈ ലോകത്തിനാകെത്തന്നെ അനുഭവവേദ്യമായിത്തീർന്നിരിക്കുന്നു.
ഇതിൽപരം മഹനീയമായ ഭാഷ വേറെയേതുണ്ട് ? മലയാളത്തിനൊപ്പം മലയാളം മാത്രം. അമ്മേ മലയാളമേ ... നീയെത്ര ധന്യ ! നമിക്കുന്നു ഞാൻ നിന്നെ നമിക്കുന്നു.
***********************************************************
എന്റെ മലയാളമേ .... നിന്റെ മഹത്വം ലോകം മുഴുവൻ വ്യാപിക്കട്ടെ ......മലയാളത്തിനു ശ്രേഷ്ഠഭാഷ പദവി (Classical Language) നൽകാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ട്. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവിക്കായി കേരളത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ വി. എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയും ഉൾപ്പെട്ട സംഘം ഒരുമിച്ചെത്തിയാണ് കേന്ദ്രസർക്കാരിന് നിവേദനം നല്‍കിയത്. എന്നാൽ കേന്ദ്രസാഹിത്യ അക്കാദമി നിയോഗിച്ച ഉപസമിതി കേരളത്തിന്റെ വാദം പരിഗണിക്കാതെ ശുപാർശ തള്ളിയിരുന്നു. ഇതിനെതിരെ ഉമ്മൻചാണ്ടി സർക്കാർ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടർന്നാണ് പുതിയ സമിതി രൂപീകരിക്കുകയും അനുകൂലമായ തീരുമാനമുണ്ടാകുകയും ചെയ്തത്.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകാനുള്ള നിർദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു. ദക്ഷിണേന്ത്യയിൽ തമിഴിനാണ് ആദ്യം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. പിന്നീട് തെലുങ്കിനും കന്നടയ്ക്കും ഈ പദവി നൽകിയിരുന്നു.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനാൽ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടിയോളം രൂപ കേന്ദ്രം കേരളത്തിനു നൽകും. ശ്രേഷ്ഠ ഭാഷാ പഠനത്തിനായി മികവിന്റെ കേന്ദ്രം ആരംഭിക്കാനും കേന്ദ്ര സഹായമുണ്ടാകും. സർവ്വകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കാൻ കേന്ദ്രം യു. ജി. സി. ക്ക് നിർദ്ദേശം നൽകും. കേന്ദ്ര സർവ്വകലാശാലകളിൽ ഇതിനു തുടക്കമിടും. ഇക്കാര്യങ്ങൾക്കായി കേന്ദ്രം ബജറ്റിൽ തുക വകയിരുത്തും.
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.