BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Wednesday 31 October 2012

കുറ്റവും ശിക്ഷയും (കഥ) - ശ്രീ അബ്ദുള്‍ ആരിഫ്

"ഡാ മച്ചൂ നീ ഇത് പോകുന്ന വഴിക്ക് ആ ഫാന്‍സി കടയില്‍ കൊടുക്കണം", ഒരു ബാഗ് എടുത്ത് അവന്‍ എന്റെ ബൈക്കില്‍ വച്ച് തന്നു,
"ഇതെന്താടാ?"
"ഹേയ്, അതവനുള്ള കുറച്ച് ടോയ്സാണ്, ജസ്റ്റ്‌, ഷാജി തന്നതാണെന്ന് പറഞ്ഞാല്‍ മതി, പിന്നേയ്, അവന്‍ കുറച്ചു കാശ് തരും, അത് നീ എടുത്തോ ട്ടോ",
ദൈവമേ, ഒരു നൂറു തടഞ്ഞെന്നാ തോന്നുന്നത്, വണ്ടിക്കിത്തിരി എണ്ണയും പരിവാര്‍ ഹോട്ടലില്‍ നിന്നൊരു ബിരിയാണിയും. ഒടുക്കത്തെ എണ്ണ വില, അല്ലെങ്കില്‍ ഒരു സിനിമയും കാണാമായിരുന്നു. സാരമില്ല പടം അടുത്ത പ്രാവശ്യം കാണാം, ഇനിയും ഇത് പോലെ എന്തെങ്കിലും ഒത്തു വന്നാലോ?
മാവൂര്‍ റോട്ടിലെ ഒരു ചെറിയ ഫോട്ടോ കോപ്പി സെന്ററില്‍ പണിക്കു നിന്നപ്പോഴാണ് ഷാജിയെ പരിജയപെടുന്നത്, ചില ബില്ലുകളും കടലാസുകളും കോപ്പിയെടുക്കാന്‍ വന്നപ്പോള്‍ കണ്ടു പരിജയപ്പെട്ടതാണ്, ചില ദിവസങ്ങളില്‍ എന്തെങ്കിലും ഒരു പൊതി അവന്‍ അവിടെ കൊണ്ട് വെക്കും, എനിക്കൊരു നൂറു രൂപയും തരും , വൈകാതെ അത് ആരെങ്കിലും വന്നു എടുത്തു കൊണ്ട് പോകുകയും ചെയ്യും, ചേതമില്ലാത്ത ഒരു ഉപകാരം.നൂറ്റി ഇരുപതു രൂപ ഡെയിലി കിട്ടിയിരുന്ന എനിക്ക്, വെറുതെ ഒരു നൂറുറുപ്പിക കിട്ടുന്നത് ഒരു വലിയ കാര്യം തന്നെ അല്ലേ.
                   ഇപ്പോള്‍ കോര്‍പറേഷന്റെ അടുത്തുള്ള കടയിലാണ് ജോലി ചെയ്യുന്നത്, നൂറ്റന്പതു രൂപ ഡെയിലി ശമ്പളവും ഒരു ബൈക്കും തരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും നോക്കാതെ ഇങ്ങോട്ടേക്കു ചാടി, കടയില്‍ സമയത്തിനെത്താന്‍ വേണ്ടിയാണ് മുതലാളി ബൈക്ക് തന്നത് , പഴയൊരു കവാസാക്കി.
                  ഇപ്പോഴത്തെ ചെക്കന്മാര്‍ക്ക് ബൈക്കും മൊബൈലും ഇല്ലാതെ എങ്ങിനെ ജീവിക്കാനാവും, വീട്ടില്‍ പറഞ്ഞിട്ടു നോ രക്ഷ, അവര്‍ക്കുണ്ടോ പുതിയ ചെക്കന്മാരുടെ വികാരം മനസ്സിലാവുന്നു.
കട മാറിയെങ്കിലും ഷാജിയുമായുള്ള ഈ ബന്ധം തുടര്‍ന്ന് പോന്നു.
"ദൈവമേ", ഇപ്പം ഇടിച്ചേനെ, ടൌണിലെ ഓട്ടോക്കാരെ കൊണ്ട് തോറ്റു",
പലതും ആലോചിച്ചു കൊണ്ടിരിന്നപ്പോള്‍ വണ്ടി ഓടിക്കുകയാണെന്ന് മറന്നു പോയി, ഒരു ഓട്ടോക്കാരന്റെ മുന്‍പിലാണ് ചെന്ന് ചാടിയത്, അയാള്‍ സഡന്‍ ബ്രേക്കിട്ടതു കൊണ്ട് ഇറച്ചിയില്‍ മണ്ണ് പറ്റാതെ രക്ഷപ്പെട്ടു. തിരിഞ്ഞു നോക്കാതെ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും രക്ഷപ്പെട്ടു.ഏതായാലും ഹെല്‍മെറ്റ്‌ ഇട്ടതു നന്നായി, പിന്നില്‍ നിന്നും ഓട്ടോക്കാരന്റെ ആക്രോശം കേള്‍ക്കേണ്ടി വന്നില്ല, ഏതായാലും ഒന്നുറപ്പാ, ഒട്ടോകാരന്‍ തന്റെ തന്തക്കും തള്ളക്കുമായിരിക്കണം വിളിച്ചത്.ഹാവൂ ഏതായാലും ഇന്നത്തെ ദിവസം കൊള്ളാം.

റോട്ടിലെ എല്ലാ കുണ്ടും കുഴികളും താണ്ടി അവസാനം ഷാജി പറഞ്ഞ ഫാന്‍സി കടക്കു മുന്നില്‍ എത്തി, വണ്ടി ഒതുക്കി ഇറങ്ങാന്‍ നോക്കിയപ്പോള്‍ , കടയില്‍ നിന്ന് ഒരാള്‍ പിന്നോട്ട്, പിന്നോട്ട് എന്ന് ആഗ്യം കാട്ടി, ഞാന്‍ അയാള്‍ പറഞ്ഞ പോലെ കടയുടെ പിന്നിലേക്ക്‌ ചെന്നു, അയാള്‍ എന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി, എന്നിട്ട് കീശയില്‍ നിന്നും ഒരു മടക്കി ഒട്ടിച്ച കവര്‍ എടുത്തു എനിക്ക് തന്നു, എന്നിട്ട് എന്നോട് വേഗം പൊക്കോളാന്‍ പറഞ്ഞു.
കവറിനു നല്ല കനം, ഒന്ന് തുറന്നു നോക്കിയാലോ, വേണ്ട കുറച്ചു ഉള്ളിലോട്ട് പോയിട്ട് നോക്കാം, കവര്‍ വേഗം പോക്കറ്റിലിട്ടു.

നൂറല്ല, ഒരായിരം സ്വപ്‌നങ്ങള്‍ മനസ്സിലേക്ക് ആര്‍ത്തിരമ്പി വന്നു, ഇതൊരു ബിരിയാണിയിലോന്നും നില്‍ക്കൂല, അപ്സരയില്‍ നിന്നും ഒരു സിനിമയും, അതും ബാല്‍ക്കണി തന്നെ എടുക്കണം, ദുല്‍ക്കറിന്റെ പടമാണ്, ടിക്കെറ്റ് കിട്ടുമോ എന്തോ?, സാരമില്ല ബ്ലാക്കിലെങ്കിലും എടുക്കാം, കാശല്ലേ കയ്യിലിരിക്കുന്നത്, അല്ല പിന്നെ.
വണ്ടി ഒറ്റയടിക്ക് തന്നെ സ്റ്റാര്‍ട്ട്‌ ആക്കി, സമയം വൈകിയിരിക്കുന്നു ഞാന്‍ വേഗം കട ലക്ഷ്യമാക്കി നീങ്ങി.
ദൈവമേ, ഗെയിറ്റടവാണ്, ഗെയിറ്റ് താണ് വരുന്നതിനു മുന്‍പ് അപ്പുറത്ത് കടക്കാന്‍ ഒരു സര്‍ക്കസ് കളിച്ചു നോക്കി, പക്ഷെ നടന്നില്ല, നാശം ഇന്നും വൈകിയത് തന്നെ, മുതലാളിയുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഹെല്‍മെറ്റ്‌ ഊരി ടാങ്കിന്റെ മുകളില്‍ വെച്ച്, കണ്ണാടിയില്‍ നോക്കി മുടി ഒന്നു മാടി മുന്നോട്ടു വലിച്ചിട്ടു, പാന്റിന്റെ പോക്കറ്റിനു മുകളിലൂടെ ഒന്ന് തപ്പി നോക്കി, കവര്‍ അവിടെ തന്നെയുണ്ട്, മോനെ ഇന്ന് നിന്റെ ദിവസമാണ്, ചെറുതായൊരു ചൂളം വിളിച്ചു തിരിഞ്ഞു നോക്കിയത് ഒരു സ്കൂട്ടിയിലേക്ക് ,
ഹ്മ്ഹം, കൊള്ളാം, വിമന്‍സ് കോളേജിലെ രണ്ടു ചെത്ത്‌ പിള്ളേര്‍, ബീച്ചിലെക്കായിരിക്കും, അല്ലാതെവിടെക്കാ.

അവര്‍ തന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് , പോസ് ഒട്ടും വിടാതെ അവരെ ഞാന്‍ ഒന്ന് ചുഴിഞ്ഞു നോക്കി, പിന്നില്‍ ഇരുന്നവളുമായി ഒന്ന് കണ്ണുടക്കി, ഒരു മന്ദസ്മിതം പ്രതീക്ഷിച്ചു, എവിടെ?
മുന്നില്‍ ഉള്ളവളും എന്നെ ഒന്ന് ചരിഞ്ഞു നോക്കി, പുച്ഛം, ഹ് മം  ..

രണ്ടു പേരും വീണ്ടുമെന്തോ കുശുകുശുത്ത് ചിരിക്കുന്നു.

ഒരു ഒണക്ക കുപ്പായവും, ഒരു പാട്ട വണ്ടിയും, ഒരു ജീന്‍സ് പോലുമില്ലാത്ത പയ്യന്മാരോ? അതായിരിക്കണം അവര്‍ എന്നെ പറ്റി വിലയിരുത്തിയിട്ടുണ്ടാവുക. വേണ്ട മോളെ നമ്മുടെ മരവും ഒരു ദിവസം കായ്ക്കും, എന്ന് മനസ്സില്‍ പറഞ്ഞു കവറിന്റെ മുകളിലൂടെ ഒന്ന് കൂടി തലോടി.
വേഗം ഹെല്‍മറ്റ് എടുത്തു തലയില്‍ വെച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതെ ഉള്ളൂ ഒരു രക്ഷ, കേന്ദ്ര ഗവണ്മെന്റിനു ഒരായിരം നന്ദി മനസ്സില്‍ പറഞ്ഞു.

ഭാഗ്യം ഗെയിറ്റ് തുറന്നു, അവളുമാര്‍ ഞെക്കി സ്റ്റാര്‍ട്ട്‌ ആക്കി മുന്നിലേക്ക്‌ കുതിച്ചു,
നാശം,വണ്ടി അടിച്ചിട്ട് സ്റ്റാര്‍ട്ട്‌ ആവുന്നില്ല, പിന്നില്‍ നിന്നും ഹോണടിയുടെ ബഹളം,
"എടുത്തു മാറ്റെടോ നിന്റെ പാട്ട വണ്ടി, മനുഷ്യനെ മെനക്കെടുത്താനായി ഓരോന്ന് ഇറങ്ങിക്കോളും"
ഒരു സഹോദരന്‍ തന്റെ പ്രഷര്‍ നില രേഖപ്പെടുത്തി.

പിന്നെ വേഗം തന്നെ രണ്ടു കാലുകള്‍ കൊണ്ട് തുഴഞ്ഞു ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി, ദൈവമേ എണ്ണ തീര്‍ന്നോ?, ഇടത്തേ കാലില്‍ താങ്ങി വണ്ടി ഒന്നു ചരിച്ചു നേരെ നിര്‍ത്തി, ആഞ്ഞൊരടി, ഹൂ .. സ്റ്റാര്‍ട്ട്‌ ആയി, ആക്സിലേറ്റര്‍ മുരുണ്ടി പിടിച്ചു വേഗം ഗെയിറ്റ് കടന്നു. ഇനിയപ്പം വീണ്ടും ഗെയിറ്റ് അടച്ചാലോ, പെട്ട് പോയത് തന്നെ..

ഹോ, ഈ കവര്‍ ഒന്നു തുറന്നു നോക്കാന്‍ എന്താ വഴി, ആലോചിച്ചു തീരും മുമ്പ്, ദേ കിടക്കുന്നു മുന്‍പില്‍ ഒരു ലോറി, പാര്‍ക്ക്‌ ചെയ്തിട്ടിരിക്കുകയാണ്, അതിന്റെ പിന്നില്‍ നിര്‍ത്തി തുറന്നു നോക്കാം, ആരും കാണൂല്ലല്ലോ.

വണ്ടി അവിടെ നിര്‍ത്തി സൈഡ് സ്റ്റാന്‍ഡില്‍ ആക്കി ഇറങ്ങാന്‍ നോക്കിയപ്പോള്‍, പിന്നില്‍ നിന്നും ഒരു മുരള്‍ച്ച " ഡാ പയ്യന്‍സ് അവിടെങ്ങും ഇരുന്നു മുള്ളരുത്‌, നല്ല ചുട്ട അടി കിട്ടും, പറഞ്ഞേക്കാം". ഒരു തടിയന്‍, കൈയുള്ള ബനിയനും കള്ളി മുണ്ടും,കണ്ടിട്ട് അങ്ങാടിയിലെ ജയനെ പോലെയുണ്ട്,
പോയേക്കാം, വെറുതെ എന്തിന്നാ വല്ലവന്റെയും കൈക്ക് പണിയുണ്ടാക്കുന്നത്‌.

ഭാഗ്യം വണ്ടി ഓഫായിട്ടില്ല,വേഗം മുന്നോട്ടെടുത്തു, അല്പം ദേഷ്യം ആക്സിലേറ്ററില്‍ പകര്‍ന്നു ക്ലച്ചു പിടിച്ചു നന്നായിട്ടൊന്നു മുരുണ്ടി , കുട്ടിയേയും കൊണ്ട് നടന്നു പോവുകയായിരുന്ന ചേച്ചി ഒന്നു ഞെട്ടി, അവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതിനു മുന്‍പേ വണ്ടി പറത്തി വിട്ടു.

ഹെന്റെ ദൈവമേ ഈ കവര്‍ ഒന്നു തുറന്നു നോക്കാന്‍ ഒരു രക്ഷയുമില്ലേ?എത്ര രൂപയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചു മനസ്സമാധാനം ആയേനെ, നാശം.

" ചോരീ ചോരീ, ചുപ്കെ ചുപ്കെ " മൊബൈല്‍ റിംഗ് ചെയ്യുന്നു, ആരാണപ്പാ ഈ നേരത്ത് വിളിക്കുന്നത്‌, കഷ്ടപ്പെട്ട് പോക്കറ്റില്‍ നിന്നും ഫോണെടുത്തു, സമാധാനം, നിലത്തു വീണു വീണ് ഫോണിന്റെ ഡിസ്പ്ലേ പോയിക്കിട്ടിയത് കൊണ്ട് ആരാ വിളിക്കുന്നത് എന്ന് മനസ്സിലാവില്ല.
"ഹലോ"..

"ഇതെവിടെ പോയി കിടക്കാണ് പന്നീടെ മോനേ, കടയില്‍ ആള്‍ക്കാര്‍ വന്നോണ്ട് നിക്കാ"

"ചേട്ടാ ഞാനിതാ എത്തിപ്പോയി, ഗെയിറ്റ് കുടുങ്ങിയതാ "

കുറച്ചൂടി കനത്തില്‍ രണ്ടു വാക്ക് കൂടി പറഞ്ഞു, മുഖത്തടിച്ച പോലെ ഫോണ്‍ വച്ചു.

മുതലാളിയാണ്, മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സമയം ഒന്‍പതാകുന്നു, സാധാരണ എട്ടര ആവുമ്പോഴേക്കും ഞാന്‍ എത്താറുണ്ട്, രാവിലെ എട്ടു മണിക്ക് മുതലാളിയാണ് വന്നു കട തുറക്കുന്നത് , അര മണിക്കൂറോളം മൂപ്പര്‍ അവിടെ ഇരിക്കും, അത് കഴിഞ്ഞു അടുത്ത കടയിലേക്ക് പോകണം.
ഞാനിപ്പോ എന്ത് ചെയ്യാനാ, ഗെയിറ്റ് കുടുങ്ങിയത് എന്റെ തെറ്റാണോ, കുറ്റം റയില്‍വേയുടേതല്ലേ, അല്ല പിന്നെ.

കോര്‍പറേഷന്റെ അടുത്താണ് ഇപ്പോള്‍ പണിക്കു നില്‍ക്കുന്ന ഈ ഫോട്ടോ കോപ്പി സെന്റര്‍ . തിരിച്ചറിയല്‍ കാര്‍ഡ്, ആധാരം, റേഷന്‍ കാര്‍ഡ്, തുടങ്ങി സകല കുന്ത്രാണ്ടങ്ങളും കോപ്പിയെടുക്കാന്‍ രാവിലെ തന്നെ ആള്‍ക്കാര്‍ വന്നു തുടങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍. കട തുറക്കാന്‍ ഒരഞ്ചു മിനുട്ട് വൈകിയാല്‍ മതി, ആള്‍ക്കാര്‍ അടുത്ത കടയിലേക്ക് പോകും. മൊതലാളിക്കു തലപ്രാന്ത് എടുത്തിട്ടുണ്ടാവണം

റോട്ടിലെ സകല കുഴികളും ചാടിച്ചു, അവസാനം കടയെത്തി. ഭാഗ്യം, കടയില്‍ ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് മുതാലാളി എന്നെ കനപ്പിച്ചൊന്നു നോക്കിയതല്ലാതെ തെറിയൊന്നും പറഞ്ഞില്ല.
ആ ഒറ്റ നോട്ടം മതി, എന്റെ ഏഴു തലമുറ മുന്‍പുള്ള പിതാമഹന്മാരുടെ തന്തക്കു വരെ അയാള്‍ മനസ്സില്‍ വിളിച്ചിട്ടുണ്ടാകും, തെണ്ടി..,

" ചേട്ടാ എത്ര നേരമായി നിക്കുന്ന്, ഇന്റെ ആധാരത്തിന്റെ കോപ്പി കിട്ടീല്ലല്ലോ?, ആധാരം എഴുതാനല്ല കോപ്പിയെടുക്കനല്ലേ പറഞ്ഞുള്ളൂ " ഒരുത്തന്‍ തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു.

ഹ ഹ ഹാ, ബെസ്റ്റ് കണ്ണാ ബെസ്റ്റ് , ഞാന്‍ മനസ്സിലൊന്ന് ചിരിച്ചു.

"ഇപ്പം തരാം ചേട്ടാ", മൊതലാളി വിനായ കുനിതനായി ,..., എന്നിട്ട് എന്റെ നേരെ ഗര്‍ജിച്ചു,

"നോക്കി നില്‍ക്കാണ്ട് ആ ആധാരൊന്നു കോപ്പിയെടുത്ത് കൊടുക്കടോ".

ഞാന്‍ വേഗം ആധാരവും വാങ്ങി മെഷീനിന്റെ അടുത്തേക്ക് നീങ്ങി കോപ്പിയെടുക്കാന്‍ തുടങ്ങി, ഭാഗ്യം, മെഷീന്റെ മറവില്‍ ആയതിനാല്‍ മുതലാളിക്ക് എന്നെ കാണാന്‍ കഴിയില്ല. .
ആശ്വാസത്തോടെ ഒന്നു നെടുവീര്‍പ്പിട്ടു, പതിയെ കൈ വീണ്ടും പോക്കറ്റിലെ കവറിലേക്ക് നീണ്ടു.

ഏകദേശം കവറിന്റെ കനം വെച്ച് നോക്കുമ്പോള്‍ ഒരു പത്തു നോട്ടെങ്കിലും കാണും.
ദൈവമേ, നൂറിന്റെതാണെങ്കില്‍, പത്തു നൂറു സമം ആയിരം ഉറുപ്പിക..ഒറപ്പായിട്ടും നൂറിന്റെതായിരിക്കും... എനിക്ക് വയ്യ.., ഞാനിന്നു അടിച്ചു പൊളിച്ചത് തന്നെ..

എന്തായാലും വേണ്ടീല്ല മുട്ടായി തെരൂന്നു ഒരു ജീന്‍സും ടീ ഷര്‍ട്ടും എടുക്കണം, പിന്നെ ഒരു കൂളിംഗ് ഗ്ലാസും, എന്നിട്ട് വേണം സകല എണ്ണത്തിനേയും മുന്‍പില്‍ കൂടി ഒന്നു ചെത്തി നടക്കാന്‍.

"ഇങ്ങ്യെന്തു തോന്യാസോടോ കാണിക്കുന്നത്"
പെരടിക്ക് ശക്തമായ ഒരു തോണ്ടല്‍ കിട്ടി, മുതലാളിയാണ്, കാര്യം മനസ്സില്ലായി,
മെഷീനില്‍ നിന്നും തുരു തുരെ കോപ്പി വന്നോണ്ടിരിക്കുന്നു, ദൈവമേ ഒരു കോപ്പി വേണ്ടെടുത്തു പത്തു കോപ്പിയാണ് അടിച്ചത്, പണി പാളി ...,

"ബാക്കി വയ്ന്നേരം വന്നിട്ട് പറയാം" മുഴുവന്‍ ഇപ്പൊ പറയാന്‍ സമയം ഇല്ലാത്തതിനാല്‍ മുതാളി ബേഗും തൂക്കി അടുത്ത വിള നിലയത്തിലേക്ക് തിരിച്ചു.

ഇന്നത്തെ കൂലി ഊ..ഞ്ഞാലടിയത് തന്നെ. പ്രശ്നമില്ലെന്നെ, കാശല്ലേ കയ്യില്‍, ഒരു നൂറ്റന്പതു പോയാല്‍ ആയിരം വേറെ വരും, അല്ല പിന്നെ.

കുറച്ചു കാശ് കയ്യില്‍ വന്നാല്‍ പിന്നെ മനുഷ്യന്മാര്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസംതന്നെയാണ്, കാശ് ആരാ മോന്‍.

കടയിലെ തിരക്ക് കുറഞ്ഞു വന്നു,

"ഡാ നാസ്ത കഴിക്കേണ്ടെ?,സമയമായി, വാ രണ്ടു പൊറോട്ട മാര്‍ക്കടിക്കാം "
അടുത്ത കടയിലെ സുഹൃത്താണ്, ദിവസവും ഈ നേരത്താണ് നാസ്ത കഴിക്കാറ്, പത്തു ഉര്‍പ്യേക്ക് രണ്ടു പൊറാട്ടയും കുറച്ചു ചാറും, ഇതാണ് നാസ്ത.

" അല്ലാ, ങ്ങി ഏതു ലോകത്താ, വേഗം പോയിക്കില്ലേ പൊറാട്ട തീര്‍ന്നു പോകും, വേഗം വാ"

" അവിടെ പൊറോട്ട തീര്‍ന്നാല്‍ തീരട്ടെടോ, ങ്ങി പേടിക്കണ്ട, ഇന്ന് മ്മക്ക് പാരഗണില്‍ പോയി ചിക്കന്‍ ബിരിയാണി അടിക്ക്യാന്നു".

" ഹ ഹ ഹാ, ചിക്കന്‍ ബിരിയാണിയോ... നെനക്കെന്താ ലോട്ടറി അടിച്ചോ?... ഹ ഹ ഹാ .." അവന്‍ നന്നായി ഒന്ന് ചിരിച്ചു.

വിവരമില്ലാത്തവന്‍, അവനുണ്ടോ അറിയുന്നു, ഒരാഴ്ച മുഴുവന്‍ ബിരിയാണി കഴിക്കാനുള്ള കാശ് എന്റെരുത്തുണ്ടെന്നു. ഏതായാലും ഇപ്പം അവനതൊന്നും അറിയണ്ട, പിന്നെ ആവട്ടെ.

കട മുഴുവനായി അടച്ചില്ല, ഷട്ടര്‍ പകുതി മാത്രം താഴ്ത്തി, കസ്ടമേസ് ആരെങ്കിലും വന്നാല്‍ അവിടെ തന്നെ കാത്തു നില്‍ക്കും. അതാണ്‌ അതിന്റെ ഗുട്ടന്‍സ്.

വേഗം കണാരേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. അഞ്ചു മിനിട്ട് നടക്കണം, കോര്‍പറേഷന്റെ ഇടത്തെ സൈഡിലൂടെ ഒരിട വഴിയുണ്ട്, അതിലൂടെ പോയാല്‍ നേരെ കണാരേട്ടന്റെ ഹോട്ടലില്‍ എത്തും. നമ്മളെ പോലത്തെ ആള്‍ക്കാരുടെ ബഡ്ജെറ്റില്‍ ഒതുങ്ങുന്ന വിലയായത് കൊണ്ട് ഒരു വിധം സാധാരണക്കാരൊക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കാറ്.

കടയിലെത്തി, സാമാന്യം നല്ല തിരക്കുണ്ട്, ഡ്രൈവര്‍മാര്‍ ആണ് കൂടുതലും.

"കണാരേട്ട, രണ്ടു പ്ലേറ്റ് പൊറോട്ട മാര്‍ക്ക്", സുഹൃത്ത് വേഗം തന്നെ ഓര്‍ഡര്‍ കൊടുത്തു.

"ഇങ്ങക്ക് ഇപ്പാണോ വരാന്‍ കണ്ടത്, നാലു ആള്‍ക്കാര് ചോറ് തിന്നാന്‍ വരണ സമയത്താ ഓന്റെ ഒരു പൊറോട്ട മാര്‍ക്ക്", അമ്മൂലക്യെങ്ങാനും പോയിരിക്കടോ, ന്നിട്ട് വേഗം കഴിച്ചിട്ട് സ്ഥലം വിട്ടോണം " കണാരേട്ടന്‍ തന്റെ നിലപാട് വ്യക്തമാക്കി.

എന്റെ ആത്മരോഷം കത്തി കയറി, മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ അതിലും അധികം വയറു കത്തിക്കാളുന്നുണ്ട്, അതിനാല്‍ ആത്മരോഷവും വിശപ്പും ഒരുമിച്ചു അടക്കാന്‍ തീരുമാനിക്കേണ്ടി വന്നു.

കണാരേട്ടന്‍ തന്ന രണ്ടു പൊറോട്ട വേഗം തന്നെ അകത്താക്കി, ഓരോ ഗ്ലാസ് വെള്ളോം കുടിച്ചു, എഴുന്നേറ്റു കൈ കഴുകി, ഇരുപതു രൂപ മേശമേല്‍ വച്ച് വേഗം അവിടെ നിന്നും ഇറങ്ങി.

" കണാരേട്ടാ പീട്യ വേഗം പൂട്ടിക്കോ, സമരക്കാരും പോലീസും തമ്മില്‍ അടി തൊടങ്ങീട്ട്ണ്ട്" ഇന്നേതായാലും ഇനി ഹര്‍ത്താല്‍ ആയിരിക്കും., ചോറ് തിന്നാനായി അങ്ങോട്ടേക്ക് വന്നയാള്‍ കണാരേട്ടനോടും പിന്നെ അവിടെ ഇരുന്ന എല്ലാവരോടുമായി ഇന്നത്തെ കാലാവസ്ഥ പ്രഖ്യാപിച്ചു.

"ചതിച്ചല്ലോ ദൈവമേ " കണാരേട്ടന്‍ തലയില്‍ കൈ വെച്ച് പോയി, "ഇപ്പണ്ടാര കാലന്മാരെ കൊണ്ട് പൊറുതി മുട്ട്യല്ലോ, ഹര്‍ത്താലും കര്‍ത്താലും.., ഇയ്യ ചോറൊക്കെ ഞാനെന്തക്കും എന്റീശ്വരാ.."

"എടാ വേഗം പോകാം, അടി തുടക്കത്തിലേ കാണാല്ലോ", സുഹൃത്ത് ആവേശത്തോടെ പറഞ്ഞു, ഞങ്ങള്‍ വേഗം കോര്‍പരേഷന്റെ അടുത്തേക്ക് ഓടി.

കാര്യപരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും തുടങ്ങീട്ടുണ്ട്. രാവിലെ വരുമ്പോള്‍ കോര്‍പരേഷന്റെ മുന്നില്‍ സമരക്കാര്‍ ഇരിക്കുന്നതും, അവരുടെ നേതാവ് ഘോര ഘോരമായി പ്രസംഗിക്കുന്നതും കണ്ടിരുന്നു, അതിവിടത്തെ സാധാരണ കാഴ്ച ആണെങ്കിലും, അടി പൊട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമരക്കാര്‍ കോര്‍പരേഷന്റെ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് അടി തുടങ്ങിയതെന്ന് കണ്ടു രസിച്ചു നിന്നിരുന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.

പോലീസുകാര്‍ ലാത്തിച്ചാര്‍ജ് തുടങ്ങി, അതിനെതിരെ സമരക്കാര്‍ കല്ലേറും തുടങ്ങി. ഞങ്ങള്‍ കാഴ്ചക്കാരായി ഒരു വശത്തേക്ക് നീങ്ങി നിന്നു. രണ്ടു കൂട്ടരും നന്നായി അധ്വാനിക്കുന്നുണ്ട്, ടീവിക്കാരും, പത്രക്കാരും എല്ലാവരും എത്തിയിട്ടുണ്ട്, മൊത്തം ഒരു ഉത്സവത്തിന്റെ ആളുണ്ട്. പോലീസുകാര്‍ എന്റെ കടയുടെ അടുത്തായാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ദൈവമേ...., കടയുടെ ഷട്ടര്‍ മുഴുവനും താഴ്ത്തിയിട്ടില്ല, കാഴ്ച കണ്ടു നിന്നപ്പോള്‍ ആ കാര്യം മറന്നു പോയിരുന്നു. കഷ്ട കാലം കൂടെ തന്നെയുണ്ട്, ഏതെങ്കിലും സാമദ്രോഹി ഉന്നം നോക്കിയാല്‍ കടയുടെ ഗ്ലാസ്‌ തവിട് പൊടിയായത് തന്നെ, അല്ലെങ്കിലും സമരക്കാര്‍ക്ക് കടയുടെയും വാഹനങ്ങളുടെയും ഗ്ലാസ്‌ തല്ലിപ്പൊളിക്കുന്നത് ഒരു ഹരമുള്ള പരിപാടിയാണ്. മുതലാളിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു,
ഞാന്‍ വേഗം കടയിലേക്ക് പോകാനൊരുങ്ങി, പക്ഷെ സുഹൃത്ത് എന്നെ തടഞ്ഞു, " എടാ അങ്ങോട്ട്‌ പോകണ്ട, പോലീസുകാരോട് ചുട്ട അടി കിട്ടും"
പോലീസുകാര്‍ ആരെയും അവര്‍ അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല. ഇപ്പൊ എന്താ ചെയ്യ, ദൈവമേ ആ ഷട്ടര്‍ ഒന്ന് താഴ്ത്തിയാല്‍ മതിയായിരുന്നു.

കൂടുതല്‍ സമരക്കാര്‍ കൂടി എവിടെ നിന്നോ വന്നു, അവര്‍ പോലീസിനു നേരെ അതി ഗമ്പീരമായി കല്ലേറ് തുടങ്ങി, പോലീസുകാര്‍ ലാത്തിച്ചാര്‍ജ് ഒന്ന് കൂടി ഉഷാറാക്കി.പോലീസുകാരുടെ അടി കിട്ടുമ്പോഴും ചില നാളത്തെ നേതാക്കള്‍ ക്യാമറക്ക്‌ മുഖം കൊടുക്കാന്‍ മറക്കുന്നില്ല.

പോലീസുകാരുടെ ശ്രദ്ധ സമരക്കാരിലേക്കായ തക്കത്തിന് ഞാന്‍ കട ലക്ഷ്യമാക്കി ഓടി, ഒരു കുതിപ്പിന് അവിടെ എത്തി, എല്ലാ ശക്തിയും എടുത്ത് ആഞ്ഞൊരു വലി, ഷട്ടര്‍ പടക്കോം എന്ന് നിലത്തു പതിച്ചു, ഹാവൂ ... രക്ഷപെട്ടു, ഇനി ഏതായാലും മുതലാളിയെ പേടിക്കേണ്ടല്ലോ.

മെല്ലെ തിരിഞ്ഞു നടന്നു.

പെട്ടെന്നാണ് കീശയിലെ കവറിന്റെ കാര്യം ഓര്‍മ്മ വന്നത്, ദൈവമേ, ഒരു ചാന്‍സ് കിട്ടുന്നില്ലലോ ഇതൊന്നു തുറന്നു നോക്കാന്‍; ഒരു വഴി കാണിക്കണേ എന്റെ പൊന്നു തമ്പുരാനെ ..

നടന്നു സുഹൃത്തിന്റെ അടുത്തെത്തി, " നീയെവിടെ പോയതായിരുന്നെടാ, പോലീസുകാര്‍ നന്നായി മേയുന്നുണ്ട്" അവനു നല്ല ആവേശം.ഞങ്ങള്‍ വീണ്ടും കാഴ്ച കാണാന്‍ തുടങ്ങി.

പ്പ്ടോം.....

ഒരുഗ്രന്‍ കരിങ്കല്ല് നേരെ വന്നു കൊണ്ടത്‌ എന്റെ നെറ്റിക്ക് .... ആ...ഹ് ... അലര്‍ച്ചയോടെ ഞാന്‍ പിന്നോട്ടേക്ക് വീഴാന്‍ പോയി, ഇത് കണ്ട സുഹൃത്ത്‌ പെട്ടെന്ന് എന്നെ താങ്ങി പിടിച്ചു, ചോര കുടു കുടാന്നു ഒഴുകാന്‍ തുടങ്ങി, ഞാന്‍ ഞാന്‍ കൈ രണ്ടും നെറ്റിയില്‍ പൊത്തി പിടിച്ചു , ചോര നില്‍ക്കുന്നില്ല, തല ചുറ്റുന്നു, തൊണ്ട വരണ്ടുണങ്ങി, ശരീരം മുഴുവന്‍ കുഴഞ്ഞു തുടങ്ങി, അവന്റെ കയ്യില്‍ നിന്നും ഞാന്‍ ഊര്‍ന്നൂര്‍ന്നു നിലത്തോട്ടു വീണു.

ബോധം മറഞ്ഞു തുടങ്ങി, നീലാകാശം കറുത്ത് ഇരുണ്ടു വരുന്നു. സമരക്കാരും, പോലീസുക്കാരും, ക്യാമറക്കാരും, പത്രക്കാരും, കാഴ്ചക്കാരും, എല്ലാം എന്റെ നേരെ പഞ്ഞടുക്കുന്നതായി തോന്നി.

ബോധം പൂര്‍ണമായി മാഞ്ഞു, കൈ അറിയാതെ വീണ്ടും പാന്റിന്റെ പോക്കറ്റിലേക്കു നീങ്ങി...

(ശുഭം?)
Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



Sunday 28 October 2012

താറാവ്‌ (കഥ) - ശ്രീ. ജോയ് എബ്രാഹം

അന്ന് തുലാം ഒന്നാം തിയ്യതി ആയിരുന്നു . ഇടിയും , മിന്നലും കൂടിക്കലര്‍ന്ന മഴയിലുടെ ഒരു കണക്കിനാണ് വീട്ടില്‍ എത്തിയത് . നനഞ്ഞ ഉടുപ്പുകള്‍ മാറ്റുന്നതിനിടയില്‍ സുമ വന്നു പറഞ്ഞു
" നമ്മുടെ താറാവ്‌ ഒന്ന് രണ്ടു തവണ വന്നിരുന്നു , ഒന്നും പറയാതെ പെട്ടെന്ന് തന്നെ പോയി , എന്തോ പ്രശ്നം ഉണ്ടെന്നു തോന്നി ".
"ശരി നീ പോയി ചായ എടുക്കു , തണുത്തിട്ട് വയ്യ".
ശെടാ, ഞാന്‍ പലവട്ടം സുമയോട് പറഞ്ഞിട്ടുള്ളതാണ് അവനെ താറാവ്‌ എന്ന് വിളിക്കരുത് എന്ന് . എന്നാലും എന്തായിരിക്കും...? ഒന്നവന്റെ വീട് വരെ പോകാം എന്ന് കരുതി കൈലി ഉടുക്കുമ്പോള്‍ സുമ ചായ കൊണ്ടുവന്നു .
" എന്തിനാ ഈ മഴയത്ത് ? നാളെ അവധിയല്ലേ ? അപ്പൊ കാണാം ".

അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് മഴയിലേക്കിറങ്ങി .അവന്റെ വീട്ടിലേക്കു അത്ര ദൂരം ഇല്ലെങ്കിലും , തൊട്ടു വരമ്പിലൂടെ നടക്കാന്‍ നന്നേ പാടുപെട്ടു .എന്നെ കണ്ട ഉടന്‍ അവന്‍ വെളിയിലേക്ക് ഓടിവന്നു. "എന്തിനാ കുഞ്ഞേ മഴ നനയുന്നത് , ഞാന്‍ അങ്ങോട്ട്‌ വരികയല്ലേ?".
"അത് സാരമില്ല ചേട്ടാ , ഞാന്‍ ആകെ സങ്കടത്തിലാണ് ".
"നീ എന്താ പ്രശ്നം എന്ന് പറയൂ ".
"ചേട്ടന്‍ അകത്തോട്ട് കയറി ഇരിക്ക് , കുറെ സംസാരിക്കാനുണ്ട് ".
അവന്‍ സംസാരിച്ചു തുടങ്ങി ..എല്ലാവരും അവനെ താറാവ്‌ എന്ന് വിളിക്കുന്നത്‌ ഒരു കണക്കിന് അവനിഷ്ടമാണ്. കാരണം താറാവുകളെ അവനൊത്തിരി ഇഷ്ടമാണ് . നാട്ടിലുള്ള എല്ലാവരും ആദ്യമൊക്കെ പറഞ്ഞു , കുഞ്ഞേ താറാവിനെ വളര്‍ത്തേണ്ട , വസന്ത രോഗം വന്നാല്‍ എല്ലാം ഒറ്റ അടിക്കു ചത്ത്‌ പോകും എന്നെല്ലാം , പക്ഷെ കുഞ്ഞു അതിനൊന്നും ചെവി കൊടുത്തില്ല .വയ്പിന്‍ കരയില്‍ പോയി പല പ്രാവശ്യമായി അഞ്ഞൂറ് താറാവ്‌ കുഞ്ഞുങ്ങളെ കൊണ്ടുവന്നു .എല്ലാ ദിവസവും അതി രാവിലെ താറാവുകളെ കായലില്‍ ഇറക്കി വിടും , എന്നിട്ട് ചെറിയ കൊതുമ്പു വഞ്ചിയില്‍ അതിനെ എല്ലാം ചുറ്റി വഞ്ചി തുഴയും . താറാവുകളെ കൂട്ടില്‍ കയറ്റുന്ന സമയം വളരെ കൃത്യമാണ് , കാരണം ജന ശതാബ്ധി എക്സ്പ്രസ്സ്‌ കുഞ്ഞിന്റെ വീടിനു മുന്നിലൂടെയാണ്‌ പാഞ്ഞു പോകുന്നത് , അതൊരിക്കലും സമയം തെറ്റിക്കാറില്ല. ആറു മാസം കൊണ്ട് താറാവുകള്‍ എല്ലാം മുട്ടയിടാന്‍ തുടങ്ങി . കുഞ്ഞിനു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. എങ്ങനെ പോയാലും ഇരുന്നൂറു മുട്ടയെങ്കിലും ദിവസവും കിട്ടും. ഒരു കാര്യം മാത്രം കുഞ്ഞു ചെയ്യില്ലായിരുന്നു , ഇറച്ചിക്കായി താറാവിനെ വില്‍ക്കില്ലായിരുന്നു, അതിനു പലര്‍ക്കും അവനോടു കെറുവ് ഉണ്ടായിരുന്നു .പൂവന്‍ താറാവ്‌ ആകെ ഇരുപതെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു , അതില്‍ അവനിഷ്ടപെട്ട താറാവിനെ അവന്‍ കണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്‌ , കുഞ്ഞിന്റെ കെട്ടിയോള്‍ക്ക് അതത്ര പിടിച്ചില്ലെങ്കിലും , കുഞ്ഞു അത് കാര്യമാക്കിയില്ല .
പ്രശ്നം അതൊന്നുമല്ല , രണ്ടു ദിവസമായി അവന്റെ കണ്ണന്‍ താറാവിനേയും, ഒരു പിട താറാവിനേയും കാണാനില്ല .കുഞ്ഞു രണ്ടു ദിവസമായി ഉറങ്ങിയിട്ട് , മറ്റു താറാവുകളെ കായലില്‍ മേയ്ക്കാനും കൊണ്ട് പോകുന്നില്ല ...ജന ശതാബ്ധി എക്സ്പ്രസ്സ്‌ മാത്രം കൃത്യമായി ഓടിക്കൊണ്ടിരുന്നു .
ഞാന്‍ പറഞ്ഞു ,
"കുഞ്ഞേ നീ മക്കള്‍ ഒളിച്ചോടിയത്‌ പോലെ ഇരുന്നു സമയം കളയല്ലേ , ബാക്കിയുള്ള താറാവിനെ ശ്രദ്ധിക്കു ."
"അതല്ല സാറെ അവ അങ്ങനെ ഒളിച്ചു പോയതൊന്നും അല്ല , ആരോ തട്ടിക്കൊണ്ടു പോയതാണ് , ഞാന്‍ കണ്ടു പിടിക്കും , അപ്പോഴാണ് അവന്മാര്‍ കുഞ്ഞിനെ ശരിക്കും അറിയൂ ".
"എന്താ കുഞ്ഞേ , ആരു കൊണ്ട് പോകാനാണ് ".
"സാറ് കണ്ടിട്ടില്ലേ , എന്നെ താറാവ്‌ എന്ന് വിളിച്ചു കളിയാക്കുന്ന കുറെ എന്താരവന്മാര് , അതില്‍ ആ തൊമ്മന്‍ ചേട്ടന്റെ മോന്‍ ഇല്ലേ , ആ നാശം പിടിച്ച ജിമ്മി , അവനായിരിക്കും ഇതിനു പിന്നില്‍ ."
"ഏയ്‌ , അവന്‍ ചെയ്യില്ല , ഏതായാലും നീ എല്ലാ ദിവസവും രാത്രി കരുതിയിരിക്കണം , നമുക്ക് കണ്ടു പിടിക്കാം .
"ഞാന്‍ ഇറങ്ങുകയാണ് ."
മഴ തോര്‍ന്നു തുടങ്ങി , മനസ്സില്‍ അപ്പോഴും കുഞ്ഞിന്റെ എല്ലാം നഷ്ട്ടപെട്ടത് പോലെയുള്ള മുഖം ആയിരുന്നു .
ഒന്നുറക്കം പിടിച്ചു തുടങ്ങിയതെ ഉള്ളു , കാളിംഗ് ബെല്‍ തുടരെ അടിക്കുന്നത് കേട്ടാണ് ചാടി എഴുന്നേറ്റത്..വാതില്‍ തുറന്നപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കുഞ്ഞു .
" എന്താടാ .."
'സാറെ , ആളെ പിടികിട്ടി , ഞാന്‍ പറഞ്ഞ ജിമ്മിയല്ല , ഒരു മലമ്പാമ്പ് , ഒരു താറാവിനെ വിഴുങ്ങി അവിടെ കൂട്ടില്‍ കിടക്കുന്നു , എനിക്ക് പേടിയാകുന്നു സാറെ , ഇനി എന്താ ചെയ്യുക , എല്ലാത്തിനെയും പാമ്പ്‌ തിന്നു തീര്‍ക്കും .."
"നീ സമാധാനിക്ക്‌, ഞാന്‍ ജിമ്മിയെ ഒന്ന് വിളിച്ചു നോക്കട്ടെ , അവന്റെ വീട്ടില്‍ നടന്‍ തോക്കുണ്ട് ".
വളരെ പെട്ടെന്ന് ആളുകള്‍ ഓടിക്കൂടി , ജിമ്മി തോക്കുമായി വന്നു ..ജിമ്മി കുഞ്ഞിനോട് പറഞ്ഞു " എന്നാലും ഞാന്‍ താറാവിനെ കട്ടു എന്ന് ചേട്ടന്‍ പറഞ്ഞില്ലേ , ഞാന്‍ വെടി വെക്കാം പക്ഷെ ഒരു കണ്ടിഷന്‍ , പാമ്പിനെ ഞാന്‍ എടുക്കും ."
ഞാന്‍ വല്ലാതെയായി , ഇവനെന്തിനാണ് പാമ്പിനെ ,
" ബെന്നി നിനക്കെന്തിനാടാ പാമ്പിനെ ".
അവന്റെ ഉത്തരം വളരെ ലളിതമായിരുന്നു , " പെരുമ്പാമ്പിന്റെ ഇറച്ചി താറാവ്‌ ഇരച്യേക്കാള്‍ ഉഗ്രനാണ് , ഏതായാലും കുഞ്ഞു ചേട്ടന്‍ അതില്‍ നിന്ന് ഒരു പീസ് എങ്കിലും കഴിക്കണം ".
കുഞ്ഞു മറുപടി ഒന്നും പറഞ്ഞില്ല , എന്നാലും പാമ്പ്‌ എന്നോട് ഈ ചതി ചെയ്തല്ലോ ...


Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



Sunday 21 October 2012

അവസ്ഥാന്തരങ്ങള്‍ (കവിത) - ശ്രീ. അനീഷ്‌ മാത്യു

മരണത്തിനു മുന്‍പേ
ഞാന്‍ ഇങ്ങനെ കുറിക്കുന്നു
ജീവിതം നേട്ടങ്ങളില്‍ നിന്നും അല്ല
നഷ്ടങ്ങളില്‍ നിന്നുമാണ്
മഹത്വവല്‍കരിക്കപെടുന്നത്
ഒരിക്കല്‍ കഥ പറഞ്ഞ് ,
ചിരിപ്പിച്ച് , ചിന്തിപ്പിച്ച്
ഉറങ്ങിപ്പോകുന്ന രാവ്
പ്രഭാതത്തില്‍ നേടുകയല്ല
നഷ്ടപെടുകയാണ് ചെയ്യുന്നത് 

Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



ആംഗ്രി ബേര്‍ഡ് - ഗെയിം

ആംഗ്രി ബേര്‍ഡ് - ഗെയിം 
 വളരെ പ്രശസ്തമായ ആംഗ്രി ബേര്‍ഡ് ഗെയിമിന്റെ ഒരു പതിപ്പാണ്‌ ഇവിടെ നല്‍കിയിരിക്കുന്നത്. പക്ഷികളുടെ മുട്ടകള്‍ കട്ടു തിന്ന പന്നികളോട് പക്ഷികള്‍ വല്ലാതെ ദേഷ്യപ്പെട്ടിരിക്കുകയാണ്. ഈ പക്ഷികളെ തന്നിരിക്കുന്ന കവണ ഉപയോഗിച്ചു ലക്ഷ്യത്തിലേക്ക് തൊടുത്തു വിടുക. ഉന്നം കൃത്യമാണെങ്കില്‍ അത് ചെന്ന് വീഴുന്ന ശത്രുക്കള്‍ നശിപ്പിക്കപ്പെടും. തൊടുത്തു വിടുന്ന പക്ഷികളുടെ സ്വഭാവമനുസരിച്ച് അവയ്ക്ക് വ്യത്യസ്ത പ്രഹരശേഷിയാണ് ഉള്ളത്. ഉദാഹരണമായി ഒരു പ്രത്യേക നിറത്തിലുള്ള പക്ഷിയെ തൊടുത്തു വിട്ടതിനു ശേഷം നിങ്ങളുടെ മൗസ് കൊണ്ട് വീണ്ടും ക്ലിക്ക് ചെയ്‌താല്‍ അത് ഒന്നില്‍ കൂടുതല്‍ പക്ഷികളായി മാറി വ്യത്യസ്ത ലക്ഷ്യങ്ങളില്‍ വന്നു വീഴുന്നു. ഇങ്ങനെ ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ ഭേദിക്കാം. അത് കൊണ്ട് തന്നെ തൊടുത്തു വിടുവാന്‍ കുറച്ചു പക്ഷികളെ ഉള്ളു എന്ന് കരുതി വിഷമിക്കേണ്ടതില്ല!!!
ഈ ഗെയിം അല്‍പ്പം സൈസ് കൂടുതല്‍ ഉള്ളതിനാല്‍ ഇത് ലോഡ് ചെയ്യാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരും. എന്നാല്‍ തുടര്‍ന്നുള്ള നിങ്ങളുടെ ഓരോ സന്ദര്‍ശനത്തിലും ഈ കാത്തിരിപ്പ് ആവശ്യമായി വരില്ല. അതിനാല്‍ തന്നെ ഈ പേജില്‍ നിന്നും വിട്ടു പോകുമ്പോള്‍ നിങ്ങള്‍ ഏതു സ്റ്റേജില്‍ ആണോ കളി അവസാനിപ്പിച്ചത് അതെ സ്റ്റേജില്‍ തന്നെ തുടര്‍ സന്ദര്‍ശനത്തില്‍ കളി പുനരാരംഭിക്കാം . 


Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



ആംഗ്രി ബേര്‍ഡ് കാനന്‍ - ഗെയിം

ആംഗ്രി ബേര്‍ഡ് കാനന്‍ 3- ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ആംഗ്രി ബേര്‍ഡ് ഹണ്ടര്‍ - ഗെയിം

ആംഗ്രി ബേര്‍ഡ് ഹണ്ടര്‍ - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ആകാശയാനം - ഗെയിം

ആകാശയാനം - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

കൂട്ട് കൂടുന്ന കുതിര

കൂട്ട് കൂടുന്ന കുതിര
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

എന്റെ സ്വന്തം നീല പക്ഷി

എന്റെ സ്വന്തം നീല പക്ഷി
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ലൈവ് NSE - BSE ഇന്ത്യന്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റ്

എന്റെ സ്വന്തം പൂച്ച

എന്റെ സ്വന്തം പൂച്ച
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

3ഡി മോട്ടോര്‍ ബൈക്ക് മത്സരം - ഗെയിം

3ഡി മോട്ടോര്‍ ബൈക്ക് മത്സരം - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

മൌസിന് നേരെ നീങ്ങുന്ന മത്സ്യങ്ങള്‍

മൌസിന് നേരെ നീങ്ങുന്ന മത്സ്യങ്ങള്‍
(ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

പാര്‍ക്കിംഗ് സോണ്‍ - ഗെയിം

പാര്‍ക്കിംഗ് സോണ്‍ - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

നാല് ചക്രത്തിനോടുള്ള ഭ്രാന്ത് - ഗെയിം

നാല് ചക്രത്തിനോടുള്ള ഭ്രാന്ത് - ഗെയിം
(ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ലക്ഷ്യത്തിലേക്ക് വെടി വയ്ക്കാം

ലക്ഷ്യത്തിലേക്ക് വെടി വയ്ക്കാം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ലവ് കാല്‍കുലേറ്റര്‍ - സ്നേഹം കൂട്ടി നോക്കുന്ന യന്ത്രം

ലവ് കാല്‍കുലേറ്റര്‍ - സ്നേഹം കൂട്ടി നോക്കുന്ന യന്ത്രം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ഡെയര്‍ ഡെവിള്‍ ബൈക്ക് ജമ്പ് ഗെയിം

ഡെയര്‍ ഡെവിള്‍ ബൈക്ക് ജമ്പ് ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ഹെലികോപ്റ്റര്‍ ഗെയിം

ഹെലികോപ്റ്റര്‍ ഗെയിം 
(ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

സംസാരിക്കുന്ന ടോം ക്യാറ്റ്

സംസാരിക്കുന്ന ടോം ക്യാറ്റ് 
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ബി. എം. എസ്. എക്സ്ട്രീം - ഗെയിം

ബി. എം. എസ്. എക്സ്ട്രീം - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ഐസ് റെയ്സര്‍ ഗെയിം

ഐസ് റെയ്സര്‍ ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ബൌളിംഗ് ഗെയിം

ബൌളിംഗ് ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

വേള്‍ഡ് ഹാര്‍ഡസ്റ്റ് ഗെയിം

വേള്‍ഡ് ഹാര്‍ഡസ്റ്റ് ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ദി ഇഡിയറ്റ് ടെസ്റ്റ്‌ - ഗെയിം

ദി ഇഡിയറ്റ് ടെസ്റ്റ്‌ - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

റണ്ണിംഗ് ഫ്രീ - ഗെയിം

റണ്ണിംഗ് ഫ്രീ - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

മാക്സ് ഡേര്‍ട്ട് ബൈക്ക് 2 - ഗെയിം

മാക്സ് ഡേര്‍ട്ട് ബൈക്ക് 2 - ഗെയിം
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )

ക്രെയ്സി പോലീസ് കാര്‍ (ഗെയിം)

ക്രെയ്സി പോലീസ് കാര്‍ (ഗെയിം)
 (ഈ പേജ് നിര്‍മ്മാണ ഘട്ടത്തിലാണ് . ദയവായി കാത്തിരിക്കുക  )
Related Posts Plugin for WordPress, Blogger...