ഏപ്രിൽ,
നീ ഞങ്ങൾക്ക് ....
വിരഹത്തിന്റെ മഹാനൊമ്പരം
ഏറെ വിലപ്പെട്ട , ഞങ്ങളുടെ പൊന്നോമനയെ
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം
കവർന്നെടുത്ത് ,
നീ ഒരു ചോരനായി പതുങ്ങിക്കടന്നു.
ഏപ്രിൽ,
നീ ഞങ്ങൾക്ക് ....
വിരഹത്തിന്റെ മഹാനൊമ്പരം
ഏറെ വിലപ്പെട്ട , ഞങ്ങളുടെ പൊന്നോമനയെ
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം
കവർന്നെടുത്ത് ,
നീ ഒരു ചോരനായി പതുങ്ങിക്കടന്നു.
ഏപ്രിൽ,
നിന്റെ ഓർമ്മകളിൽ
അലകടലിന്റെ ഇരമ്പൽ മാത്രം
ഹൃദയാകാശം നിറയെ തണുത്തു മരവിച്ച
അലകടലിന്റെ ഇരമ്പൽ മാത്രം
ഹൃദയാകാശം നിറയെ തണുത്തു മരവിച്ച
ഒരു കുഞ്ഞുമുഖം
അന്തരാത്മാവിലെവിടെയോ
അന്തരാത്മാവിലെവിടെയോ
ഒരു വസന്തകുസുമത്തിന്റെ
കൊഴിഞ്ഞ ദലമർമ്മരങ്ങൾ.
നിഴലും, നിലാവും, നറുപുഷ്പഗന്ധവും
തുമ്പികളുടെ കിന്നാരവും
പൂവിളിയൊച്ചയും വീണ്ടുമിവിടെ
മടങ്ങിയെത്തുമ്പോൾ
തൊണ്ടയിൽ കനത്തു വിങ്ങുന്നു ഒരായിരം
കൊഴിഞ്ഞ ദലമർമ്മരങ്ങൾ.
നിഴലും, നിലാവും, നറുപുഷ്പഗന്ധവും
തുമ്പികളുടെ കിന്നാരവും
പൂവിളിയൊച്ചയും വീണ്ടുമിവിടെ
മടങ്ങിയെത്തുമ്പോൾ
തൊണ്ടയിൽ കനത്തു വിങ്ങുന്നു ഒരായിരം
ഗദ്ഗദങ്ങളുടെ മഹാഹിമശൈലം.
ഏപ്രിൽ,
നിന്നെക്കുറിച്ചുള്ള
ചിന്തകളിൽ നിറയുന്നു
കടൽത്തിരകളെടുത്തു
പോകുന്ന ഒരു ദീന വിലാപം
ചിര പരിചിതമായ ഒരു കളിചിരിനാദം
അങ്ങകലെ മാഞ്ഞകലുന്ന
ഒരു വിഷാദ മന്ദസ്മിതം.
ആണ്ടോടാണ്ടിൽ നിന്റെയോർമ്മയിൽ
ഒരൊപ്പീസു ചൊല്ലൽ,
പിന്നെ, ഇളം കാറ്റിൽ
അണയാതെ ജ്വലിക്കുന്ന
മെഴുതിരി നാളങ്ങൾ,
അൾത്താരയിൽ ഒഴുകി നിറയുന്ന
പ്രിയ പുത്രന്റെ നിറവചനങ്ങൾ
എല്ലാത്തിനും സാക്ഷിയായി
നിവർത്തിയ നോട്ടുബുക്കിൽ
അവസാനം കുറിച്ച വാക്കുകൾ
ഉള്ളിൽ ഉരുകിയുതിരുന്ന
അശ്രുകണങ്ങൾ......
ഏപ്രിൽ,
ഒന്നൊന്നായി കടന്നു പോകുന്ന
നിന്റെയോരോ സ്മരണകളും
ഓരോരോ ശിലാ ചിത്രങ്ങൾ
അവ നെഞ്ചകം വിങ്ങുന്ന
നേർത്ത ജീവന്റെ കുറുകലുകൾ
അകതാരിലെവിടെയോ
നനഞ്ഞു കുതിർന്നു വിറയ്ക്കുന്ന
ഒരു കിളിക്കുഞ്ഞിന്റെ
അടക്കിയ കരച്ചിൽ...
കണ്മുൻപിൽ സ്വയമില്ലാതാവുന്ന
ഒരു പേറ്റുനോവിന്റെ ബാക്കിപത്രം
ഇഴപിരിഞ്ഞകലുന്ന ഒരു ചങ്ങാതിക്കൂട്ടം
പ്രതീക്ഷകൾ വറ്റിയ ഒരു പറ്റം ഗുരുഭൂതർ
ഭ്രമണ വീഥികളിൽ നിർത്താതലഞ്ഞ്
കൈക്കുമ്പിളിൽ നിറയെ
കണ്ണീരുപ്പിന്റെ തീർഥവുമായി
മഴത്തുള്ളിക്കിലുക്കത്തിന്റെ
ആരവങ്ങളുമായി വീണ്ടുമൊരു ജൂൺ
പടികടന്നെത്തുമ്പോൾ
ഈ സരസ്വതീ ക്ഷേത്രവും
തീർത്ഥാടകരും
മിഴി പൂട്ടി ധ്യാനിപ്പൂ, നിനക്കായി.
സ്റ്റെൽബിൽ.... പൊന്നോമനേ
നിനക്കായി.......
ഏപ്രിൽ,
നിന്നെക്കുറിച്ചുള്ള
ചിന്തകളിൽ നിറയുന്നു
കടൽത്തിരകളെടുത്തു
പോകുന്ന ഒരു ദീന വിലാപം
ചിര പരിചിതമായ ഒരു കളിചിരിനാദം
അങ്ങകലെ മാഞ്ഞകലുന്ന
ഒരു വിഷാദ മന്ദസ്മിതം.
ആണ്ടോടാണ്ടിൽ നിന്റെയോർമ്മയിൽ
ഒരൊപ്പീസു ചൊല്ലൽ,
പിന്നെ, ഇളം കാറ്റിൽ
അണയാതെ ജ്വലിക്കുന്ന
മെഴുതിരി നാളങ്ങൾ,
അൾത്താരയിൽ ഒഴുകി നിറയുന്ന
പ്രിയ പുത്രന്റെ നിറവചനങ്ങൾ
എല്ലാത്തിനും സാക്ഷിയായി
നിവർത്തിയ നോട്ടുബുക്കിൽ
അവസാനം കുറിച്ച വാക്കുകൾ
ഉള്ളിൽ ഉരുകിയുതിരുന്ന
അശ്രുകണങ്ങൾ......
ഏപ്രിൽ,
ഒന്നൊന്നായി കടന്നു പോകുന്ന
നിന്റെയോരോ സ്മരണകളും
ഓരോരോ ശിലാ ചിത്രങ്ങൾ
അവ നെഞ്ചകം വിങ്ങുന്ന
നേർത്ത ജീവന്റെ കുറുകലുകൾ
അകതാരിലെവിടെയോ
നനഞ്ഞു കുതിർന്നു വിറയ്ക്കുന്ന
ഒരു കിളിക്കുഞ്ഞിന്റെ
അടക്കിയ കരച്ചിൽ...
കണ്മുൻപിൽ സ്വയമില്ലാതാവുന്ന
ഒരു പേറ്റുനോവിന്റെ ബാക്കിപത്രം
ഇഴപിരിഞ്ഞകലുന്ന ഒരു ചങ്ങാതിക്കൂട്ടം
പ്രതീക്ഷകൾ വറ്റിയ ഒരു പറ്റം ഗുരുഭൂതർ
ഭ്രമണ വീഥികളിൽ നിർത്താതലഞ്ഞ്
കൈക്കുമ്പിളിൽ നിറയെ
കണ്ണീരുപ്പിന്റെ തീർഥവുമായി
മഴത്തുള്ളിക്കിലുക്കത്തിന്റെ
ആരവങ്ങളുമായി വീണ്ടുമൊരു ജൂൺ
പടികടന്നെത്തുമ്പോൾ
ഈ സരസ്വതീ ക്ഷേത്രവും
തീർത്ഥാടകരും
മിഴി പൂട്ടി ധ്യാനിപ്പൂ, നിനക്കായി.
സ്റ്റെൽബിൽ.... പൊന്നോമനേ
നിനക്കായി.......
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.