നിത്യ മയങ്ങുകയായിരുന്നു. മയക്കം വിട്ട് അവൾ ഉണരുന്നതും കാത്ത് പ്രിയപ്പെട്ടവർ ഉറങ്ങാതെ കാവലിരുന്നു. എന്നാൽ ആ മയക്കം വിട്ടുണരുവാൻ നിത്യ ആഗ്രഹിച്ചതേയില്ല. തന്റെ നിത്യ സ്വപ്നത്തിലെ വർണ്ണാഭമായ സുന്ദരലോകം തേടി ആ മയക്കത്തിലൂടെ അവൾ യാത്രയായി.
യാത്രയുടെ തുടക്കത്തിൽ അവൾ കണ്ടത് പുഴയോടു ചേർന്നുള്ള പാടത്തിന്നരികിലെ ചെറിയ കുളത്തിൽ വിരിയാൻ വെമ്പി നിൽക്കുന്ന വെള്ളാമ്പൽ മൊട്ടുകളാണ്. പൂമൊട്ടുകളെ പ്രണയിച്ചുകൊണ്ട് പാല്പുഞ്ചിരി തൂകിനിൽക്കുന്ന പൂർണ്ണചന്ദ്രനെയും അവൾ കൺകുളിർക്കെ കണ്ടു. നിത്യ കൈക്കുമ്പിളിൽ നിറയെ കുളത്തിലെ കുളിർ നിറഞ്ഞ ജലം കോരിയെടുത്തു. ആ കൈക്കുമ്പിളിൽ തന്റെ തന്നെ മുഖം കണ്ട് അവൾ ഞെട്ടിത്തരിച്ചു.
നിത്യ അവിടെ നിന്നും യാത്ര തുടർന്നു. വഴിനീളെ ഇരുവശങ്ങളിലുമായി പൂത്തുനിൽക്കുന്ന , മനം മയക്കുന്ന മലരുകൾ അവൾ കണ്ടു. ആ പൂവുകളുടെ ഇതളുകൾ പുഴുക്കുത്തേറ്റു തുടങ്ങിയിരിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ നടന്നടുത്തപ്പോഴേയ്ക്കും ആ പൂവുകളെല്ലാം കൊഴിഞ്ഞു വീഴാൻ തുടങ്ങി. മരക്കൊമ്പുകളിൽ പലതരം പക്ഷികൾ ചേക്കേറിയതവൾ കണ്ടിരുന്നു. കുയിലുകളുടെ കൂജനത്തിനായ് കാതോർത്തുനിന്ന അവൾക്കു മുൻപിൽ നിശ്ശബ്ദതയുടെ ശൂന്യത വഴി മുടക്കി നിന്നു.
പെട്ടെന്ന് ആ മരങ്ങളുടെ ഇലകൾ ഓരോന്നായി കൊഴിഞ്ഞു വീഴുകയും ചില്ലകൾ ഒടിഞ്ഞു താഴെ വീഴുകയും ചെയ്തു. അവിടെ നിന്നും ഭയന്നോടിയ നിത്യയ്ക്കു മുമ്പിലേക്ക് മയിൽപ്പീലിക്കണ്ണുകളുള്ള വർണ്ണച്ചിറകുകളും വീശി ഒരു കൂട്ടം ചിത്രശലഭങ്ങൾ പാറിപ്പറന്നു വന്നു. അവയുടെ മനോഹാരിതയിൽ മനം മയങ്ങി നിന്ന നിത്യയ്ക്ക് മുമ്പിൽ ചിത്രശലഭങ്ങളെല്ലാം മെഴുകുതിരിപ്രതിമകളായ് മാറി. പെട്ടെന്നുതന്നെ അവയുടെ വർണ്ണച്ചിറകുകൾ ഉരുകി വീഴാൻ തുടങ്ങി. ഒന്നു തൊടാൻ പോലും കഴിയുന്നതിനു മുൻപേ ആ സുന്ദര ദൃശ്യം അപ്രത്യക്ഷമായിരിക്കുന്നു. വയ്യ, ഇനിയിവിടെ നിൽക്കാൻ വയ്യ. അവൾ ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി. വഴിവക്കിലെ പുല്മേഞ്ഞ കുടിലിൽ നിന്നും രണ്ടുപേർ വാഗ്വാദം നടത്തുന്ന ഉറക്കെയുള്ള സ്വരം കേൾക്കാമായിരുന്നു. അവർക്കു മുൻപിൽ നിന്നും ഒരു ചെറിയ പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. അവളുടെ മിഴികളിൽ ഭയം നിറഞ്ഞിരുന്നു. അവളുടെ മുട്ടിന്നൊപ്പം വരെ ഇറക്കമുള്ള നീലപ്പാവാട നിത്യ വ്യക്തമായിക്കണ്ടു. മിണ്ടാൻ വയ്യാതെ വായ്പൊത്തിനിന്ന് ഏങ്ങലടിച്ച് നിന്ന് കരയുന്ന ആ പെൺകുട്ടിയുടെ നേരെ , തർക്കിച്ച് നിൽക്കുന്നവർ നോക്കിയതേയില്ല.
ആ കൊച്ചുപെൺകുട്ടിയുടെ സങ്കടം കാണാനാവാതെ നിത്യ യാത്ര തുടർന്നു. അവളൊരു പീടികയുടെ മുൻപിലാണ് ഇപ്പോൾ നിൽക്കുന്നത്. അപ്പോഴതാ നീല പാവാട ഇട്ട പെൺകുട്ടി അവളുടെ അച്ചന്റെ പുറകേ അങ്ങോട്ടു വരുന്നു. അയാൾ ഒന്നും മിണ്ടാതെ കടയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി. പീടികയുടെ ചില്ലലമാരയിലെ കൊതിയൂറുന്ന പലഹാരങ്ങൾ ഓരോന്നും തന്നെ മാത്രം നോക്കി മത്സരിച്ച് പുഞ്ചിരിക്കുന്നതായി ആ പെൺകുട്ടിയ്ക്ക് തോന്നിയിരിക്കാം. അകത്തേയ്ക്ക് പോയ അച്ചൻ വരുന്നുണ്ടോ എന്ന് പെൺകുട്ടി ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഒരെണ്ണമെടുക്കാനാവുമെന്ന പ്രതീക്ഷയോടെ ആ പെൺകുട്ടി ചില്ലലമാരയുടെ പുറമെ തൊട്ടുനോക്കി. അപ്പോഴേയ്ക്കും കടക്കാരൻ ഇറങ്ങിവന്നു ശബ്ദമുയർത്തി അവളെ ചീത്തപറയാൻ തുടങ്ങി. ശബ്ദം കേട്ടുകൊണ്ട് അവളുടെ അച്ഛൻ അകത്തുനിന്നും മുഖം മിനുക്കിക്കൊണ്ട് ഇറങ്ങി വന്നു.
"നീ ഇതുവരെ പോയില്ലേ, വേഗം വീട്ടിലേക്ക് പോകൂ...വേഗം.." ;അയാൾ ഉറക്കെ പറയുന്നു.
പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അച്ഛന്റെ മുഖത്തേയ്ക്കും പീടികയിലെ കണ്ണാടിക്കൂട്ടിലേയ്ക്കും അവൾ മാറിമാറി നോക്കി. പിന്നീട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
ഈശ്വരാ , എന്റെ യാത്രയിൽ ഇത്തരം കാഴ്ചകൾ മാത്രമോ?! വേദനയോടെ ഓർത്തുകൊണ്ട് നിത്യ മുന്നോട്ട് നടന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നിത്യ കണ്ടത് ; ആ നീലപ്പാവാടക്കാരി പെൺകുട്ടി മുമ്പിൽ നടക്കുന്നു. ആ പെൺകുട്ടിയുടെ കാലുകൾക്ക് ഇത്തിരി നീളം വച്ചിട്ടുണ്ടോ? അവളുടെ തലയിൽ വലിയൊരു പ്ലാസ്റ്റിക് ചാക്കിൽ നിറയെ ഭാരമുണ്ട്. പെട്ടെന്ന് മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഇരുൾ നിറഞ്ഞ വഴിയിൽ തനിയെ സഞ്ചരിക്കാൻ പെൺകുട്ടിക്ക് ഭയം ഉണ്ടാകുമെന്നു കരുതി നിത്യ അവൾക്കൊപ്പമെത്താൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പെൺകുട്ടി നടത്തയ്ക്കു വേഗത കൂട്ടി. അവളൊരു ഇടവഴിയിലേക്ക് കടന്നു. ആ ഇടവഴിയിൽ കൂരിരുൾ നിറഞ്ഞുനിന്നിരുന്നു. വല്ലപ്പോഴും മിന്നിത്തെളിയുന്ന മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തിൽ നിത്യ ആ കാഴ്ച കണ്ടു. പെൺകുട്ടി തന്റെ കൈയ്യിലുള്ള കുട വളരെ കഷ്ടപ്പെട്ട് നിവർത്തി തലയിലെ സഞ്ചി നനയാതെ പിടിക്കാൻ ശ്രമിക്കുന്നു. ആ കുടയുടെ രണ്ടു കമ്പികൾ ഒടിഞ്ഞു തൂങ്ങി ചിറകൊടിഞ്ഞ ഒരു വവ്വാലിനെ അനുസ്മരിപ്പിച്ചു. തലയിൽ നിന്നും നിരങ്ങി നീങ്ങുന്ന പ്ലാസ്റ്റിക് സഞ്ചി ആ പെൺകുട്ടി ഇടയ്ക്കിടയ്ക്ക് വലിച്ചു പൊക്കി തലയിലേക്ക് തന്നെ ചേർത്തുവയ്ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നതാ മുൻപിൽ നിന്നും തിടുക്കത്തിലെത്തുന്നു ഒരാൾരൂപം. അയാളുടെ ഒരു കൈയ്യിൽ നിവർത്തിപ്പിടിച്ച ഒരു നീളൻ കുടയും മറുകൈയ്യിൽ തെളിച്ച് പിടിച്ച ഒരു ടോർച്ചുമുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടമാത്രയിൽ തന്നെ അയാൾ അവളുടെ തലയിൽ നിന്നും സഞ്ചി എടുത്ത് സ്വന്തം കൈയ്യിൽ പിടിച്ചു. തന്റെ കൈയ്യിലിരുന്ന കുട അവൾക്ക് നൽകിയിട്ട് ആ അപരിചിതൻ അവൾക്കു മുമ്പിൽ വഴികാട്ടിയായി നടന്നുനീങ്ങി. അയാളുടെ നന്മയുടെ വെളിച്ചത്തിൽ നിത്യയും തന്റെ യാത്ര തുടർന്നു.
കുറേ ദൂരം പിന്നിട്ടപ്പോൾ പേരറിയാത്ത ഒരു സുഗന്ധവും പേറി ഇളംകാറ്റ് വീശാൻ തുടങ്ങി. എങ്ങു നിന്നോ കുപ്പിവളകളുടെ ചിരിയും പാദസരത്തിന്റെ കൊഞ്ചലും നിത്യ കേട്ടു. അപ്പോഴതാ അവൾക്കു മുൻപിൽ ആ നീലപ്പാവാടക്കാരി പെൺകുട്ടിയെ വീണ്ടും കാണാനായി. അവളുടെ പാവാടയ്ക്കിപ്പോൾ കാല്പാദത്തോളം ഇറക്കമുണ്ട്. ആ പെൺകുട്ടി വിളറി വെളുത്ത് തീരെ മെല്ലിച്ചിരുന്നു. അവളുടെ കണ്ണുകളിൽ കവിത നിറഞ്ഞിരുന്നുവെങ്കിലും വിഷാദം തളം കെട്ടി നിന്നിരുന്നു. കരിമഷിയെഴുതാത്ത ആ വലിയ മിഴികൾ പെയ്യാൻ തുളുമ്പി നിന്നിരുന്നു. അവളുടെ മുഖം മിനുക്കുകയോ നെറ്റിയിൽ തൊടുകുറിയണിയുകയോ ചെയ്തിട്ടില്ലായിരുന്നു. അവളുടെ പാവാടയും ഷർട്ടും നിറം മങ്ങി തുടങ്ങിയതും ചുളിവുകൾ വീഴാൻ തുടങ്ങിയതുമായിരുന്നു. ഇസ്തിരിയിടാത്ത ആ പാവാട ധരിക്കേണ്ടിവന്നതിൽ അവൾക്ക് ജാള്ള്യത തോന്നിയിരുന്നു. ഇരു കൈത്തണ്ടകളിലും നിറയെ പച്ചയും ചുവപ്പും നിറത്തിലുള്ള കുപ്പിവളകൾ അവൾ അണിഞ്ഞിരുന്നു. അവളുടെ വെളുത്ത കാലുകളിൽ വെള്ളിക്കൊലുസണിഞ്ഞിരുന്നു. നീണ്ട മുടിയിഴകൾ ചേർത്ത് മെടഞ്ഞ് പിന്നിലേക്കിട്ടിരുന്നത് അവൾക്കൊരു പ്രത്യേക ചന്തം തോന്നിപ്പിച്ചു. ഒരു പിടി മയിൽപ്പീലിത്തുണ്ടുകൾ ഇരുകൈകളിലുമായി അവൾ ചേർത്തുപിടിച്ചിരുന്നു.
പെൺകുട്ടിയെ അടുത്തുകാണാൻ സാധിച്ച സന്തോഷത്തിൽ നിത്യ അവൾക്കരികിലേക്ക് ഓടിച്ചെന്നു. പക്ഷേ നിത്യ അരികിലെത്തിയതും പെൺകുട്ടിയുടെ കൈത്തണ്ടയിലെ കുപ്പിവളകൾ ഒന്നടങ്കം പൊട്ടിയടർന്നുവീണു. അവളുടെ പാദസരത്തിന്റെ വെള്ളിമുത്തുകൾ ഒന്നൊന്നായി അടർന്നുവീണു. അവ ഉരുണ്ടുരുണ്ട് എങ്ങോട്ടോ മറഞ്ഞ് പെൺകുട്ടിയുടെ കൈയ്യിലിരുന്ന മയിൽപ്പീലിത്തുണ്ടുകൾ കാറ്റത്ത് പാറിയകന്ന് ദൂരേയ്ക്ക് പോയി മറഞ്ഞു. തന്റെ വീണുടഞ്ഞ കുപ്പിവളകളിലേയ്ക്കും പൊട്ടിയകന്ന പാദസരത്തിലേയ്ക്കും പാറിയകന്ന മയിൽപ്പീലിത്തുണ്ടിലേക്കും നോക്കി നിശ്ശബ്ദയായി കണ്ണീരൊഴുക്കുന്ന ആ പെൺകുട്ടിയെ ഏറെ നേരം നോക്കിനിൽക്കാൻ നിത്യയ്ക്ക് ആവുമായിരുന്നില്ല.
തന്റെ ശരീരത്തിന്റെ ഭാരം അല്പാല്പമായി കുറയുന്നതുപോലെ നിത്യയ്ക്ക് തോന്നി. നടന്നിരുന്ന പാതയിൽ നിന്ന് പെട്ടെന്നവൾ മുകളിലേയ്ക്ക് ഉയരാൻ തുടങ്ങി. കരിയിലകൾ കാറ്റത്ത് പറക്കും പോലെ , അപ്പൂപ്പൻ താടി പോലെ മുകളിലോട്ട് മുകളിലോട്ട് നിത്യ ഉയരാൻ തുടങ്ങി. അങ്ങു ദൂരെ വെണ്മേഘജാലങ്ങൾ അവൾക്ക് കാണാനായി. താഴേക്ക്, താൻ പോന്ന പാതയിലേക്ക് നോക്കിയ നിത്യ ഒരു വിവാഹ പന്തൽ കണ്ടു. ചുറ്റും കൂടിനിൽക്കുന്ന ആളുകൾക്ക് നടുവിൽ അവൾ വീണ്ടും കണ്ടു ആ പെൺകുട്ടിയെ.
പെൺകുട്ടിക്കരികിലായ് നന്നേ കറുത്തിട്ട് ഉയരമുള്ള ഒരാൾരൂപമുണ്ടായിരുന്നു. ആ പെൺകുട്ടി സുമംഗലയായി കഴിഞ്ഞിരുന്നുവെങ്കിലും അവൾ കല്യാണപ്പുടവ അണിഞ്ഞിരുന്നില്ല. ചുളിവു വീണ, ഇസ്തിരിയിടാത്ത ആ നീലപ്പാവാട തന്നെയാണ് ഇപ്പോഴും അവളുടെ വേഷം. എങ്കിലും അവൾ സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞിരുന്നു. അവളുടെ മുഖത്തെ ഭാവമെന്തെന്ന് വേർതിരിച്ചറിയാൻ നിത്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ അയാളുടെ മുഖത്ത് സാമ്രാജ്യം നേടിയ ചക്രവർത്തിയുടെ സന്തോഷമായിരുന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്. നിത്യയുടെ ഭാരം വീണ്ടും കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ അവളൊരു പഞ്ഞിത്തുണ്ട് പോലെ നേർത്ത് വന്നു. വെണ്മേഘക്കൂട്ടങ്ങൾക്കിടയിലൂടെ അവളൊഴുകി നടക്കാൻ തുടങ്ങി. ഇനിയുമിനിയും അനന്തതയിലേക്ക് പറക്കാനായി അവൾ വെമ്പി. ഈ യാത്രയിലും തന്റെ മുമ്പിലൂടെ കടന്നു വന്നു മറഞ്ഞ ആ നീലപ്പാവാടക്കാരി പെൺകുട്ടിയെ അവൾ തെരഞ്ഞുകൊണ്ടേയിരുന്നു.
പതിയെപ്പതിയെ എങ്ങുനിന്നോ ഒരു മയിൽപ്പീലിത്തണ്ട് നിത്യയ്ക്കരികിലേക്ക് പറന്നുവന്നു. പെട്ടെന്നുതന്നെ ഒരായിരം മയിൽപ്പീലികൾ ഒന്നിച്ച് അവളെത്തേടി പറന്നെത്തി. പൊട്ടിയടർന്ന, കുപ്പിവളക്കഷണങ്ങൾ എല്ലാം ഒത്തുചേർന്ന് നിത്യയുടെ കൈത്തണ്ടകളിൽ താളം പിടിക്കാൻ തുടങ്ങി. പെൺകുട്ടിയുടെ കാൽപ്പാദങ്ങളിൽ നിന്നും അടർന്നുവീണ പാദസരത്തിന്റെ വെള്ളിമണികൾ ഒന്നൊന്നായി നിത്യയുടെ പാദങ്ങളിൽ ചേർന്നു നിന്ന് കൊഞ്ചിച്ചിരിക്കാൻ തുടങ്ങി.
ഇനിയെന്തിനാണൊരു മടക്കയാത്ര? നിത്യ ചിന്തിച്ചു. ഇവയൊക്കെയായിരുന്നില്ലേ തന്റെ നിത്യ സ്വപ്നങ്ങൾ? തന്റെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച നിത്യതയിലേക്ക് നിത്യ ഉണർന്നിറങ്ങി. നിത്യയുടെ പ്രിയപ്പെട്ടവർ മയക്കത്തിൽ നിന്നും ഉണരുന്ന അവളെയും കാത്ത് അപ്പോഴും ഉറങ്ങാതിരുന്നു.
യാത്രയുടെ തുടക്കത്തിൽ അവൾ കണ്ടത് പുഴയോടു ചേർന്നുള്ള പാടത്തിന്നരികിലെ ചെറിയ കുളത്തിൽ വിരിയാൻ വെമ്പി നിൽക്കുന്ന വെള്ളാമ്പൽ മൊട്ടുകളാണ്. പൂമൊട്ടുകളെ പ്രണയിച്ചുകൊണ്ട് പാല്പുഞ്ചിരി തൂകിനിൽക്കുന്ന പൂർണ്ണചന്ദ്രനെയും അവൾ കൺകുളിർക്കെ കണ്ടു. നിത്യ കൈക്കുമ്പിളിൽ നിറയെ കുളത്തിലെ കുളിർ നിറഞ്ഞ ജലം കോരിയെടുത്തു. ആ കൈക്കുമ്പിളിൽ തന്റെ തന്നെ മുഖം കണ്ട് അവൾ ഞെട്ടിത്തരിച്ചു.
നിത്യ അവിടെ നിന്നും യാത്ര തുടർന്നു. വഴിനീളെ ഇരുവശങ്ങളിലുമായി പൂത്തുനിൽക്കുന്ന , മനം മയക്കുന്ന മലരുകൾ അവൾ കണ്ടു. ആ പൂവുകളുടെ ഇതളുകൾ പുഴുക്കുത്തേറ്റു തുടങ്ങിയിരിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ നടന്നടുത്തപ്പോഴേയ്ക്കും ആ പൂവുകളെല്ലാം കൊഴിഞ്ഞു വീഴാൻ തുടങ്ങി. മരക്കൊമ്പുകളിൽ പലതരം പക്ഷികൾ ചേക്കേറിയതവൾ കണ്ടിരുന്നു. കുയിലുകളുടെ കൂജനത്തിനായ് കാതോർത്തുനിന്ന അവൾക്കു മുൻപിൽ നിശ്ശബ്ദതയുടെ ശൂന്യത വഴി മുടക്കി നിന്നു.
പെട്ടെന്ന് ആ മരങ്ങളുടെ ഇലകൾ ഓരോന്നായി കൊഴിഞ്ഞു വീഴുകയും ചില്ലകൾ ഒടിഞ്ഞു താഴെ വീഴുകയും ചെയ്തു. അവിടെ നിന്നും ഭയന്നോടിയ നിത്യയ്ക്കു മുമ്പിലേക്ക് മയിൽപ്പീലിക്കണ്ണുകളുള്ള വർണ്ണച്ചിറകുകളും വീശി ഒരു കൂട്ടം ചിത്രശലഭങ്ങൾ പാറിപ്പറന്നു വന്നു. അവയുടെ മനോഹാരിതയിൽ മനം മയങ്ങി നിന്ന നിത്യയ്ക്ക് മുമ്പിൽ ചിത്രശലഭങ്ങളെല്ലാം മെഴുകുതിരിപ്രതിമകളായ് മാറി. പെട്ടെന്നുതന്നെ അവയുടെ വർണ്ണച്ചിറകുകൾ ഉരുകി വീഴാൻ തുടങ്ങി. ഒന്നു തൊടാൻ പോലും കഴിയുന്നതിനു മുൻപേ ആ സുന്ദര ദൃശ്യം അപ്രത്യക്ഷമായിരിക്കുന്നു. വയ്യ, ഇനിയിവിടെ നിൽക്കാൻ വയ്യ. അവൾ ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി. വഴിവക്കിലെ പുല്മേഞ്ഞ കുടിലിൽ നിന്നും രണ്ടുപേർ വാഗ്വാദം നടത്തുന്ന ഉറക്കെയുള്ള സ്വരം കേൾക്കാമായിരുന്നു. അവർക്കു മുൻപിൽ നിന്നും ഒരു ചെറിയ പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. അവളുടെ മിഴികളിൽ ഭയം നിറഞ്ഞിരുന്നു. അവളുടെ മുട്ടിന്നൊപ്പം വരെ ഇറക്കമുള്ള നീലപ്പാവാട നിത്യ വ്യക്തമായിക്കണ്ടു. മിണ്ടാൻ വയ്യാതെ വായ്പൊത്തിനിന്ന് ഏങ്ങലടിച്ച് നിന്ന് കരയുന്ന ആ പെൺകുട്ടിയുടെ നേരെ , തർക്കിച്ച് നിൽക്കുന്നവർ നോക്കിയതേയില്ല.
ആ കൊച്ചുപെൺകുട്ടിയുടെ സങ്കടം കാണാനാവാതെ നിത്യ യാത്ര തുടർന്നു. അവളൊരു പീടികയുടെ മുൻപിലാണ് ഇപ്പോൾ നിൽക്കുന്നത്. അപ്പോഴതാ നീല പാവാട ഇട്ട പെൺകുട്ടി അവളുടെ അച്ചന്റെ പുറകേ അങ്ങോട്ടു വരുന്നു. അയാൾ ഒന്നും മിണ്ടാതെ കടയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി. പീടികയുടെ ചില്ലലമാരയിലെ കൊതിയൂറുന്ന പലഹാരങ്ങൾ ഓരോന്നും തന്നെ മാത്രം നോക്കി മത്സരിച്ച് പുഞ്ചിരിക്കുന്നതായി ആ പെൺകുട്ടിയ്ക്ക് തോന്നിയിരിക്കാം. അകത്തേയ്ക്ക് പോയ അച്ചൻ വരുന്നുണ്ടോ എന്ന് പെൺകുട്ടി ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഒരെണ്ണമെടുക്കാനാവുമെന്ന പ്രതീക്ഷയോടെ ആ പെൺകുട്ടി ചില്ലലമാരയുടെ പുറമെ തൊട്ടുനോക്കി. അപ്പോഴേയ്ക്കും കടക്കാരൻ ഇറങ്ങിവന്നു ശബ്ദമുയർത്തി അവളെ ചീത്തപറയാൻ തുടങ്ങി. ശബ്ദം കേട്ടുകൊണ്ട് അവളുടെ അച്ഛൻ അകത്തുനിന്നും മുഖം മിനുക്കിക്കൊണ്ട് ഇറങ്ങി വന്നു.
"നീ ഇതുവരെ പോയില്ലേ, വേഗം വീട്ടിലേക്ക് പോകൂ...വേഗം.." ;അയാൾ ഉറക്കെ പറയുന്നു.
പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അച്ഛന്റെ മുഖത്തേയ്ക്കും പീടികയിലെ കണ്ണാടിക്കൂട്ടിലേയ്ക്കും അവൾ മാറിമാറി നോക്കി. പിന്നീട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
ഈശ്വരാ , എന്റെ യാത്രയിൽ ഇത്തരം കാഴ്ചകൾ മാത്രമോ?! വേദനയോടെ ഓർത്തുകൊണ്ട് നിത്യ മുന്നോട്ട് നടന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നിത്യ കണ്ടത് ; ആ നീലപ്പാവാടക്കാരി പെൺകുട്ടി മുമ്പിൽ നടക്കുന്നു. ആ പെൺകുട്ടിയുടെ കാലുകൾക്ക് ഇത്തിരി നീളം വച്ചിട്ടുണ്ടോ? അവളുടെ തലയിൽ വലിയൊരു പ്ലാസ്റ്റിക് ചാക്കിൽ നിറയെ ഭാരമുണ്ട്. പെട്ടെന്ന് മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഇരുൾ നിറഞ്ഞ വഴിയിൽ തനിയെ സഞ്ചരിക്കാൻ പെൺകുട്ടിക്ക് ഭയം ഉണ്ടാകുമെന്നു കരുതി നിത്യ അവൾക്കൊപ്പമെത്താൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പെൺകുട്ടി നടത്തയ്ക്കു വേഗത കൂട്ടി. അവളൊരു ഇടവഴിയിലേക്ക് കടന്നു. ആ ഇടവഴിയിൽ കൂരിരുൾ നിറഞ്ഞുനിന്നിരുന്നു. വല്ലപ്പോഴും മിന്നിത്തെളിയുന്ന മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തിൽ നിത്യ ആ കാഴ്ച കണ്ടു. പെൺകുട്ടി തന്റെ കൈയ്യിലുള്ള കുട വളരെ കഷ്ടപ്പെട്ട് നിവർത്തി തലയിലെ സഞ്ചി നനയാതെ പിടിക്കാൻ ശ്രമിക്കുന്നു. ആ കുടയുടെ രണ്ടു കമ്പികൾ ഒടിഞ്ഞു തൂങ്ങി ചിറകൊടിഞ്ഞ ഒരു വവ്വാലിനെ അനുസ്മരിപ്പിച്ചു. തലയിൽ നിന്നും നിരങ്ങി നീങ്ങുന്ന പ്ലാസ്റ്റിക് സഞ്ചി ആ പെൺകുട്ടി ഇടയ്ക്കിടയ്ക്ക് വലിച്ചു പൊക്കി തലയിലേക്ക് തന്നെ ചേർത്തുവയ്ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നതാ മുൻപിൽ നിന്നും തിടുക്കത്തിലെത്തുന്നു ഒരാൾരൂപം. അയാളുടെ ഒരു കൈയ്യിൽ നിവർത്തിപ്പിടിച്ച ഒരു നീളൻ കുടയും മറുകൈയ്യിൽ തെളിച്ച് പിടിച്ച ഒരു ടോർച്ചുമുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടമാത്രയിൽ തന്നെ അയാൾ അവളുടെ തലയിൽ നിന്നും സഞ്ചി എടുത്ത് സ്വന്തം കൈയ്യിൽ പിടിച്ചു. തന്റെ കൈയ്യിലിരുന്ന കുട അവൾക്ക് നൽകിയിട്ട് ആ അപരിചിതൻ അവൾക്കു മുമ്പിൽ വഴികാട്ടിയായി നടന്നുനീങ്ങി. അയാളുടെ നന്മയുടെ വെളിച്ചത്തിൽ നിത്യയും തന്റെ യാത്ര തുടർന്നു.
കുറേ ദൂരം പിന്നിട്ടപ്പോൾ പേരറിയാത്ത ഒരു സുഗന്ധവും പേറി ഇളംകാറ്റ് വീശാൻ തുടങ്ങി. എങ്ങു നിന്നോ കുപ്പിവളകളുടെ ചിരിയും പാദസരത്തിന്റെ കൊഞ്ചലും നിത്യ കേട്ടു. അപ്പോഴതാ അവൾക്കു മുൻപിൽ ആ നീലപ്പാവാടക്കാരി പെൺകുട്ടിയെ വീണ്ടും കാണാനായി. അവളുടെ പാവാടയ്ക്കിപ്പോൾ കാല്പാദത്തോളം ഇറക്കമുണ്ട്. ആ പെൺകുട്ടി വിളറി വെളുത്ത് തീരെ മെല്ലിച്ചിരുന്നു. അവളുടെ കണ്ണുകളിൽ കവിത നിറഞ്ഞിരുന്നുവെങ്കിലും വിഷാദം തളം കെട്ടി നിന്നിരുന്നു. കരിമഷിയെഴുതാത്ത ആ വലിയ മിഴികൾ പെയ്യാൻ തുളുമ്പി നിന്നിരുന്നു. അവളുടെ മുഖം മിനുക്കുകയോ നെറ്റിയിൽ തൊടുകുറിയണിയുകയോ ചെയ്തിട്ടില്ലായിരുന്നു. അവളുടെ പാവാടയും ഷർട്ടും നിറം മങ്ങി തുടങ്ങിയതും ചുളിവുകൾ വീഴാൻ തുടങ്ങിയതുമായിരുന്നു. ഇസ്തിരിയിടാത്ത ആ പാവാട ധരിക്കേണ്ടിവന്നതിൽ അവൾക്ക് ജാള്ള്യത തോന്നിയിരുന്നു. ഇരു കൈത്തണ്ടകളിലും നിറയെ പച്ചയും ചുവപ്പും നിറത്തിലുള്ള കുപ്പിവളകൾ അവൾ അണിഞ്ഞിരുന്നു. അവളുടെ വെളുത്ത കാലുകളിൽ വെള്ളിക്കൊലുസണിഞ്ഞിരുന്നു. നീണ്ട മുടിയിഴകൾ ചേർത്ത് മെടഞ്ഞ് പിന്നിലേക്കിട്ടിരുന്നത് അവൾക്കൊരു പ്രത്യേക ചന്തം തോന്നിപ്പിച്ചു. ഒരു പിടി മയിൽപ്പീലിത്തുണ്ടുകൾ ഇരുകൈകളിലുമായി അവൾ ചേർത്തുപിടിച്ചിരുന്നു.
പെൺകുട്ടിയെ അടുത്തുകാണാൻ സാധിച്ച സന്തോഷത്തിൽ നിത്യ അവൾക്കരികിലേക്ക് ഓടിച്ചെന്നു. പക്ഷേ നിത്യ അരികിലെത്തിയതും പെൺകുട്ടിയുടെ കൈത്തണ്ടയിലെ കുപ്പിവളകൾ ഒന്നടങ്കം പൊട്ടിയടർന്നുവീണു. അവളുടെ പാദസരത്തിന്റെ വെള്ളിമുത്തുകൾ ഒന്നൊന്നായി അടർന്നുവീണു. അവ ഉരുണ്ടുരുണ്ട് എങ്ങോട്ടോ മറഞ്ഞ് പെൺകുട്ടിയുടെ കൈയ്യിലിരുന്ന മയിൽപ്പീലിത്തുണ്ടുകൾ കാറ്റത്ത് പാറിയകന്ന് ദൂരേയ്ക്ക് പോയി മറഞ്ഞു. തന്റെ വീണുടഞ്ഞ കുപ്പിവളകളിലേയ്ക്കും പൊട്ടിയകന്ന പാദസരത്തിലേയ്ക്കും പാറിയകന്ന മയിൽപ്പീലിത്തുണ്ടിലേക്കും നോക്കി നിശ്ശബ്ദയായി കണ്ണീരൊഴുക്കുന്ന ആ പെൺകുട്ടിയെ ഏറെ നേരം നോക്കിനിൽക്കാൻ നിത്യയ്ക്ക് ആവുമായിരുന്നില്ല.
തന്റെ ശരീരത്തിന്റെ ഭാരം അല്പാല്പമായി കുറയുന്നതുപോലെ നിത്യയ്ക്ക് തോന്നി. നടന്നിരുന്ന പാതയിൽ നിന്ന് പെട്ടെന്നവൾ മുകളിലേയ്ക്ക് ഉയരാൻ തുടങ്ങി. കരിയിലകൾ കാറ്റത്ത് പറക്കും പോലെ , അപ്പൂപ്പൻ താടി പോലെ മുകളിലോട്ട് മുകളിലോട്ട് നിത്യ ഉയരാൻ തുടങ്ങി. അങ്ങു ദൂരെ വെണ്മേഘജാലങ്ങൾ അവൾക്ക് കാണാനായി. താഴേക്ക്, താൻ പോന്ന പാതയിലേക്ക് നോക്കിയ നിത്യ ഒരു വിവാഹ പന്തൽ കണ്ടു. ചുറ്റും കൂടിനിൽക്കുന്ന ആളുകൾക്ക് നടുവിൽ അവൾ വീണ്ടും കണ്ടു ആ പെൺകുട്ടിയെ.
പെൺകുട്ടിക്കരികിലായ് നന്നേ കറുത്തിട്ട് ഉയരമുള്ള ഒരാൾരൂപമുണ്ടായിരുന്നു. ആ പെൺകുട്ടി സുമംഗലയായി കഴിഞ്ഞിരുന്നുവെങ്കിലും അവൾ കല്യാണപ്പുടവ അണിഞ്ഞിരുന്നില്ല. ചുളിവു വീണ, ഇസ്തിരിയിടാത്ത ആ നീലപ്പാവാട തന്നെയാണ് ഇപ്പോഴും അവളുടെ വേഷം. എങ്കിലും അവൾ സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞിരുന്നു. അവളുടെ മുഖത്തെ ഭാവമെന്തെന്ന് വേർതിരിച്ചറിയാൻ നിത്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ അയാളുടെ മുഖത്ത് സാമ്രാജ്യം നേടിയ ചക്രവർത്തിയുടെ സന്തോഷമായിരുന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്. നിത്യയുടെ ഭാരം വീണ്ടും കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ അവളൊരു പഞ്ഞിത്തുണ്ട് പോലെ നേർത്ത് വന്നു. വെണ്മേഘക്കൂട്ടങ്ങൾക്കിടയിലൂടെ അവളൊഴുകി നടക്കാൻ തുടങ്ങി. ഇനിയുമിനിയും അനന്തതയിലേക്ക് പറക്കാനായി അവൾ വെമ്പി. ഈ യാത്രയിലും തന്റെ മുമ്പിലൂടെ കടന്നു വന്നു മറഞ്ഞ ആ നീലപ്പാവാടക്കാരി പെൺകുട്ടിയെ അവൾ തെരഞ്ഞുകൊണ്ടേയിരുന്നു.
പതിയെപ്പതിയെ എങ്ങുനിന്നോ ഒരു മയിൽപ്പീലിത്തണ്ട് നിത്യയ്ക്കരികിലേക്ക് പറന്നുവന്നു. പെട്ടെന്നുതന്നെ ഒരായിരം മയിൽപ്പീലികൾ ഒന്നിച്ച് അവളെത്തേടി പറന്നെത്തി. പൊട്ടിയടർന്ന, കുപ്പിവളക്കഷണങ്ങൾ എല്ലാം ഒത്തുചേർന്ന് നിത്യയുടെ കൈത്തണ്ടകളിൽ താളം പിടിക്കാൻ തുടങ്ങി. പെൺകുട്ടിയുടെ കാൽപ്പാദങ്ങളിൽ നിന്നും അടർന്നുവീണ പാദസരത്തിന്റെ വെള്ളിമണികൾ ഒന്നൊന്നായി നിത്യയുടെ പാദങ്ങളിൽ ചേർന്നു നിന്ന് കൊഞ്ചിച്ചിരിക്കാൻ തുടങ്ങി.
ഇനിയെന്തിനാണൊരു മടക്കയാത്ര? നിത്യ ചിന്തിച്ചു. ഇവയൊക്കെയായിരുന്നില്ലേ തന്റെ നിത്യ സ്വപ്നങ്ങൾ? തന്റെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച നിത്യതയിലേക്ക് നിത്യ ഉണർന്നിറങ്ങി. നിത്യയുടെ പ്രിയപ്പെട്ടവർ മയക്കത്തിൽ നിന്നും ഉണരുന്ന അവളെയും കാത്ത് അപ്പോഴും ഉറങ്ങാതിരുന്നു.
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
തെറ്റില്ലാത്തൊരു കഥ.അത് അനായാസമായി
ReplyDeleteലാളിത്യത്തോടെ നമുക്ക് പറഞ്ഞു തരുന്നു...
എങ്കിലും നിത്യ' നിത്യ എന്ന ആവര്‍ത്തനം വായനയില്‍
കല്ലുകടിപോലെ.