എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പല വ്യക്തികളും ഉണ്ടായിട്ടുണ്ട്. ചിലർ അങ്ങനെയാണു.... നമ്മുടെ വ്യക്തിത്വത്തെപ്പോലും അവർ സ്വാധീനിക്കും. സ്വഭാവ രൂപീകരണത്തിൽ അവർ അറിയാതെ പങ്കാളികളാകും. അതുപോലൊരാളാണു എനിക്ക് മഹാനായ സച്ചിൻ.
ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ നമ്മുടെ നാട്ടിൽ ക്രിക്കറ്റ് അത്ര പ്രശസ്തവും ജനകീയവുമായിരുന്നില്ല. എന്റെ ചേട്ടനാണു എനിക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നതു. കളിക്കാനല്ല, കളി എങ്ങനെ ആസ്വദിക്കണമെന്ന് ! എന്താണു റൺസ് , വിക്കറ്റ് , ഓവർ , ഫോർ , സിക്സർ അങ്ങനെയെല്ലാം .... കൂട്ടത്തിലൊന്നും ; സച്ചിൻ. അന്ന് വരെ എനിക്ക് അജ്ഞാതമായിരുന്ന ക്രിക്കറ്റ് ഞാൻ ആസ്വദിച്ചു; സച്ചിനിലൂടെ.
അന്നൊക്കെ ക്രിക്കറ്റ് മറ്റ് വീടുകളിൽ പോയി ആസ്വദിച്ചു. പിന്നീട് വീട്ടിൽ ടിവി എത്തിയപ്പോൾ ഇഷ്ട്ടമുള്ള സിനിമയും സീരിയലും മുടങ്ങുന്നതോർത്ത് എന്റെ അമ്മയും പെങ്ങളും ക്രിക്കറ്റിനെ തള്ളിപ്പറഞ്ഞു. സച്ചിന്റെ കളി കണ്ട് പിന്നെ അവരും ക്രിക്കറ്റിനെ സ്നേഹിച്ചു. സച്ചിന്റെ കളി കാണാൻ വേണ്ടി അവർ ക്രിക്കറ്റ് പഠിച്ചു. സച്ചിനെ അമ്പയർമാർ ഔട്ടാക്കുമ്പോഴും ഫീൽഡർമാർ അദ്ദേഹത്തിന്റെ ബോളുകൾ തടയുമ്പോഴും ആ തീരുമാനങ്ങൾ ശരിയാണെങ്കിൽ കൂടി എന്റെ അമ്മ അവരോട് രോഷം കൊണ്ടു. സച്ചിന്റെ കളി കാണാൻ ഏത് പാതിരാത്രിയിലും അവരും എന്നോടൊപ്പം ഉറക്കം മാറ്റിവച്ചു. സച്ചിൻ ഔട്ടാകുമ്പോൾ അമ്മ പറയും "ഇനി എന്തിനാ ഈ കളി കാണുന്നതു .... ഇതു തോറ്റു ... ടിവി ഓഫ് ചെയ്ത് കിടന്നുറങ്ങാൻ നോക്ക്." (സച്ചിനെക്കുറിച്ച് ഇങ്ങനെയൊക്കെ ഫേസ്ബുക്കിൽ പറയുന്നതു കോപ്പി അടിച്ചതല്ല .... ഇതെല്ലാം എന്റെ അനുഭവം തന്നെ....)
ക്രിക്കറ്റ് ഉള്ള ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാം ക്ലാസ് കട്ട് ചെയ്യുമെന്ന് ഉറപ്പാണു ... കോളേജിനടുത്ത ഏതെങ്കിലും വീട്ടിൽ അവർക്ക് അലോസരം ഉണ്ടാക്കാതെ ക്രിക്കറ്റ് കാണും .... ഇന്ത്യയുടെ ബൗളിങ്ങാണെങ്കിൽ പിന്നെ വീട്ടിലേക്കുള്ള നിർത്താത്ത ഓട്ടം .... സച്ചിനോടുള്ള സ്നേഹം കിലോമീറ്ററുകൾ നീളമുള്ള റോഡിനു വഴി മാറും. എന്റെ ഹൃദയം ഏറ്റവും തീവ്രവും ശക്തവും ആയി മിടിച്ചിട്ടുള്ളതു സച്ചിന്റെ കളി ആസ്വദിക്കുമ്പോൾ മാത്രമായിരുന്നു. സച്ചിൻ ഔട്ടായാൽ ടീം ഇന്ത്യയെ ആരു രക്ഷിക്കും? ഇതാണു ചങ്കിടിപ്പിനു കാരണം. ക്ലാസിനകത്ത് പോലും ഇടവേളകളിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതും ഈ സ്നേഹം തന്നെ.
ഒരു യുദ്ധക്കളത്തിൽ പതിനൊന്ന് പേർക്കിടയിൽ എതിരിടാൻ ഒരാൾ ... ബാറ്റ്സ്മാൻ . ഒരേ ഒരു ബോൾ മതി കളി മാറാൻ. ഇതാണു ക്രിക്കറ്റിന്റെ അനിശ്ചിതത്വവും , സൗന്ദര്യവും , വ്യത്യസ്തതയും , ധീരതയും. അടർക്കളത്തിൽ സച്ചിൻ പോരാടുന്നതു കാണുന്ന നിമിഷങ്ങളിൽ ഞാൻ പേടിച്ചെങ്കിലും ഓരോ യുദ്ധത്തിലും അദ്ദേഹം ജയിക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു. സ്വന്തം ജീവിതത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ട് നിരാശയിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ ഒരു ഇന്നിംഗ്സ് കണ്ടാൽ മതി , ജീവിതത്തിലേക്ക് തിരിച്ച് വരാൻ. സച്ചിൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ആരാലും സ്നേഹിക്കപ്പെടാനില്ലാത്ത മണ്ടന്മാരുടെ കളി മാത്രം ആയിരുന്നിരിക്കും ക്രിക്കറ്റ് . അതല്ലെങ്കിൽ ഒത്തുകളിച്ച് രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന കളിക്കാരാൽ നയിക്കപ്പെടുന്ന ഒരു കളി നടത്താൻ കാശില്ലാതെ പിരിവുനടത്തേണ്ട ഗതികേടിൽ നിൽക്കുന്നത്ര ദരിദ്രമാകുമായിരുന്നു ഇന്റ്യൻ ക്രിക്കറ്റ് സംഘടന (B.C.C.I.)
എന്റെ പ്രിയപ്പെട്ട സച്ചിൻ ... പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നു പഠിപ്പിച്ച , വിമർശനങ്ങൾക്ക് എങ്ങനെ മറുപടി പറയാമെന്നു പഠിപ്പിച്ച , നേട്ടങ്ങളിൽ എങ്ങനെ എളിയവനാകാം എന്നു പഠിപ്പിച്ച അങ്ങ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ എനിക്ക് മുൻപിൽ ഒരു ശൂന്യത മാത്രമാണ് ....
എങ്കിലും ഒന്നു മാത്രം പറയുന്നു... കോടിക്കണക്കിനു ആളുകളുടെ , അവരുടെ അമ്മമാരുടെ പ്രാർഥന അങ്ങേയ്ക്ക് ഒപ്പം എന്നും ഉണ്ടാകും.
അവസാനമായി ഒന്നു കൂടെ പറയട്ടെ ... ഇന്ന് നടക്കുന്നത് ക്രിക്കറ്റിനു വേണ്ടിയുള്ള ക്രിക്കറ്റല്ല ... അതു പണത്തിനു വേണ്ടിയുള്ളത് മാത്രമായി... പണ്ടൊക്കെ 250 മുകളിൽ റൺസ് കേറില്ലായിരുന്നു. പിന്നെയത് 300 ആയി, 350 ആയി 400 ആയി , അങ്ങനെ പോകുന്നു. ഏതു സ്കോറും വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പിന്തുടർന്ന് ജയിക്കുന്നു. അതു അവരുടെ കഴിവു കൊണ്ട് മാത്രം ആണോ? കാണികളുടെ കയ്യടി വാങ്ങാൻ പിച്ച് പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമാക്കി മാറ്റുന്നു. ഏകദിനത്തിൽ തന്നെ 800 നു മുകളിൽ റൺസ് ഉയരുന്നു. ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന ഇത്തരം പിച്ചുകൾ ക്രിക്കറ്റിനെ നാശത്തിലേക്ക് നയിക്കും എന്ന് കഴിഞ്ഞ ദിവസം ധോണി പറഞ്ഞതും അതുകൊണ്ട് തന്നെയാണു. ഇതു പോലുള്ള വിക്കറ്റുകളിൽ 100 ഉം 200 ഉം റൺസ് അടിച്ചെന്ന പേരിൽ അവരെ സച്ചിനോട് ഉപമിക്കുന്നത് ശരിയല്ല. അദ്ദേഹം ഷെയ്ന് വോൺ , മക്ഗ്രാത്ത്, ബ്രെറ്റ് ലീ, വസീം അക്രം , മുരളീധരൻ, അക്തർ മുതലായ അതികായന്മാരെ നേരിട്ട അനുഭവമൊന്നും ഇവർക്ക് വരുമെന്നു തോന്നുന്നില്ല. സച്ചിന്റെ റെക്കോർഡുകൾ വിരാട് കോഹ്ലി മറികടക്കും എന്നാണ് ഗവാസ്കർ പറഞ്ഞത് . അതിനു കാലം മറുപടി പറയട്ടെ .... സച്ചിനെയും ഗാംഗുലിയെയും ദ്രാവിഡിനെയും ധോണിയെയും തള്ളി പറഞ്ഞവർ നാളെ വിരാട് കോഹ്ലിയെയും തള്ളിപ്പറയാതിരിക്കില്ല .... എന്നാലും എന്റെ അമ്മ സച്ചിന് വേണ്ടി പ്രാർഥിച്ച പോലെ ഇവർക്കാർക്കും വേണ്ടി പ്രാർഥിക്കും എന്നു തോന്നുന്നില്ല.
ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ നമ്മുടെ നാട്ടിൽ ക്രിക്കറ്റ് അത്ര പ്രശസ്തവും ജനകീയവുമായിരുന്നില്ല. എന്റെ ചേട്ടനാണു എനിക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നതു. കളിക്കാനല്ല, കളി എങ്ങനെ ആസ്വദിക്കണമെന്ന് ! എന്താണു റൺസ് , വിക്കറ്റ് , ഓവർ , ഫോർ , സിക്സർ അങ്ങനെയെല്ലാം .... കൂട്ടത്തിലൊന്നും ; സച്ചിൻ. അന്ന് വരെ എനിക്ക് അജ്ഞാതമായിരുന്ന ക്രിക്കറ്റ് ഞാൻ ആസ്വദിച്ചു; സച്ചിനിലൂടെ.
അന്നൊക്കെ ക്രിക്കറ്റ് മറ്റ് വീടുകളിൽ പോയി ആസ്വദിച്ചു. പിന്നീട് വീട്ടിൽ ടിവി എത്തിയപ്പോൾ ഇഷ്ട്ടമുള്ള സിനിമയും സീരിയലും മുടങ്ങുന്നതോർത്ത് എന്റെ അമ്മയും പെങ്ങളും ക്രിക്കറ്റിനെ തള്ളിപ്പറഞ്ഞു. സച്ചിന്റെ കളി കണ്ട് പിന്നെ അവരും ക്രിക്കറ്റിനെ സ്നേഹിച്ചു. സച്ചിന്റെ കളി കാണാൻ വേണ്ടി അവർ ക്രിക്കറ്റ് പഠിച്ചു. സച്ചിനെ അമ്പയർമാർ ഔട്ടാക്കുമ്പോഴും ഫീൽഡർമാർ അദ്ദേഹത്തിന്റെ ബോളുകൾ തടയുമ്പോഴും ആ തീരുമാനങ്ങൾ ശരിയാണെങ്കിൽ കൂടി എന്റെ അമ്മ അവരോട് രോഷം കൊണ്ടു. സച്ചിന്റെ കളി കാണാൻ ഏത് പാതിരാത്രിയിലും അവരും എന്നോടൊപ്പം ഉറക്കം മാറ്റിവച്ചു. സച്ചിൻ ഔട്ടാകുമ്പോൾ അമ്മ പറയും "ഇനി എന്തിനാ ഈ കളി കാണുന്നതു .... ഇതു തോറ്റു ... ടിവി ഓഫ് ചെയ്ത് കിടന്നുറങ്ങാൻ നോക്ക്." (സച്ചിനെക്കുറിച്ച് ഇങ്ങനെയൊക്കെ ഫേസ്ബുക്കിൽ പറയുന്നതു കോപ്പി അടിച്ചതല്ല .... ഇതെല്ലാം എന്റെ അനുഭവം തന്നെ....)
ക്രിക്കറ്റ് ഉള്ള ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാം ക്ലാസ് കട്ട് ചെയ്യുമെന്ന് ഉറപ്പാണു ... കോളേജിനടുത്ത ഏതെങ്കിലും വീട്ടിൽ അവർക്ക് അലോസരം ഉണ്ടാക്കാതെ ക്രിക്കറ്റ് കാണും .... ഇന്ത്യയുടെ ബൗളിങ്ങാണെങ്കിൽ പിന്നെ വീട്ടിലേക്കുള്ള നിർത്താത്ത ഓട്ടം .... സച്ചിനോടുള്ള സ്നേഹം കിലോമീറ്ററുകൾ നീളമുള്ള റോഡിനു വഴി മാറും. എന്റെ ഹൃദയം ഏറ്റവും തീവ്രവും ശക്തവും ആയി മിടിച്ചിട്ടുള്ളതു സച്ചിന്റെ കളി ആസ്വദിക്കുമ്പോൾ മാത്രമായിരുന്നു. സച്ചിൻ ഔട്ടായാൽ ടീം ഇന്ത്യയെ ആരു രക്ഷിക്കും? ഇതാണു ചങ്കിടിപ്പിനു കാരണം. ക്ലാസിനകത്ത് പോലും ഇടവേളകളിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതും ഈ സ്നേഹം തന്നെ.
ഒരു യുദ്ധക്കളത്തിൽ പതിനൊന്ന് പേർക്കിടയിൽ എതിരിടാൻ ഒരാൾ ... ബാറ്റ്സ്മാൻ . ഒരേ ഒരു ബോൾ മതി കളി മാറാൻ. ഇതാണു ക്രിക്കറ്റിന്റെ അനിശ്ചിതത്വവും , സൗന്ദര്യവും , വ്യത്യസ്തതയും , ധീരതയും. അടർക്കളത്തിൽ സച്ചിൻ പോരാടുന്നതു കാണുന്ന നിമിഷങ്ങളിൽ ഞാൻ പേടിച്ചെങ്കിലും ഓരോ യുദ്ധത്തിലും അദ്ദേഹം ജയിക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു. സ്വന്തം ജീവിതത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ട് നിരാശയിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ ഒരു ഇന്നിംഗ്സ് കണ്ടാൽ മതി , ജീവിതത്തിലേക്ക് തിരിച്ച് വരാൻ. സച്ചിൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ആരാലും സ്നേഹിക്കപ്പെടാനില്ലാത്ത മണ്ടന്മാരുടെ കളി മാത്രം ആയിരുന്നിരിക്കും ക്രിക്കറ്റ് . അതല്ലെങ്കിൽ ഒത്തുകളിച്ച് രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന കളിക്കാരാൽ നയിക്കപ്പെടുന്ന ഒരു കളി നടത്താൻ കാശില്ലാതെ പിരിവുനടത്തേണ്ട ഗതികേടിൽ നിൽക്കുന്നത്ര ദരിദ്രമാകുമായിരുന്നു ഇന്റ്യൻ ക്രിക്കറ്റ് സംഘടന (B.C.C.I.)
എന്റെ പ്രിയപ്പെട്ട സച്ചിൻ ... പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നു പഠിപ്പിച്ച , വിമർശനങ്ങൾക്ക് എങ്ങനെ മറുപടി പറയാമെന്നു പഠിപ്പിച്ച , നേട്ടങ്ങളിൽ എങ്ങനെ എളിയവനാകാം എന്നു പഠിപ്പിച്ച അങ്ങ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ എനിക്ക് മുൻപിൽ ഒരു ശൂന്യത മാത്രമാണ് ....
എങ്കിലും ഒന്നു മാത്രം പറയുന്നു... കോടിക്കണക്കിനു ആളുകളുടെ , അവരുടെ അമ്മമാരുടെ പ്രാർഥന അങ്ങേയ്ക്ക് ഒപ്പം എന്നും ഉണ്ടാകും.
അവസാനമായി ഒന്നു കൂടെ പറയട്ടെ ... ഇന്ന് നടക്കുന്നത് ക്രിക്കറ്റിനു വേണ്ടിയുള്ള ക്രിക്കറ്റല്ല ... അതു പണത്തിനു വേണ്ടിയുള്ളത് മാത്രമായി... പണ്ടൊക്കെ 250 മുകളിൽ റൺസ് കേറില്ലായിരുന്നു. പിന്നെയത് 300 ആയി, 350 ആയി 400 ആയി , അങ്ങനെ പോകുന്നു. ഏതു സ്കോറും വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പിന്തുടർന്ന് ജയിക്കുന്നു. അതു അവരുടെ കഴിവു കൊണ്ട് മാത്രം ആണോ? കാണികളുടെ കയ്യടി വാങ്ങാൻ പിച്ച് പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമാക്കി മാറ്റുന്നു. ഏകദിനത്തിൽ തന്നെ 800 നു മുകളിൽ റൺസ് ഉയരുന്നു. ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന ഇത്തരം പിച്ചുകൾ ക്രിക്കറ്റിനെ നാശത്തിലേക്ക് നയിക്കും എന്ന് കഴിഞ്ഞ ദിവസം ധോണി പറഞ്ഞതും അതുകൊണ്ട് തന്നെയാണു. ഇതു പോലുള്ള വിക്കറ്റുകളിൽ 100 ഉം 200 ഉം റൺസ് അടിച്ചെന്ന പേരിൽ അവരെ സച്ചിനോട് ഉപമിക്കുന്നത് ശരിയല്ല. അദ്ദേഹം ഷെയ്ന് വോൺ , മക്ഗ്രാത്ത്, ബ്രെറ്റ് ലീ, വസീം അക്രം , മുരളീധരൻ, അക്തർ മുതലായ അതികായന്മാരെ നേരിട്ട അനുഭവമൊന്നും ഇവർക്ക് വരുമെന്നു തോന്നുന്നില്ല. സച്ചിന്റെ റെക്കോർഡുകൾ വിരാട് കോഹ്ലി മറികടക്കും എന്നാണ് ഗവാസ്കർ പറഞ്ഞത് . അതിനു കാലം മറുപടി പറയട്ടെ .... സച്ചിനെയും ഗാംഗുലിയെയും ദ്രാവിഡിനെയും ധോണിയെയും തള്ളി പറഞ്ഞവർ നാളെ വിരാട് കോഹ്ലിയെയും തള്ളിപ്പറയാതിരിക്കില്ല .... എന്നാലും എന്റെ അമ്മ സച്ചിന് വേണ്ടി പ്രാർഥിച്ച പോലെ ഇവർക്കാർക്കും വേണ്ടി പ്രാർഥിക്കും എന്നു തോന്നുന്നില്ല.