BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Thursday 19 January 2012

ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)

ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത) -
ശ്രീ. സേവ്യര്‍ മാങ്കുളം 

വാ .... മോനേ .... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
ശക്തി  തരാം ..... യുക്തി തരാം .....
രോഗം മാറ്റാന്‍ കൂടെ വരാം ......
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
ധീരതയേകാം ...... ഭീരുത മാറ്റാം ....
ഭാരം താങ്ങാന്‍ കൂടെ വരാം ......
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
ആശയമേകാം സ്നേഹം കാട്ടാം
ആശാഭംഗം മാറ്റിത്തരാം
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
പാട്ടു പാടാം..... കൂട്ടു ചേരാം
വീര്‍പ്പു മുട്ടോ മാറിപ്പോകും
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
വചനം വഴിയായ് കെടുതികള്‍ നീങ്ങും
പഠനം വഴിയായ് വിജയം നേടും
വാ ,,,, മോനേ.... വരൂ മോനേ ....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ......
വാ.... മോളേ...... വരൂ മോളേ .......
ബൈബിള്‍ വചനം കേള്‍ക്കു മോളേ .....
ബൈബിള്‍ വചനം കേള്‍ക്കു മോനേ ..








Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :  



ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക










മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Tuesday 17 January 2012

മഴ - കഥ -- ശ്രീമതി. ബിന്ദു പത്മകുമാര്‍

മഴ - കഥ എഴുതിയത്    ശ്രീമതി :ബിന്ദു പത്മകുമാര്‍
, ഡി. പോള്‍ . പബ്ലിക് സ്കൂള്‍ രാജമുടി



മഴ .... എന്റെ പ്രിയസഖി . 
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചത് മഴ എന്നെ സ്പര്‍ശിച്ചപ്പോള്‍
നോട്ടുബുക്കിലെ താളുകള്‍ കീറിയെടുത്ത് കടലാസു വഞ്ചിയാക്കി ഒഴുക്കി വിട്ടാനന്ദിക്കാന്‍ , എനിക്ക് സഹായി മഴയുടെ കുഞ്ഞോളങ്ങള്‍  . 
മേലാകെ കുളിരനിയിച്ചു ഉള്ളിലേക്ക് പെയ്തിറങ്ങിയ മഴ, അവളെന്റെ കളിത്തോഴി. കാലിലൊട്ടിയ നീളന്‍ പാവാടയും , നനഞ്ഞു കുതിര്‍ന്ന പുസ്തകങ്ങളും മഴയെനിക്ക് തന്ന കുളിരോര്‍മ്മകള്‍ .... ചിലപ്പോള്‍ നൂലുപോലെ , മൃദുവായ് തഴുകി തലോടിയവള്‍ വന്നു.മറ്റു ചിലപ്പോള്‍  ആടിത്തിമിര്‍ത്ത്‌ അരങ്ങോഴിഞ്ഞു 
 കൌമാരത്തിലും , യൌവ്വനത്തിന്റെ പടിവാതിലിലും കാതരയായി കാതില്‍ കിന്നാരം ചൊല്ലിയവള്‍ ;ഈ മഴ.
ഇന്നിതാ ജാലക വാതിലിന്റെ പാതിവിരി മാറ്റി , താഴത്തെ താഴ്വാര കാഴ്ച നോക്കി നില്‍ക്കെ എന്റെ നോവിന്‍റെ നിനവായ്‌ , വീണ്ടുമവള്‍  കൊച്ചു കാല്‍ വച്ച് പിച്ച നടക്കുന്നു . വെള്ളിനൂല്‍ പാകിയ കുന്നിന്‍ ചെരിവിലൂടെ, മൃദുപദനിസ്സ്വനവുമായ്‌, എന്റെ മനസ്സില്‍ വീണ്ടും പ്രിയസഖിയായ്‌ അവള്‍ ......   മഴ -  പെയ്തിറങ്ങുന്നു.   മഴക്കുളിരുമായ്‌ .
















Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  




ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക












--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday 15 January 2012

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍
- ശ്രീ: സേവ്യര്‍ മാങ്കുളം



                                        ഇന്നെക്കന്‍പതു വര്‍ഷങ്ങള്‍ക്കപ്പുറം
                                        നന്നേ പ്രയാസങ്ങളുള്ള കാലം
                                                അന്നൊരു കര്‍ഷകന്‍ നന്നാ പണിപ്പെട്ടു
                                                കുന്നിന്‍ ചെരിവിലായ് വീട് വച്ചു
                                        മീനച്ചിലാറിന്റെയാരംഭ ദേശത്തു
                                        ചീനിയും വാഴയും നട്ടു വന്നു
                                                മലയടിവാരത്തു മലയന്‍ പനികൊണ്ട്‌
                                                വലയാത്തോരായിട്ടിന്നാരുമില്ല
                                        എങ്കിലും നമ്മുടെ കര്‍ഷകനൊരു വിധം
                                        ഭംഗിയില്‍ ജീവിതം പേറി വന്നു
                                                കാലങ്ങള്‍ പിന്നിട്ടു ; കുഞ്ഞുങ്ങളിന്നിപ്പോള്‍
                                                നാലു പേരായല്ലോ വീട്ടിനുള്ളില്‍
                                        കൊച്ചുപൈതങ്ങളെ പോറ്റിപ്പുലര്‍ത്തുവാന്‍
                                        അച്ഛനുമമ്മയും വേല ചെയ്തു
                                                പനിയുടെ ക്രൂരത ഭീകരമായിട്ടു
                                                മിനിമോടെ ജീവനും കൊണ്ടു പോയി
                                        ക്ലേശങ്ങള്‍ മാറ്റുവാനാശിച്ച മാതാക്കള്‍
                                        ഈശനെ പ്രാര്‍ഥിച്ചു ഭക്തിയ്യാലെ
                                               വേലകളേറെയിക്കലത്തു ചെയ്തിട്ടും
                                               കാലക്കേടപ്പാടെ നീണ്ടു നിന്നു
                                       മലയോര ദേശത്തെ കൊലയാളിയായിട്ടു
                                       നിലനില്‍ക്കുന്നങ്ങനെ മലമ്പനിയും
                                               ദാസന്റെ ഭക്തിയില്‍ കാരുണ്യം തോന്നിയ
                                               ഈശനോ നന്മകള്‍ തൂക്കിപ്പിന്നെ
                                       തനയരിലോന്നാമന്‍ ഭവനത്തിന്‍ കണ്മണി -
                                       മണിപോലെ ശോഭിച്ചു വീട്ടിനുള്ളില്‍
                                               വീട്ടിനു നല്ലവന്‍ കൂട്ടര്‍ക്ക് മാതൃക
                                               കാട്ടിന്‍ നടുവിലായ്പ്പാര്‍ത്തു പോലും 
                                       അച്ഛന്റെ ശാസന മമ്മ തന്‍ ലാളനം
                                       കൊച്ചിന് മെച്ചമാം ഭാവി നല്‍കി
                                               പൈതലേ മാതാക്കള്‍ വിധി പോലെ പാലിച്ചു
                                               മതിയായ നന്മ വളര്‍ത്തി മെല്ലെ
                                       ആണ്ടുകള്‍ പത്തുകഴിഞ്ഞപ്പോളാണ്ടവന്‍
                                       വീണ്ടുമവനൊരു നന്മ നല്‍കി
                                               അക്ഷര വിദ്യ പഠിക്കുവാനന്നൊരു
                                               ശിക്ഷണ മാര്‍ഗവും വന്നു കിട്ടി
 



                     ( തൊട്ടിലില്‍ നിന്നും പട്ടട വരെ എന്ന ഖണ്ട കാവ്യത്തില്‍ നിന്ന് )


കുഴല്‍വിളി ഇപ്പോള്‍ ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം
ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ രചനകള്‍ 4Gnet കമ്മ്യുണിറ്റി ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം :
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുകയാണെങ്കില്‍ സേര്‍ച്ച്‌ ബോക്സില്‍ 4Gnet Communitty എന്ന് ടൈപ്പ് ചെയ്തു 4Gnet പേജില്‍ പ്രവേശിക്കുക ഈ പേജിന്റെ സൈഡ് ബാര്‍ മെനുവില്‍ Latest in Kuzhalvili എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ രചന നിങ്ങള്‍ക്ക് വായിക്കാം. പക്ഷെ നിങ്ങള്‍ , 4Gnet Community പേജിന്റെ ഒരു 'ഫാന്‍' ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കൂ. ഇതിനു നിങ്ങള്‍ 4Gnet പേജിന്റെ 'Like' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അഥവാ നിങ്ങള്‍ ഈ ബ്ലോഗില്‍ ആണെങ്കില്‍ ഇവിടെയുള്ള 4Gnet Community യുടെ Like Box ല്‍ ക്ലിക്ക് ചെയ്ത് ഫാന്‍ ആയതിനു ശേഷം 4Gnet Community എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജില്‍ പ്രവേശിക്കാം.
കുഴല്‍വിളിയുടെ ഏറ്റവും പുതിയ രചന മാത്രമല്ല ; സ്ക്രോള്‍ ബാര്‍ നീക്കി Archive ല്‍ നിന്നും പഴയ പോസ്റ്റുകളും വായിക്കാം




Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  


Monday 9 January 2012

നിഴല്‍ തേടി - കവിത - ശ്രീമതി. ബിന്ദു പത്മകുമാര്‍


നിഴല്‍ തേടി  - കവിത - - ശ്രീമതി. ബിന്ദു പത്മകുമാര്‍
ഡി. പോള്‍ . പബ്ലിക് സ്കൂള്‍ 



സ്മൃതിതന്‍ നിഴല്‍ വീണ മണിമുറ്റം തേടി
ഒരിക്കല്‍ കൂടി ഞാന്‍ നടന്നു നീങ്ങി
വിജനമാം വീഥിയില്‍ , വിദൂരമാം കാഴ്ചയില്‍
വിലോലയായങ്ങനെ നടന്നു നീങ്ങി

രാക്കിളി തേങ്ങല്‍ കേട്ടു രാവിന്റെ മാറില്‍
രാഗങ്ങളെല്ലാം മറന്ന പോലെ
രാക്കുയില്‍ പാട്ടു കേട്ടു ; ആതിരരാവില്‍
രാജമല്ലിച്ചെടി തന്നിലച്ചാര്‍ത്തില്‍

ഇലകള്‍ കൊഴിഞ്ഞോരാ വാകപ്പൂ മരച്ചോട്ടില്‍
വെറുതെ ഞാനങ്ങനെ നിന്ന നേരം
കാല്യം പോല്‍ മോഹനം ബാല്യമെന്നോര്‍ക്കവേ
കാതര മിഴികളില്‍ നീര്‍ നിറഞ്ഞു

ഇറ്റിറ്റു വീണൊരാ കണ്ണുനീര്‍  തുള്ളിയില്‍
പൊന്നിന്‍ കിനാക്കള്‍ ഞാന്‍ കണ്ടറിഞ്ഞു
മുറ്റത്തെ മന്ദാരമാദ്യമായ് പൂത്തനാള്‍
പുഷ്പിണിയായതാണെന്‍ കിനാവും

പൂമരം പൂത്തതും , പൂവിളി കേട്ടതും
പൂത്തുമ്പി പാറീതും , പുന്നാരം ചൊല്ലീതും
മാനത്തെ മഴവില്ലിന്‍ വര്‍ണങ്ങള്‍ തേടീതും
പൊയ്പോയ ജന്മത്തിലെന്ന പോലെ

പുസ്തക താളിന്നുള്ളില്‍ മറ്റാരും കാണാതെ -
യൊളിപ്പിച്ചു  വെച്ചൊരാ മയില്‍പീലിതുണ്ടിനെ
നെഞ്ചോട്‌ ചേര്‍ക്കവേ ഞാനറിയുന്നു
നഷ്ട വസന്തങ്ങളെത്രയെന്നു

കടലാസു തോണിയേറി കാലമാം പുഴയുടെ -
യക്കരെക്കടവിലിന്നേകയായ് നില്‍ക്കവേ
ഇടവഴിക്കോണിലെ പവിഴമല്ലികള്‍
ഒരിക്കല്‍കൂടി പൂക്കുവാനാശിച്ചുപോയി

മറവിതന്‍ ചെപ്പിലടച്ച കിനാക്കള്‍ തന്‍ 
കനിവാര്‍ന്ന കഥനങ്ങളിനിയെത്ര ബാക്കി
പുലര്‍കാല മഞ്ജിമ വിടരും പനിനീരില്‍
മുങ്ങിക്കുളിച്ചിനി ഞാന്‍ മടങ്ങിടട്ടെ








Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  

Saturday 7 January 2012

Nurungukal

നുറുങ്ങുകള്‍  -     അനീഷ്‌ കുമാര്‍ സി.എ.










Tuesday 3 January 2012

കവിത - രാജേഷ്‌. പി. എ

കവിത - രാജേഷ്‌. പി. എ.( H.S.A. Maths, Govt.H.S.S. Panickankudy, Kerala)

പറയാതെ

മഴവില്ലിന്‍ മിഴിയാലെ മൊഴിയില്ലേ  വൈകാതെ?
പുല്കൂലെ പുതുകൈയ്യാലെ; പാറാതെ പടരൂല്ലേ
ചാഞ്ചക്കം ചായൂല്ലേ ; ചേരില്ലേ മെയ്യോരം
കാതോരം തൂവൂല്ലേ കിന്നാര തേനൊലികള്‍
കണ്ണോരം പൊത്തല്ലേ ... കാണാതെ വയ്യല്ലോ !!!

............................................................................................


















Listen This Music


Found at: FilesTube




Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  
Related Posts Plugin for WordPress, Blogger...